Friday, October 9, 2009

changes in the prevailing conception of the “artist” and his/her sensibility-alan kirby






alan kirby
Two recent incidents, both involving children and their putative sexual exploitation, highlight changes in the prevailing conception of the “artist” and his/her sensibility.

The first, and more internationally notorious, was the arrest of Roman Polanski in Switzerland on a charge of drugging and raping a thirteen-year-old girl in California in 1977. The judicial move, which occurred when Polanski had travelled to a film festival to pick up a lifetime achievement award, was instantly and roundly condemned by the French government: Frédéric Mitterrand, the Minister for Culture, described the arrest as “absolutely appalling”; Polanski had for thirty years been protected by the French state, and had been granted French citizenship. It was tempting at first to interpret this indignation as an expression of the fondly and widely held belief by which France, the “beacon of civilization and art” resists America, the “philistine and puritanical bully”; Polanski, then, would supposedly become the cultured and Gallicized martyr of the brutishly Yankee Satan. However, the French response was quickly echoed by an international battalion of filmmakers, many of them American, who signed petitions of protest calling for Polanski’s release. Polanski had, it is worth noting, already pleaded guilty to the crime, and had fled America before he could be sentenced and punished. Juridically, the nature of the offence and the extent of his guilt have never been disputed, least of all by the director himself.

It seems likely that this defence of Polanski – and indeed his protection since 1977 – is generated by the vestiges of a Romantic conception of the author or artist. The expressions of outrage repeatedly referred, for instance, to Polanski being a “great director”, even a “genius”; his “originality” and “daring” were evoked (Agnès Poirier even accused the US of never forgiving Polanski for his maverick tendencies when in Hollywood, as though the arrest were some bizarre form of long delayed film criticism). And yet these epithets do not stack up. The longevity of Polanski’s career is indeed remarkable: this is a man who made exceptional films both in the early 1960s and in the early 2000s; and so is its geographical scope, since he made enduring films in Poland, Britain, America and France. However, his forty-odd-year career does include about a quarter of a century during which he made nothing of artistic value and his continuing fame depended on his newsworthiness as a fugitive; and thematically his work, which returns endlessly to sexual torture and rape, is hardly separable from his queasy private life. And even his best films pale by comparison with those of his contemporaries and peers: Repulsion or Rosemary’s Baby or Chinatown are both conventional and second-rate when placed alongside the work of Losey, Coppola or Altman. In short, Polanski’s “greatness” appears to have been invented as a necessary element of the martyr narrative into which, under the aegis of a Romantic ideology, Polanski was plunged by his defenders. By the terms of this ideology – with Byron as an early example – the Artist is troubling, disturbing, unconventional, bohemian, he (probably he) breaks the rules, shocks the bourgeoisie, outrages the puritans, and produces dazzling works of breathtaking originality and greatness. His alcohol and drug-taking and illicit sex and weird dress a
re part of this story, as is his persecution by a hypocritical and brutish society. It seems evident that this prefabricated identity has been transferred on to Polanski: not only, then, is it no big deal that he raped a child (though it would be, were he not an Artist), but it guarantees the greatness of his Works (which cannot be located in his actual works) and the injustice of his prosecutor (though this, save for procedural issues, has not been demonstrated).

Interestingly, the response in cyberspace was very different. Online polls and message boards in France and indeed worldwide rang with fury against the defenders of Polanski, and with calls for equality before the law. The Mitterrand/Poirier/Woody Allen position was revealed as narrowly based. It is clear that digimodernist authorship, which is multiple and anonymous, does not square at all with the Romantic image of the exceptional, suffering Genius. The French government soon retreated from its anger, while the Swiss tellingly refused Polanski bail. What the fall-out from this episode suggests is the obsolescence, beyond an institutionalized and self-interested elite, of a certain conception or ideology of the artist. Ministers and other creators may still afford it some credence, but in cyberspace the screams of the victim take precedence.

The second incident involved the removal by the British police, before the exhibition it was due to feature in had even opened, of Richard Prince’s Spiritual America from the walls of Tate Modern. Prince’s piece, which dates from the early 1980s (the heyday of formulations of postmodernism) reproduces and refracts a photograph taken of Brooke Shields for Playboy when she was ten years old: she is naked and wearing lipstick and turning a “sensual” shoulder to the camera. In short, this is a work of art distancing itself from and commenting on but nonetheless reproducing a paedophilic photograph. The police seem to have found the element of the work contained in the last four words of my previous sentence decisive: their action was, in a sense, a work of art criticism. In defence of Prince’s work, one might argue politically, in libertarian or liberal manner, that the police have no right in a free society to decide what galleries may display. The legal retort to this is that the public display of an indecent (i.e. both nude and sexualized) image of an actual child appears to be a criminal act; morally, and in support of this, it must be noted that Shields had unsuccessfully fought as an adult to have the picture suppressed. More specifically, and in defence of Prince, a surprising number of commentators retreated to a decrepit model of authorial intent demolished (at the latest) by Roland Barthes in the late 1960s: that Prince meant the work as a socio-cultural comment not as paedophilic titillation so that must be what it really is. The notion that the meaning of a text is not contained in its author’s stated or imagined “intention” seemed to have passed such commentators by.

Nonetheless, the removal of the piece caused relatively little fuss. This stands in need of some explanation. My sense is that the art-critical scaffolding erected around the paedophilic photo in order to transform it into Prince’s comment on our sexualized culture no longer stands up. For, to justify or validate or explain Spiritual America it is to the discourse of postmodernism that we must turn: the piece is a cultural détournement or recuperation, it is meta-representation, an image of an image, an image about the making of images, it is depthless, affectless, a reflection on a media-saturated hyperreality where images refer only to other images and the “real” is dead (or her suit is dismissed), it is an ambivalent response to a culture of desire and representation and exploitation; it’s a simulacrum, an art of the exhaustion of art, a commodified artwork refracting a commodified photo, it’s the logic of Warhol’s Marilyn at its most extreme. One could go on and on. Defenders of Prince accused the police of philistinism: hadn’t they read Jameson or Baudrillard? Certainly they hadn’t, but the general sense seems to have been that all that theoretical apparatus, that barrage of abstract discourse which Prince relies on and adds to, is no longer interesting enough to redeem the public display of an undoubtedly exploitative and paedophilic photograph. In 2009, all one feels is that here is a vile image passed through and subjected to a certain art-critical discourse. But if the last ten words of my previous sentence no longer refer to something people care about, they fall away and leave only the nastiness of the image. Prince is not (one assumes) a paedophile and nor are (most of) the spectators of his work, but he is the postmodernist redeployer of paedophilia, and when “postmodernism” loses its currency, its potency and heft – as I suggest this episode shows it has – all that is left to the viewer is the paedophilia itself. For me this betrays the weakness of the piece: in contrast to Cindy Sherman’s Untitled Film Stills, which also invites, depends on and enriches a postmodernist discourse, Spiritual America does not walk artistically by itself.

So if the Romantic notion of the artist as shocking but all-justified genius no longer has general currency, neither does the postmodernist conception of the artist as the recycler of images from our commodified hyperreality. In each case the sexually assaulted child prevails. What, then, of the sensibility of the artist in the digimodernist age? It is socialized, not asocial; it is not the creature either of our continuing media excess. It moves between these two poles.

Monday, October 5, 2009

മൗനത്തിന്‍റെ വാക്കുകള്‍-ബൃന്ദ


brinda
മൗനത്തിന്‍റെ വാക്കുകള്‍
ആരും ഒന്നും പറയുന്നില്ല.
ചില നേരങ്ങളില്‍ അങ്ങനെയാണ്‌.
നിശ്ചലമായ ഇലകളെ നോക്കി
അരണ്ട രാത്രികളില്‍
നമ്മള്‍ പറയാറില്ലേ
ഇന്ന് കാറ്റ് വീശിയില്ലാല്ലോ എന്ന്.


എന്നാല്‍ ചാറ്റല്‍മഴ ഇലകളില്‍
സന്തൂര്‍ വായിക്കാറുണ്ട്.
വ്യക്തമായി കേള്‍ക്കാവുന്ന
ഹൃദയനാളങ്ങളില്‍ നമ്മള്‍ അറിയുന്നു
നാം പ്രണയിച്ചിരുന്നവരല്ലല്ലോ എന്ന്.
നമുക്ക് അങ്ങനെയാകാന്‍ ആഗ്രഹമുണ്ട്.

എല്ലാറ്റിന്‍‌റെയും ഉത്തരങ്ങള്‍
ചില 'പിന്നെ'കളിലാണ്‌.
ചിലപ്പോള്‍ 'പക്ഷേ'കളിലും.
ഇവയില്ലായിരുന്നുവെങ്കില്‍
നാം എന്തുചെയ്യുമായിരുന്നു?
നമ്മള്‍ ഇതല്ലാതെ ഒന്നും പറയുന്നില്ല.

ആകാശം
വര്‍ണ്ണമേഘങ്ങളെക്കൊണ്ട്
വിവിധ മുഖങ്ങള്‍
വരച്ചു കൂട്ടുന്നു.
ജെറ്റ് വിമാനങ്ങള്‍ കൊണ്ട്
നാമവയെ വെട്ടിമുറിക്കുന്നു.
പ്രണയം പരത്തുന്ന
വൈറസ് ഏതാണെന്ന്
മുഖമൂടികള്‍
തിരഞ്ഞുകൊണ്ടിരിക്കുന്നു.
-നമുക്ക് കുറേക്കൂടി അടുക്കേണ്ടതുണ്ട്
വാക്കുകളെ അതിന്‍‌റെ
വഴിക്ക് വിട്ടേക്കുക .


നമ്മള്‍ പരസ്പരം
സംസാരിച്ചില്ലയെങ്കിലും
യാത്രയുടെ നിലാവില്‍
കുളിര്‍ന്നില്ലയെങ്കിലും
ഉടലുകളാല്‍ മഴത്തുള്ളിയെ
സ്പര്‍ശിച്ചില്ലയെങ്കിലും
പുഴയുടെ ഉല്‍ഭവത്തിലേക്ക്
കുളിര്‍കാറ്റിന്‍റെ വിരല്‍ പിടിച്ച്
പോയില്ലെങ്കിലും
-ഞാന്‍ എല്ലം അറിയുന്നുണ്ട്.
നീയും അങ്ങനെതന്നെ.
നമുക്ക് ഇനി എന്തെങ്കിലും പറഞ്ഞുകൂടെ.

Saturday, October 3, 2009

പത്ത് കവിതകള്‍-ടി.പി. അനില്‍കുമാര്‍


«



t p anilkumar

1കുട്ടമോനേ
നമ്മടെ പടിഞ്ഞാറേ പ്ലാവിന്‍തയ്യില്‍
കടിഞ്ഞൂല്‍ ചക്കയ്ക്ക്
മുള്ളൊക്കെപ്പരന്നു
മഴച്ചക്കയ്ക്ക്
മധുരമുണ്ടാവില്ലെങ്കിലും
കാക്ക കൊത്തും മുന്നേ
ഇട്ടു വയ്ക്കാം,
ഗോപാലേട്ടന്‍ വരും

ആടിനു പ്ലാവില പെറുക്കാന്‍
കരിങ്കണ്ണിപ്പാറു
പ്ലാവിന്റെ ചോട്ടിലു തപസ്സാ
കുരുപ്പിന്റെ കണ്ണ് തട്ട്യാല്‍
കരിങ്കല്ലുവരെ പൊളിയും

പഴുക്കുമ്പളേയ്ക്കും വരാന്‍ പറ്റ്വോ?

ഒണക്കച്ചെമ്മീന്‍ കൊണ്ടരും
ചേറ്റുവേന്ന് ശകുന്തള
അമ്മ വാങ്ങാറില്ല
ചക്കക്കുരൂം ചെമ്മീനും
കുട്ടമോനില്ലാത്തോണ്ട്
വെയ്ക്കാറില്ല

തെങ്ങേറണ വേലപ്പന്‍
പതിനെട്ടാമ്പട്ടേടെ ചോട്ടിലെത്തുമ്പൊ
കരിക്ക്‌ങ്കൊലേലൊന്ന് നോക്കും
ഒന്നും മിണ്ടില്ല

കഴിഞ്ഞാഴ്ച ലതീഷ് വന്നിട്ട്
കൊറേ പുസ്തകങ്ങളെടുത്തുണ്ടോയി
ഒക്കെ പാറ്റ തിന്നല്ലോന്ന് പറഞ്ഞു
പോകുമ്പോ,
കുട്ടമോന്‍ തൊടണപോലെ
അമ്മേത്തൊട്ടു

ഒള്ളതോണ്ടോണണ്ടാക്കാം
എന്റെ കുട്ടമോനൊന്ന് വന്നാ മതി
പൂത്തറ ചെതല്‌ തട്ടി വയ്ക്കാം
പറമ്പില്‌ തുമ്പപ്പൂവൊന്നുണ്ടാവില്ല
മുറ്റത്തെ ചെത്തി പൂക്കണില്ല
ഞങ്ങളൊന്നും പൂച്ചെടികളല്ലാന്നാ
നന്ത്യാറ്വട്ടോം ചെമ്പരത്തീം

കുട്ടമോന്‍ കെടക്കണോടത്ത്
കൊറച്ച് മുക്കുറ്റി നിക്കണ്‌ണ്ട്
വരുമ്പൊ പൊട്ടിച്ച് കൊണ്ടരണേ!


2)അമ്പത്‌ ഡിഗ്രി ചൂടില്‍ ഉണങ്ങുന്നവന്റെ ഏഴാം നാള്‍


കറുത്തവര്‍ പാടിയാടുന്ന
മദ്യശാലയില്‍
‍ബിയറിനൊപ്പം കിട്ടിയ
തൊലിയില്ലാക്കപ്പലണ്ടിപറഞ്ഞു:
പതുക്കെ കടിക്കണേ
അടിച്ചു കൊഴിക്കപ്പെട്ട
പല്ലുകളാണ്‌ ഞങ്ങള്‍

ഇന്ദ്രന്‍സിനോളം ഉയരമില്ലാത്ത
ഒരു പാട്ടുകാരന്‍
പാടുവാന്‍ തുടങ്ങുമ്പോള്‍
ഇല്ലായ്മകളുടെ രൂപകംപോല്‍
മുന്‍‌വരിയിലെ പല്ലില്ലായ്മ
തുറിച്ചു നോക്കുന്നു

അവന്റെ, പാട്ടിനൊക്കും
വിലാപത്തില്‍
ഉണങ്ങിയ ആമാശയവുമായ്‌
ഒരു നാട്‌, അവിടെ
കരിന്തൊലിയാല്‍ പൊതിഞ്ഞ
തരുണാസ്ഥികൂടങ്ങള്‍
കരിഞ്ഞ പുല്‍മേടുകള്‍
പാട്ടിനൊപ്പമുള്ള
ഓരോ ചുവടിലും
ചങ്ങലയില്‍നിന്നുള്ള കുതറലുകള്‍

വെളുത്തതു മാത്രം
തെളിഞ്ഞു കാണുന്ന
അള്‍ട്രാവയലറ്റില്‍
ഒരുത്തി വന്നു
പിന്നൊരുത്തി വന്നു
വേറൊരുത്തി വന്നു
ചിരിക്കുമ്പോഴൊക്കെ
തെളിഞ്ഞ പല്ലുകള്‍
‍കൊഴിഞ്ഞു വീഴുമോ
ഭയന്നു പോയി ഞാന്‍

അടുത്ത മേശയില്‍,
കള്ളിനുകൂട്ടിത്തിന്നുമിറച്ചിയില്‍
ഇരുട്ടിലും തിളങ്ങുന്നു
ചായം പൂശിയ നഖം

കാളക്കുടല്‍ വലിച്ചു കെട്ടിയ
തന്ത്രിവാദ്യം മീട്ടി
ഒറ്റക്കൊമ്പുള്ള ഒരു പെണ്ണ്
പാട്ടു തുടങ്ങി
ആനത്തോലുടുത്ത്‌ വേറൊരുവള്‍
‍മേശമേല്‍ നിരത്തി
ബിയറോളം തണുപ്പിച്ച
കാളമൂത്രം
ഉപ്പും മുളകുമിടാതെ
വെയിലില്‍ വെന്ത
കഴുതയുടെ ജനനേന്ദ്രിയങ്ങള്‍

പുറത്തിറങ്ങുമ്പോള്‍
‍കൊടുംചൂടിന്റെ പകല്‍
രാത്രിയുടെ പുഴുക്കത്തിന്‌
അധികാരം കൈമാറിയിട്ടുണ്ട്‌
കറുത്തതെല്ലാം വെളിപ്പെടുത്താന്‍
‍വെളിച്ചം,
തെരുവില്‍ പട്രോളിനിറങ്ങിയിട്ടുണ്ട്‌
വഴിയരികിലെ
വെണ്ണക്കല്‍ മതിലില്‍
മൂത്രമൊഴിച്ചെങ്കിലും
വറ്റിക്കാനാവുന്നില്ലല്ലോ
ഉള്ളില്‍ തിളച്ചുയരും ലോഹദ്രവം!
3)സ്കൂളിനെക്കുറിച്ച്‌
സഹ്യന്റെ മകന്‍
വായിക്കാനെടുത്തപ്പോള്‍
‍സ്കൂളോര്‍മ്മ വന്നു
വൈലോപ്പിള്ളിയെ ചൊല്ലുന്ന
രാമചന്ദ്രന്‍മാഷെ
ഓര്‍മ്മ വന്നു
കുടുക്കിനിടയില്‍ പിടിപ്പിച്ച
ബാഡ്ജില്‍നിന്ന്
മഴയില്‍, കുപ്പായത്തില്‍ പരന്ന
ചോപ്പോര്‍മ്മവന്നു
അതുകണ്ട്‌
ചീത്ത പറയാതെ ചിരിച്ച
അച്ഛനെ ഓര്‍മ്മവന്നു

എല്ലാവരും എഴുതുന്നതു കണ്ട്‍
സ്കൂളോര്‍മ്മകള്‍ ഡ്രില്ലിനു നില്‍ക്കുന്ന
ഒരോര്‍മ്മക്കവിത
പുറപ്പെട്ടുവന്നെങ്കില്‍ എന്നാഗ്രഹിച്ചു

വന്നാലും എഴുതാനായിട്ടല്ല

കുളിക്കാതെയും മുഷിഞ്ഞും
ഏഴാംക്ലാസ്സില്‍ അടുത്തിരുന്നു പഠിച്ച
സുബ്രഹ്മണ്യന്റെ വിശപ്പുമണവും,
നട്ടുച്ചയ്ക്ക്‌ ഉള്ളില്‍നിന്നു വരുന്ന
അവന്റെ തേങ്ങിക്കരച്ചിലുകളും
എഴുതാനുള്ള ഭാഷ
പലപല ക്ലാസുകളില്‍
‍പലപല രാമചന്ദ്രന്‍മാഷമ്മാര്‍
‍പഠിപ്പിച്ചിട്ടും
പലഭാഷകള്‍ മുളയുന്ന കൂടുകളില്‍
‍അന്തിയുറങ്ങിയിട്ടും
പഠിക്കാനായില്ലിതുവരെ!


4)കയിലുകുത്ത്‌


പകുതിയോളം തേഞ്ഞ്‌,
പിടി തകര്‍ന്നൊരുളിയുണ്ട്‌
മേടിമേടി ഒച്ചയും കൈപ്പാങ്ങും പോയ
കൊട്ടുവടിയുണ്ട്‌
കവുങ്ങിന്‍ മുഴക്കോലില്‍
‍തെറ്റാത്ത അളവുകളുണ്ട്‌
മടക്കിവച്ച്‌ ചോരയോടാതെ
മെലിഞ്ഞുപോയ കാലുകളുണ്ട്‌
നിവരാത്തൊരുടലും തിമിരക്കണ്ണുകളും
ചെവിമേല്‍ കുറ്റിപ്പെന്‍സിലുമുണ്ട്‌

കുനിഞ്ഞിരുന്ന്
ചിരട്ടക്കയിലുണ്ടാക്കുന്നു
ആകാശംതൊടുമുയരത്തില്‍
ദാരുഗോപുരങ്ങള്‍ പണിതയാള്‍

മാന്ത്രികന്റെ കയ്യിലെ പ്രാവിനെപ്പോല്‍
ഇണങ്ങിക്കുറുകും ചിരട്ടയുടെ
തൂവലൊതുക്കിച്ചന്തം വരുത്തുന്നു
ഇടയ്ക്ക്‌,
മുറ്റത്തു മുറുമുറുക്കുംനായയോട്‌,
അരിതിന്നതുപോരേ
നിനക്കാശാരിച്ചിയേം കടിക്കണോ
എന്നു ചിരിച്ചു നോക്കുന്നു
ഉടുക്കുപോലുണ്ടാക്കിയ
മരയുരലിലെ ഇടിച്ച മുറുക്കാന്‍
ചവച്ചു രസിക്കുന്നു

മകനിനി വിളിക്കുമ്പോള്‍
ഒരിന്‍ഷുറന്‍സ്‌ പ്രീമിയമെടുക്കാന്‍
മറക്കാതെ പറയണം
എന്തിനിങ്ങനെപ്പണിയെടുക്കുന്നു
വിശ്രമിക്കേണ്ട കാലമായില്ലേ?

മുറിക്കാനുള്ള മരത്തിന്റെ
വളവും കേടും നോക്കുംപോലെ
ചുഴിഞ്ഞു നോക്കുന്നു
ഉണങ്ങിയ പുളിങ്കാതലിനേക്കാള്‍
ദൃഢഭാവത്തില്‍

‍വിശ്രമമോ?
പണിതു തീര്‍ന്നതാണല്ലാതെ
ഇരുന്നു തേഞ്ഞതല്ലെന്റെ
പണിയായുധങ്ങളും ഞാനും

കയിലിനു കണയിടാനുഴിഞ്ഞ
മുളങ്കോലൊന്നെടുത്ത്‌
ചുമ്മാ വളവു നോക്കിയിരിക്കുമ്പോള്‍
ചിരിച്ചു ചോദിച്ചു
കയിലു കുത്താന്‍ പഠിക്കണോ?

വിഷു വരുന്നു
ഉപയോഗിക്കാനാളില്ലാതെ
വീട്ടില്‍നിന്ന് പുറപ്പെട്ടുപോയ
ചിരട്ടക്കയിലും മണ്‍പാത്രങ്ങളും
തിരിച്ചുവന്നിട്ടുണ്ട്‌ അടുക്കളകളില്‍
‍വെറുതെയെന്തിനാ കുഞ്ഞേ
ഇന്‍ഷുറന്‍സു പറഞ്ഞിങ്ങനെ
എരിയും വെയിലത്ത്‌
കയിലും കുത്തി നടക്കണ്‌!


5)ശലഭങ്ങളുടെ ഉദ്യാനം


നേരത്തേ ഉണര്‍ന്ന ചിലര്‍
ചിറകു കോതി വെയിലിലേയ്ക്കിറങ്ങിയിട്ടുണ്ട്‌
അവയുടെ ചിറകുകളില്‍ വെയില്‍തട്ടി
ആകാശത്ത്‌ നിറവില്ലു വിരിയുന്നു
മുഖത്തുനിന്ന്
സ്വപ്നത്തിന്റെ പൂമ്പൊടി തുടച്ച്‌
ചിലരുണരാന്‍ തുടങ്ങുന്നതേയുള്ളൂ

ശലഭങ്ങളെ തൊടുകയോ
അവയോട്‌ മിണ്ടുകയോ ചെയ്യരുതെന്ന്
കാക്കിയിട്ട കാവല്‍ക്കാരന്റെ
പിരിച്ചു കയറ്റിയ കൊടും മീശ
മുന്നറിയിപ്പു തന്നു
അതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍
മീശയുടെ ഗൗരവത്തിനു ചേരാതെ
അയാളുടെ മൊബൈല്‍ഫോണില്‍
ഒരു കുഞ്ഞ്‌ നിര്‍ത്താതെ
പൊട്ടിപ്പൊട്ടിച്ചിരിക്കുന്നതിന്റെ
റിംഗ്‌ ടോണ്‍ കേട്ടു
പെന്‍ഷനായ പോലീസുകാരനെ
പൂമ്പാറ്റകളുടെ കാവല്‍ക്കാരനാക്കിയവരെ
പറയുവാന്‍ വന്ന തെറിവാക്കുകള്‍
അതോടെ മറന്നുപോയ്‌

തേനും പൂമ്പൊടിയും നിറഞ്ഞ
പൂക്കളേന്തിനിന്ന് കൈകഴച്ച്‌
അവ താഴെ വച്ച്‌
ഒരു സിഗരറ്റ്‌ വലിച്ചാലോ
എന്നാലോചിക്കുന്നതുപോലെയാണ്‌
ചില ചെടികളുടെ നില്‍പ്പ്‌

അയ്യോ! പൂമ്പാറ്റകളുണരുമ്പോഴേയ്ക്കും
ഇവരെങ്ങോട്ടെങ്കിലും കടന്നു കളയുമോ
എന്നാരോ വേവലാതിപ്പെടുന്നതു കേട്ടു

തേനീച്ചകളെപ്പോലെ
ഉറുമ്പുകളെപ്പോലെ
ധൃതി പിടിച്ച്‌
പണിയിടങ്ങളില്‍ പോകാതെ
എന്നെപ്പോലെ വെറുതേ പറന്നു നടക്കുകയാണല്ലോ
ശലഭങ്ങളൊക്കെയുമെന്ന്
നീ പരിഹസിക്കുകയാണല്ലേ
മുറ്റം കടന്ന്
പൂമുഖം കടന്ന്
നമ്മുടെ കിടപ്പുമുറിയില്‍പ്പോലും
വളര്‍ന്ന കാട്ടുചെടികള്‍
വെട്ടിക്കളയാന്‍ വയ്യാത്ത
മടിയനാണ്‌ ഞാനെന്ന്
പ്ലീസ്‌, ആരോടും പറയാതിരിക്കൂ

ഉയരമുള്ള കല്ലിന്മേല്‍ കയറിനിന്ന്
എന്തിനിങ്ങനെ കൈവീശുന്നു?
ഇനി നിന്റെ ഒരു കുറവേയുള്ളൂ!
നീയൊരു ശലഭമോ പക്ഷിയോ അല്ലല്ലോ!
ചിറകെന്നത്‌ പറക്കുന്നവയ്ക്കുപോലും
ഒരു സങ്കല്‍പം മാത്രമാണ്‌

നമ്മളൊരു മരച്ചുവട്ടില്‍ നില്‍ക്കുമ്പോള്‍
‍അതിന്റെ ഇലകള്‍ക്കടിയില്‍നിന്ന്
ഒരേ സമയം
കൊക്കൂണുകളായിരം പൊട്ടിത്തുറന്ന്
ശലഭങ്ങളായിരം പറന്നുയര്‍ന്നിരുന്നെങ്കില്‍
‍വെറുതെ കണ്ടുനില്‍ക്കാമായിരുന്നു
ഒരു പക്ഷേ നിനക്കൊരു സന്തോഷം തോന്നുമായിരുന്നു

നല്ല മഴക്കാറുണ്ട്‌
ഇടിവെട്ടിപ്പെയ്യുമായിരിക്കും
ഇനിയിപ്പോള്‍ അതൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല


6)സെമിത്തേരിയിലെ നട്ടുച്ച


നിഴലുകള്‍
‍അവനനവനിലേയ്ക്കു മാത്രം
നീളുകയോ ചുരുങ്ങുകയോ
ചെയ്യുന്ന സ്ഥലത്തെയാണ്‌
സെമിത്തേരി എന്നു വിളിക്കുക
എന്നൊരു പാഠമുണ്ടായിട്ടുണ്ടോ?
ഇല്ലെങ്കില്‍ ഉണ്ട്‌!
നട്ടുച്ച മാത്രമാണവിടത്തെ നേരം
വെയില്‍ മാത്രം കാലാവസ്ഥയും

ക്ഷാമപ്രദേശത്തേയ്ക്ക്‌
മരുന്നും വസ്ത്രവുമായി വരുന്ന
കപ്പലും കാത്ത്
തുറമുഖത്തു നില്‍ക്കുന്ന
ഒരാളെപ്പോലുണ്ട്‌
നിന്റെ നില്‍പ്പിലെ അവശതയും
നോട്ടവും

കൈ വിറച്ചു വിറച്ച്‌,
മുറുകെപ്പിടിച്ചിരുന്ന
രണ്ടു പനിനീര്‍പ്പൂക്കളുടേയും
ഇതളുകള്‍ക്കൊപ്പം
നീയും താഴെ വീണു പോയെങ്കിലോ
എന്ന ഭയമെനിക്കുണ്ടായിരുന്നു

മുറുകെപ്പിടിച്ചപ്പോള്‍
‍പിടിവിടല്ലേ വിടല്ലേ എന്ന്
നിന്റെ കൈകള്‍
കരഞ്ഞുകൊണ്ടേ ഇരിക്കുന്നത്‌
നീ അറിയുന്നുണ്ടായിരുന്നോ?

ഒരാള്‍ക്കു നില്‍ക്കാവുന്ന നിഴല്‍
എനിയ്ക്കുണ്ടായിരുന്നെങ്കില്‍
നിന്നെ ഞാന്‍ അതിന്റെ
ചുവടെ നിര്‍ത്തുമായിരുന്നു

സെമിത്തേരിയില്‍ കാറ്റു വീശുന്നില്ല
ചെറുമരക്കൊമ്പിലെ ഇലകള്‍
എന്തിന്റേയോ അടയാളങ്ങള്‍
‍കാറ്റെന്നു കാണിച്ചു തന്നു
ദിനവും പലതവണ മരിക്കുന്ന
നമ്മളോട്‌ സഹതപിക്കുന്നതുപോലെ‌

ഉച്ച നേരത്തെ ഇലയിളക്കം
ആത്മാവുകളുടെ വര്‍ത്തമാനമാണെന്ന്
ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?
ഇല്ലെങ്കില്‍ ഉണ്ട്‌!
നീ കണ്ണും ചെവിയുമോര്‍ക്കുന്നത്‌
കണ്ടാലറിയാം
പറഞ്ഞു തീര്‍ന്നിട്ടില്ലാത്ത പലതുമാണ്‌
കാണുന്നതും കേള്‍ക്കുന്നതുമെന്ന്

പൊന്നുപണിക്കാരുടെ
പണിയിടങ്ങളില്‍ വന്ന്
തമിഴന്മാര്‍ മണലില്‍നിന്ന്
പൊന്‍തരികള്‍ അരിച്ചെടുക്കുന്നതുപോലെ
കളഞ്ഞുപോയ ഒരു പാട്ട്‌
പലകുറി ജലമാവര്‍ത്തിച്ച്‌
നീ അരിച്ചെടുക്കുകയാണോ?

കല്ലറയില്‍ കുനിഞ്ഞുമ്മവയ്ക്കുമ്പോള്‍
‍ചുട്ടുപൊള്ളുന്ന സിമന്റ്‌
നിന്റെ ചുണ്ടുകളോട്‌
എന്തെങ്കിലും പറഞ്ഞുവോ‌?


7)കമ്മ്യൂണിസ്റ്റ്‌പച്ചയ്ക്കിടയില്‍ പാമ്പുകള്‍
ഊരിയിട്ട കുപ്പായങ്ങള്‍


എന്റെ വീട്ടിലേയ്ക്ക്‌
പിച്ചകത്തിന്റെ അതിരുകളുള്ള
വഴിയുണ്ടായിരുന്നെന്നും
നട്ടുച്ചയ്ക്കതിലൂടെ
പൊട്ടിയൊഴുകുന്ന വിയര്‍പ്പുമായി,
തണ്ണിമത്തനോ പഴമാങ്ങയോ
അമ്മാന്റെ കടയിലെ കപ്പലണ്ടിയോ
കലാകൗമുദിയോ വാങ്ങി
‌അച്ഛന്‍ വരാറുണ്ടെന്നതും
നേരായിരിക്കുമോ?

അങ്ങനെയെങ്കില്‍
കാവിലെ വള്ളികളില്‍നിന്ന്
മാനത്തേയ്ക്ക്‌ വിരുന്നുപോകുന്ന
ഊമന്താടികള്‍
കമ്മ്യൂണിസ്റ്റ്‌ പച്ചയ്ക്കിടയില്‍
‍പാമ്പുകള്‍ ഊരിയിട്ട കുപ്പായങ്ങള്‍
പണ്ട്‌ അമ്പലനടയില്‍
ഞങ്ങള്‍ നട്ട ചുവന്ന കൊടികള്‍
പാട്ടമ്പലത്തിനുപിന്നില്‍
കരികൊണ്ടെഴുതിയ പേരുകള്‍
എനിയ്ക്ക്‌ ഓര്‍മ്മ വരേണ്ടതല്ലേ

അയല്‍ വീട്ടിലെ പെണ്‍കുട്ടികള്‍
കണ്ണെഴുതി പൊട്ടു തൊടുവിച്ച
ഉറക്കെ കുരയ്ക്കാനറിയാത്ത
ടൈഗറിനെ മറക്കുമോ?

കളിമണ്‍ ചുമരുകളും
നീലച്ചായമടിച്ച
ഒറ്റജനാലകളുമുണ്ടായിരുന്ന
എന്റെ പഴയ വീടെങ്കിലും മറക്കുമോ?

നിങ്ങള്‍ നുണ പറയുകയാണ്‌
ഞാനിവിടത്തുകാരനല്ല
ഞാന്‍ കണ്ടതും തൊട്ടതും
അതൊന്നുമല്ല

എനിയ്ക്കറിയാവുന്ന ചുവപ്പ്‌
ചെമ്പരത്തിപ്പൂവിന്റേതല്ല
എന്റെ ഉള്ളിലെ കാവി
മുളയത്തെ വല്യമ്മയുടെ
വീട്ടില്‍ പോകുമ്പോള്‍ കണ്ട
ചരല്‍ക്കുന്നുകളുടേതല്ല
പുഴക്കരയില്‍
മീനുകളൊളിച്ചു കളിക്കുന്ന
കണ്ടല്‍ച്ചെടികളുടെ ഇലകളില്‍
എന്റെ പച്ചയില്ല

നിങ്ങള്‍ എന്നെ വിളിക്കുന്നതല്ല
എന്റെ പേര്
തലയ്ക്കുപിന്നില്‍ ഒരടികൊണ്ട്‌
ഞാനിപ്പോള്‍
തീവ്രപരിശീലന വിഭാഗത്തിലാണ്‌


8)സ്വപ്നസ്തംഭനം


വിശേഷിച്ചൊന്നുമുണ്ടായില്ല
വൈകീട്ട്‌ കുളി കഴിഞ്ഞ്‌
ഭസ്മം തൊട്ടു

അത്താഴത്തിനു മുന്‍പ്
രണ്ടെണ്ണം കഴിച്ചു
പതിവില്ലാതെ ആരെയോ
ഫോണില്‍ വിളിച്ച്‌
എന്തോ പറയുന്നുണ്ടായിരുന്നു

ഉറക്കത്തില്‍
എന്തൊ ചൊല്ലുന്നുണ്ടായിരുന്നു
ആരെയോ
പേരുചൊല്ലി വിളിക്കുന്നുണ്ടായിരുന്നു

രാവിലെ
കാപ്പിയുമായിവിളിക്കാന്‍ ചെന്നപ്പോള്‍...


9)എന്നെങ്കിലും മുന്നില്‍ വരുമോ? വിടാതെ പിന്തുടരുന്നതെന്തിനെന്ന് കോപിക്കുമോ?


അടുത്തുകിടന്നാരോ
പനിക്കുന്നതിന്‍ ചൂടില്‍
‍പൊള്ളുന്നുണ്ടുറങ്ങാത്ത
രാത്രികളേറെ നാളായ്‌

സിനിമാടാക്കീസിനു പുറത്ത്‌
ശബ്ദരേഖ കേള്‍ക്കുന്നതുപോലെ
അയാള്‍ കാണും ദു:സ്വപ്നങ്ങളുടെ
സൗണ്ട്‌ ട്രാക്ക്‌ കേള്‍ക്കുന്നുണ്ട്‌
ഉറക്കത്തിലിടയ്ക്കിടെ

രാവിലെ പുറത്തിറങ്ങുവാന്‍
ചെരിപ്പിടുമ്പോള്‍, അത്
‍തൊട്ടു മുമ്പാരോ ഇട്ടുനടന്ന്
ഊരിവച്ചതുപോലെ കിതക്കുന്നു
മറ്റൊരാള്‍ വായിച്ച പഴമയോടെ
തിണ്ണയിലിരിക്കുന്നു പത്രം

തൂണിനുപിന്നില്‍ നിഴല്‍
‍അടക്കിയ ചുമ
സിഗരറ്റ്‌ പുകയോ പ്രഭാതമഞ്ഞോ
മൂടിയ രൂപം

ഇരുവശവും ഇലകള്‍ തിങ്ങിയ
വഴിയിലൂടെ
കുളത്തിലേക്കു നടക്കുന്നേരം
ഒപ്പമുണ്ടായിരുന്നു
പരിചയമുള്ളൊരെണ്ണമണം
ഉടുമുണ്ടുലയുമൊച്ചയും

കുളത്തില്‍ മുങ്ങി നിവരുമ്പോള്‍
ഒപ്പം മുങ്ങിയതിന്നടയാളം
ജലവൃത്തങ്ങളായ്‌ കണ്ടു
സോപ്പു തേയ്ക്കാനെടുത്തതില്‍
മുന്‍പാരോ തേച്ചതിന്‍ നനവ്‌

കുളികഴിഞ്ഞു പോരുമ്പോള്‍
ഒരു മിന്നായം മിന്നിയോ!
തോളൊപ്പമെത്തും ചെമ്പന്മുടി,
മുതുകില്‍ ചുണങ്ങിന്റെ
പൂക്കളം കണ്ടോ!

ഭയവിസ്മയങ്ങളുള്ളില്‍
മേളവും അമിട്ടുമൊരുക്കുന്നല്ലോ!
ഉടലും മനസ്സുമൊരു
പൂരപ്പറമ്പായ്‌
ഉറക്കമൊഴിക്കുന്നല്ലോ!


10)ഉടലുകളാല്‍ വളയപ്പെടുന്ന ദിവസം ആത്മാവ്‌ എന്തു ചെയ്യും?


ഒരിക്കല്‍
ഒരറബി നഗരത്തിന്റെ പിന്നാമ്പുറത്ത്‌
സ്ഥിരം വരവുകാരായ
കെട്ടിടം പണിക്കാര്‍ പഠിപ്പിച്ച
ഉറുദുവും പുഷ്‌തുവും തെലുങ്കും
തെറിയും മണക്കുന്ന
ഇംഗ്ലീഷുപോലുള്ളൊരു ഭാഷയില്‍
‍സോവിയറ്റ്‌ നാട്ടില്‍നിന്നു വന്ന ഒരു പെണ്ണ്
ഒരു മലയാളി യുവാവിനോട്‌
നിന്നെ എനിയ്ക്കിഷ്ടമായെന്ന് പറഞ്ഞു

അവളവന്‌ വോഡ്ക ഒഴിച്ചു കൊടുത്തു
ഉപ്പും പച്ചമുളകും ചെറുനാരങ്ങാനീരുമുള്ള
തീജലം കുടിക്കുമ്പോള്‍
തന്റെ അലമാരയിലുള്ള
പെട്ടിപ്പാറ്റകള്‍‍ പകുതിയോളം തിന്നു തീര്‍ത്ത
ഗോര്‍ക്കിയുടെ പുസ്തകം
അവനോര്‍മ്മ വന്നു
കുട്ടിക്കാലത്ത്‌ പാഠപുസ്തകം പൊതിഞ്ഞിരുന്ന
സോവിയറ്റ്‌ നാടിന്റെ മിനുസക്കടലാസും
അതിലെ മഞ്ഞു മനുഷ്യന്റെ മുള്ളങ്കിമൂക്കും
ഓര്‍മ്മ വന്നു

അവളുടെ പ്രിയ വോള്‍ഗയെ
പേരാറെന്നും പെരിയാറെന്നുമൊക്കെ
ചെറുനദികളായി പരിഭാഷപ്പെടുത്താറുണ്ട്‌
തന്റെ നാട്ടിലെ ചിലരെന്ന്
അവന്‍ അവള്‍ക്ക്‌ പറഞ്ഞു കൊടുത്തു
ലോക്കല്‍ സെക്രട്ടറി ഉസ്മാനിക്കയെ
ഉസ്മാനോവ്‌ എന്നാണ്‌
രഹസ്യമായി വിളിക്കുകയെന്നും

അവള്‍ക്കതൊന്നും മനസ്സിലായില്ല
അവള്‍ പുസ്തകങ്ങള്‍ വായിച്ചിട്ടില്ല
ചുവന്ന ചട്ടയുള്ള പാസ്പോര്‍ട്ടാണ്‌
അവളുടെ കൈയ്യിലുള്ള ഏക പുസ്തകം
അവളുടെ സാഹിത്യ-വേദപുസ്തകം

എന്തിനാണ്‌ നീ
ഇത്തരമൊരു തൊഴിലില്‍ എന്ന്
ധൃതിപ്പെട്ട്‌ നഗ്നനാകുമ്പോള്‍ അവന്‍ ചോദിച്ചു
തീ പിടിച്ച വയര്‍ കെടുത്താന്‍
മഞ്ഞുവാരിത്തിന്നു മരിച്ച
അമ്മയെക്കുറിച്ച്‌ അവള്‍ പറഞ്ഞില്ല
പകരം, പഴുത്ത ചെറുനാരങ്ങാമുലകള്‍
‍അവന്റെ ചുണ്ടില്‍ അമര്‍ത്തി

ജനിച്ചിട്ടിതേവരെ മുലകുടിച്ചിട്ടില്ലാത്ത
കുഞ്ഞിന്റെ ആര്‍ത്തിയോടെ
അവന്‍ മുട്ടിമുട്ടിക്കുടിക്കുമ്പോള്‍
മഞ്ഞുനദിപോലെ ഉറഞ്ഞുപോയെങ്കിലും
അലയിളക്കുന്നുവെന്ന് അവള്‍ ഭാവിച്ചു

ചരിത്രരചന അവസാനിപ്പിച്ച്‌
എലിക്കാട്ടവും ശുക്ലവും
പുകയിലയും മണക്കുന്ന
രതിപ്പുരയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍
‍ആത്മാവില്‍ ഇറ്റുപോലും തീജലമില്ലാഞ്ഞിട്ടും
അവന്‌ ഉറക്കെ കരയണമെന്ന് തോന്നി


11)ഒരു നാടു മുഴുവന്‍ ഒരേ സ്വപ്നം കാണുന്നു


സ്കൂളില്‍ പോകുന്ന കുട്ടികളെ
കൊതിയോടെ വിളിക്കുന്നത്‌
പുളിയും മധുരവും വിളഞ്ഞ
പേരയും ചാമ്പമരങ്ങളുമാണ്‌
സുഗന്ധവും സുവര്‍ണവുമുള്ള
മുല്ലയും പനിനീരുമാണ്‌
കുറ്റിച്ചെടികള്‍ക്കിടയില്‍
‍ആരെങ്കിലുമുണ്ടോ?

പെണ്ണെന്നു പറയുമ്പോള്‍
‍അയയില്‍ തൂങ്ങുന്ന തുണി
കുരുക്കായി പിരിഞ്ഞുതരും
ആത്മാവുപേക്ഷിച്ച ജീര്‍ണവസ്ത്രം
കീറിമുറിക്കാന്‍
വിറകുപുരയ്ക്കുള്ളിലെ
ആയുധം കിതയ്ക്കും

അയല്‍ക്കാരന്റെ മാംസത്തിലേയ്ക്ക്‌
എളുപ്പം കയറിപ്പോകാമെന്ന്
അരയിലെ കത്തി
പലവട്ടമായി ഉറപ്പു തരുന്നു
അവന്റെ അടുക്കളയില്‍നിന്ന്
കൊണ്ടുവരാറുള്ള പകര്‍ച്ചകള്‍ക്ക്‌
ദു:സ്വാദായിരുന്നെന്ന് വിചാരിച്ചാല്‍ മതി

നട്ടുച്ചയ്ക്ക്‌
വിജനമായ വഴിയിലൂടെ
വളവ്‌ തിരിഞ്ഞ്‌
ആരോ വരുന്നുണ്ട്‌

നാരായണന്മാഷ്‌
പെന്‍ഷന്‍ വാങ്ങിവരികയാവും
നബീസുമ്മ
മോളെക്കാണാന്‍ പോയി വരികയാവും
വലിച്ചുപൊട്ടിക്കാന്‍ പാകത്തില്‍
കഴുത്തിലെ പൊന്മാല
വെയിലില്‍ തിളങ്ങുന്നുണ്ടാവും


ടി.പി.അനില്‍കുമാര്‍
തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളത്ത്‌ 1969ല്‍ ജനിച്ചു. അച്ഛന്‍: ടി.എന്‍.പ്രഭാകരന്‍, അമ്മ: ശാരദ.
അപ്പുമാഷെ സ്കൂള്‍, തളിക്കുളം ഗവണ്‍മന്റ്‌ ഹൈസ്ക്കൂള്‍, നാട്ടിക ശ്രീനാരായണ കോളേജ്‌ എന്നിവിടങ്ങളില്‍ പഠിച്ചു. 1992 മുതല്‍ ഷാര്‍ജജയില്‍ ജോലി ചെയ്യുന്നു.
ഭാര്യ ബിനി. ഇരട്ടക്കുട്ടികള്‍: നിരഞ്ജന്‍, അഞ്ജന.
പുസ്തകം : രണ്ട് അധ്യായങ്ങളുള്ള നഗരം (കവിതാസമാഹാരം‍)
ഇ-വിലാസം : anilantp@yahoo.com

മഹാമനസ്കതയുടെ മാതൃകാപുരുഷൻ - ഇ എന്‍ എസ്



dr. g . velayudhan
അധികമൊന്നും പ്രശസ്തി ആഗ്രഹിക്കാതെ ചെയ്യുന്ന കാര്യങ്ങളുടെ സാർത്ഥകതയിൽ സമാധാനവും സന്തോഷവും നേടുന്ന അപൂർവ്വമായ വ്യക്തിത്വമാണ്‌ ആതുരശുശ്രൂഷകനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ.ജി.വേലായുധൻ.
തിരുവനന്തപുരം ജി.ജി.ഹോസ്പിറ്റൽ ചീഫ്‌ മെഡിക്കൽ ഓഫീസറായ വേലായുധൻ സംസ്ഥാനത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തകനാണെന്ന്‌ നിസ്സംശയം പറയാം. ഒരാൾ ഒറ്റയ്ക്ക്‌ ഇത്രയും കാര്യങ്ങൾ ചെയ്യുമോ എന്ന്‌ അത്ഭുതപ്പെടുത്തുന്നവർക്ക്‌ അദ്ദേഹം നൽകുന്ന മറുപടി ഇതാണ്‌. എനിക്കു പ്രശസ്തി വേണമെന്ന്‌ തോന്നിയിട്ടില്ല. നിർധനരായ കുട്ടികൾക്കും പാവപ്പെട്ടവർക്കും രോഗികൾക്കും എന്നെക്കൊണ്ട്‌ കഴിയുന്ന സഹായങ്ങൾ ചെയ്യുമ്പോൾ എനിക്കു കിട്ടുന്ന സന്തോഷം. അതിനെയാണ്‌ വിലമതിക്കുന്നത്‌. കേരളത്തിലെ ആദ്യത്തെ പുരുഷ ഗൈനക്കോളജിസ്റ്റായ ഡോ.വേലായുധൻ ഈരംഗത്ത്‌ വലിയൊരു പ്രബോധകനും ജേതാവുമാണ്‌. ഇദ്ദേഹത്തിന്റെ സേവന മേഖലകളെ ഇവിടെ ചുരുക്കി പ്രതിപാദിക്കുകയാണ്‌.
1. തിരുവനന്തപുരത്തെ 38 സ്കൂളുകളിൽ പ്രഭാത ഭക്ഷണം കൊടുക്കുന്നത്‌ ഈ ഡോക്ടാണ്‌. പതിനായിരം കുട്ടികൾക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്‌. പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്ന കുട്ടികളെ എന്ത്‌ പഠിപ്പിച്ചാലും തലയിൽ കയറില്ല. കുമാരപുരത്തെ അപ്പർ പ്രൈമറി സ്കൂളിലായിരുന്നു ഇതിന്റെ തുടക്കം. ഡോക്ടർ പറയുന്നു.
2. പഠിക്കാൻ കഴിവുള്ള കുട്ടികളുടെ ചെലവുകൾ ഏറ്റെടുത്ത്‌ നടത്തുന്നു. ഇപ്പോൾ 16 കുട്ടികളെ ഡോക്ടർ ദത്തെടുത്ത്‌ പഠിപ്പിക്കുന്നു. ഇതിൽ മൂന്നുപേർ എഞ്ചിനീയറിങ്ങിനും രണ്ടുപേർ മെഡിസിനും ഒരാൾ ഡന്റൽ ശയൻസിനും ഒരാൾ പോളിടെക്നിക്കിലും പഠിക്കുന്നു.
3. ഗ്രാമീണ മേഖലയിൽ സൗജന്യ ആതുരസേവന സമ്പ്രദായം തുടങ്ങി.
4. തിരുവനന്തപുരത്തെ അനാഥരുടെ മന്ദിരമായ ശ്രീചിത്രാ പുവർഹോമിനെ നവീകരിച്ചത്​‍്‌ ഡോക്ടർ ഒറ്റയ്ക്കാണ്‌. ഒരു സൗകര്യവുമില്ലാതിരുന്ന അവിടെ മുറികൾ തിരിച്ച്‌ കുട്ടികൾക്ക്‌ പഠിക്കാൻ അവസരമൊരുക്കി. പഠനോപകരണങ്ങളും യൂണിഫോമുകളും നൽകി. അന്തേവാസികൾക്ക്‌ ജി.ജി.ഹോസ്പിറ്റലിൽ പ്രത്യേക ചെക്കപ്പും ചികിത്സയും നടത്തി. ഇപ്പോഴും ചികിത്സാ സഹായം തുടരുന്നു. പുവർഹോമിൽ നേത്രചികിത്സാ ക്യാമ്പും നടത്തി.
ക്യാമ്പംഗങ്ങൾക്കായി ഒരു കയർ യൂണിറ്റ്‌ തുടങ്ങി. സ്വന്തം ജന്മദിനങ്ങൾ പുവർഹോമിൽ നടത്തി. ഹോമിലെ ഭക്ഷണരീതിയും നവീകരിച്ചു. ഡോക്ടറുടെ ജന്മദിനങ്ങളിൽ ധാരാളംപേരെ ക്ഷണിച്ച്‌ സദ്യകൊടുത്തത്‌ പല പ്രമുഖർക്കും പ്രേരണയായി. പല സമ്പന്നരും ഇപ്പോൾ ഇവിടെ ജന്മദിനം ആഘോഷിക്കാനെത്തുന്നു. ഒരു ദിവസത്തെ ഭക്ഷണം സ്പോൺസർ ചെയ്യാനുള്ള സാഹചര്യവും ഡോക്ടറാണ്‌ തുടങ്ങിയത്‌. ഇപ്പോൾ പലരും ഈ രീതിയിൽ ഭക്ഷണം എത്തിക്കുന്നുണ്ട്‌.
5. പട്ടത്ത്‌ സ്ത്രീ ശാക്തീകരണത്തിനായി ഒമ്പത്‌ തയ്യൽകേന്ദ്രങ്ങൾ തുടങ്ങി. 122 പേർക്ക്‌ പരിശീലനം നൽകി. ഇതിൽ 33 പേർ തയ്യൽജോലി ചെയ്ത്‌ ഉപജീവനം തേടുന്നു. 55 പേർ സ്വന്തം നിലയിൽ തയ്യൽ സ്ഥാപനങ്ങൾ നടത്തുന്നു. തൊഴിലില്ലാത്ത സ്ത്രീകൾക്ക്‌ ഹോം നേഴ്സിങ്ങിൽ പരിശീലനം നൽകി. ഇത്‌ പാവപ്പെട്ട സ്ത്രീകൾക്ക്‌ സ്വന്തം കാലിൽ നിൽക്കാൻ സഹായകമായി.
6. പട്ടം കേശവദാസപുരം നഗരപ്രദേശത്തുള്ള മൂന്നുറോളം ചേരിനിവാസികൾക്ക്‌ (ദാരിദ്രരേഖയ്ക്ക്‌ താഴെയുള്ളവർക്ക്‌) വിവിധ ക്ഷേമപ്രവർത്തനങ്ങൾ നടത്തി. 5000 രൂപ വീതം മുടക്കി 51 കക്കൂസുകൾ നിർമ്മിച്ചു നൽകി. തൈക്കൂട്ടത്ത്‌ ബാലവാടി തുടങ്ങി. മെഡിക്കൽ ക്യാമ്പുകൾ നടത്തി. ഇവിടെയുള്ള കുട്ടികൾക്ക്‌ പോളിയോ വാക്സിൻ സമ്പ്രദായവും ആരംഭിച്ചു. രോഗപ്രതിരോധത്തിനായുള്ള എല്ലാ മുൻകരുതലുകളും ഉറപ്പുവരുത്തി.
7. തിരുവനന്തപുരത്തിനും കോവളത്തിനും ഇടയ്ക്കുള്ള പത്തുറ ദ്വീപ്‌ ഡോക്ടർ ഏറ്റെടുത്ത്‌ സഹായങ്ങൾ ചെയ്ത്‌ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തി. മൂന്നു കിലോമീറ്റർ നീളമുള്ള ഈ ദ്വീപ്‌ 1989ലാണ്‌ ഏറ്റെടുത്തത്‌. 223 വീടുകളാണ്‌ അവിടെയുണ്ടായിരുന്നത്‌. ഈ ദ്വീപിൽ ആഴ്ചയിൽ രണ്ട്‌ ദിവസം പ്രവർത്തിക്കുന്ന ക്ലിനിക്ക്‌ തുടങ്ങി. സൗജന്യമായി മരുന്നു നൽകുന്ന സംവിധാനം ഏർപ്പെടുത്തി. കയർ, മത്സ്യബന്ധന മേഖലകളിലാണ്‌ ഗ്രാമവാസികൾ തൊഴിൽ ചെയ്തിരുന്നത്‌. ഇടവേളകളിലെ പട്ടിണി ഒഴിവാക്കാൻ സൗജന്യഭക്ഷണം നൽകാനും ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സ്ഥിരം തൊഴിൽ നൽകുന്നതിന്റെ ഭാഗമായി ദ്വീപിലെ 60 യുവാക്കളെ കലവൂരിലെ കയർപിരി കേന്ദ്രത്തിലെത്തിച്ച്‌ പരിശീലനം നൽകി. ദ്വീപിൽ കയർയൂണിറ്റ്‌ തുടങ്ങിയത്‌ വഴിത്തിരിവായി. കയർപിരി പരിശീലനവും ആരംഭിച്ചു. കുട്ടികൾക്കായി ഒരു പാർക്ക്‌ നിർമ്മിച്ചു. ജി.ജി.ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ 30 സെന്റ്‌ സ്ഥലം വാങ്ങി 16 മുറികളോടെ രണ്ടുനില കെട്ടിടം നിർമ്മിച്ചു. ഏറ്റവും പാവപ്പെട്ട 15 കുടുംബങ്ങൾക്ക്‌ ഈ വീടുകളിൽ 15 എണ്ണം കൈമാറി. ഇതിനപ്പുറമായി 22 ആധുനിക കക്കൂസുകളും പണികഴിപ്പിച്ചു.
8. ഡോ.അംബേദ്കർ മെമ്മോറിയൽ ഹൗസിംങ്ങ്‌ സ്കീം ഡോക്ടർ വേലായുധന്റെ മഹത്തായ സംരംഭമാണ്‌. 1993-ൽ കടംപള്ളി പഞ്ചായത്തിൽ ഈ പദ്ധതിക്ക്‌ തുടക്കമായി. വരാന്തയും ആധുനിക കക്കൂസുകളുമുള്ള വീടാണ്‌ അദ്ദേഹം ഇവിടെ ഓരോരുത്തർക്കും സാക്ഷാത്ക്കരിച്ചതു. 2003-ൽ പള്ളിച്ചൽ, കൊടുകാൽ, മാരണല്ലോ‍ൂർ, മലയിൻകീഴ്‌, വിളപ്പിൽ, അതിയന്നൂർ, ബാലരാമപുരം, നേമം എന്നിവിടങ്ങളിലായി മറ്റൊരു ഹൗസിങ്‌ സ്കീമും അദ്ദേഹം ആരംഭിച്ചു. വീടില്ലാത്തവർക്കായി അദ്ദേഹം 170 വീടുകൾ നിർമ്മിച്ചു നൽകി.
9. സ്വന്തം സ്ഥാപനമായ ജി.ജി ഹോസ്പിറ്റലിലെ വീടില്ലാത്ത തൊഴിലാളികൾക്കായി അദ്ദേഹം മറ്റൊരു പദ്ധതിയും നടപ്പാക്കി. ഇതിന്റെ ഭാഗമായി 24 വീടുകളാണ്‌ പണിതുകൊടുത്തത്‌.
10. ആരോഗ്യരംഗത്ത്‌ ഡോ.ജി.വേലായുധൻ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി. ഗർഭധാരണം, ഗർഭകാല ശുശ്രൂഷ, അബോർഷൻ, പ്രസവം എന്നീ കാര്യങ്ങളെപ്പറ്റിയുള്ള പല അബദ്ധധാരണകളും അദ്ദേഹം തിരുത്തി. പഠനവും ഗവേഷണവും ശുശ്രൂഷയും ഒരേസമയം കൊണ്ടുപോയി അദ്ദേഹം രോഗികളുടെ വിശ്വാസമാർജ്ജിച്ചു. ഗർഭിണികളായ ഡോക്ടർമാർപോലും ഡോ.വേലായുധനെ സമീപിക്കുന്നത്‌ അദ്ദേഹത്തിന്റെ വിശ്വാസ്യതയുടെ അടയാളമായി കാണേണ്ടതാണ്‌. അബോർഷൻ തടയുന്നതിനു ചികിത്സാരീതി വികസിപ്പിച്ചതാണ്‌ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത്‌. 'അമ്മ ആകുമ്പോൾ അറിയാൻ' എന്നൊരു പുസ്തകതന്നെ അദ്ദേഹം പ്രസിദ്ധീകരിച്ചു. ഗ്രാമങ്ങളിലുള്ളവർക്ക്‌ ഗർഭകാല പരിചരണം നടത്താൻ ഇത്‌ സഹായകമായി. ഗർഭിണികളിൽ കണ്ടുവരുന്ന സന്ധിവേദന, കൈ കാൽമുട്ടുവേദന തുടങ്ങിയവയ്ക്കെല്ലാം ഡോക്ടർ വളരെ ലളിതമായ വ്യായാമമുറകൾ നിർദ്ദേശിച്ചു. നൂറുശതമാനവും വിജയംകണ്ടു.
കുട്ടികളുടെ വളർച്ചയ്ക്കും അവരുടെ ഭാവിക്കും കുടുംബാസൂത്രണം ആവശ്യമാണെന്ന്‌ അദ്ദേഹം ചിന്തിച്ചു. പ്രസവത്തിനുശേഷമുള്ള സ്റ്റര്റിലൈസേഷൻ ഓപ്പറേഷൻ നടത്തിയ ആദ്യ കേരള ഡോക്ടർ വേലായുധനാണ്‌.
പുകവലിക്കെതിരെ സൈൻ ബോർഡുകൾ സ്ഥാപിച്ചുകൊണ്ടാണ്‌ ഡോക്ടർ തീരദേശവാസികളെ ഇതിലേക്ക്‌ ശ്രദ്ധക്ഷണിച്ചതു.
സ്വന്തം ജീവിതത്തെ ഒരു മലർവാടിയാക്കിയ മഹാനാണ്‌. ഡോ.ജി.വേലായുധൻ. അദ്ദേഹം ഒരു പുഷ്പത്തെപ്പോലെ മറ്റുള്ളവർക്ക്‌ നന്മമാത്രം ചൊരിയുന്നു. ഡോ.വേലായുധന്റെ ചിരിയും പ്രകൃതവും ഏതൊരാൾക്കും മനസ്സിനു സുഖം തരും. അദ്ദേഹം എപ്പോഴും സേവനസന്നദ്ധനാണ്‌. മറ്റുള്ളവർക്കുവേണ്ടി ഒരാൾ എങ്ങനെ ജീവിക്കണമെന്നറിയണമെങ്കിൽ ഈ ഡോക്ടറെ മാതൃകയാക്കണം.
വലിയ സാമൂഹിക അവബോധമാണ്‌ ഡോക്ടറുടെ കൈമുതൽ. അദ്ദേഹത്തിനു സാമൂഹ്യജീവിതത്തിന്റെ സമരവും ചരിത്രവും ഉച്ചനീചത്വങ്ങളും വിവേചനവും ദാരിദ്ര്യവും എല്ലാം മനസ്സിലാകും. ജീവിതം ഒരു സമരമാക്കിയതുകൊണ്ട്‌ ഓരോ അധ്വാനത്തിന്റെയും ഗുണം ശരിക്കറിയാം. തന്റെ ആദർശത്തിന്റെ പ്രതീകാത്മകമായ ആവിഷ്കാരം എന്നതുപോലെ ജി.ജി ഹോസ്പിറ്റലിനു മുന്നിൽ രണ്ട്‌ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്‌. ഒന്ന്‌ ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക്‌ തുടക്കക്കാരനായ ഡോ.പൽപ്പുവിന്റേതാണ്‌. കേരളത്തിലെ അധഃസ്ഥിത ജനതയ്ക്ക്‌ ആത്മവിശ്വാസവും ജീവിതദർശനവും നൽകിയ ഡോ.പൽപ്പുവിനെ മാതൃകയാക്കിയത്‌ ഡോ.വേലായുധന്റെ മഹത്തായ ജീവിതാവബോധം കൊണ്ടാണ്‌. മറ്റൊരു പ്രതിമ ഇന്ത്യൻ ഭരണഘടനാശിൽപിയും അധഃകൃതരുടെ പടത്തലവനുമായ ഡോ.അംബേദ്ക്കറുടേതാണ്‌. ഈ രണ്ട്‌ മഹാന്മാരുടെയും ജീവിതപന്ഥാവിലെ വെളിച്ചം ഡോ.വേലായുധൻ ശിരസ്സാവഹിച്ച്‌ കർമ്മമാർഗം പ്രകാശ പ്രവാഹമാക്കിയിരിക്കുന്നു. സ്വന്തം പ്രകാശപാതയെപ്പറ്റി ഡോ . വിശദീകരിച്ചതു ഇങ്ങനെയാണ്‌: ജീവിതം നശ്വരമാണ്‌. ജീവതത്തിൽ എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാനുള്ള അവസരം പാഴാക്കരുത്‌. മറ്റുള്ളവർക്കുകൂടി പ്രയോജനം ചെയ്യുന്നതാകണം നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കേണ്ടതെന്ന ശ്രീനാരായണ ഗുരുവിന്റെ ഉപദേശം എന്റെ പ്രാണനാണ്‌. നാളേക്കുവേണ്ടി അധികം കരുതിയിട്ട്‌ കാര്യമില്ല. കഴിവിന്റെ പരമാവധി പ്രയത്നിക്കുക. പ്രതിഫലേച്ഛയില്ലാതെ. എല്ലാവരും ഈ രീതിയിൽ ചിന്തിച്ചാൽ ലോകം എത്ര മാറിയേനെ. ഞാൻ ലക്ഷക്കണക്കിനു രോഗികളെ ചികിത്സിച്ചു. ഇപ്പോഴും നോക്കുന്ന രോഗികളുമായി ഇടപഴകുമ്പോൾ എനിക്കു വലിയ സുഖം കിട്ടുന്നുണ്ട്‌. പണത്തേക്കാൾ വലുതാണ്‌ രോഗിയുടെ സമാധാനവും അവന്റെ ചിരിയും.

ഭാര്യ: ഓമന, മക്കൾ : ഡോ.മീര ദുബായിൽ ഗൈനക്കോളജിസ്റ്റ്‌. ഡോ.മായ (അന്തരിച്ചു), ചിത്ര (തിരുവനന്തപുരത്ത്‌ ജവഹർകോളനിയിൽ താമസം.)


കടപ്പാട്: ഗോകുലംശ്രീ

Friday, October 2, 2009

the really absurd thing- sukshmananda swami






SUKSHMANANDA SWAMI


The really absurd thing is that there is no such thing as permanence .So , to pray for permanence is absolutely ridiculous . That which exists is impermanence. Hence, the seeking of permanence and praying for it is absurd.Rather than seeking something, which doesnot exist, we should remember the cause of life's sufferings.
We should be grateful to god for impermanence, because to remain in an emotion, no matter whether it is pleasant or unpleasant , for more than its natural duration is injurious to health .If it is a negative emotion we naturally try to get rid of it.
People often ask in meditation classes , '' how can i get rid of anger ?''
but so far nobody has asked how to getb rid of love. We all know that we cannot afford anger, as it is a luxury. Anger releases so much adrenaline that the system simply cannot cope with it and we feel most uncomfortable with so much adrenaline racing through the body.Naturally , we may sincerly desire impermanence in this situation, although we often desire otherwise.To entertain anger is an expense we cannot afford .

ezhuth online NOVEMBER















EZHUTH ONLINE NOVEMBER 2009

എഡിറ്റോറിയല്‍:
post post modernist thinker, performatist -
notes on the vocabulary of performatism: raeol eshelman
exclusive column:
changes in the prevailing conception of the 'artist' and his /her sensibility - alan kirby
advice column; sukshmananda swami

കഥ

ഒന്നും മിണ്ടാതെ രണ്ടു പേര്‍: ഷൈന്‍
തൂവല്‍ നിറച്ച തലയണകള്‍: മാത്യൂ നെല്ലിക്കുന്ന്‌
ചോക്ലേറ്റ് : ജെ. അനില്‍കുമാര്‍
യാമങ്ങള്‍ തീരുമ്പോള്‍ : മാത്യൂ നെല്ലിക്കുന്ന്
സീതായനം: ബോണി പിന്‍‌‌‌റോ
പ്രയാണം, പാദമുദ്രകളില്ലാതെ: ഡോണ മയൂര
മുഖം : കെ. പി. എം. നവാസ്
ഹേ റാം: ഷാഹുല്‍ ഹമീദ് .കെ . ടി
മിതമായ പലിശ: ശ്രീദേവി നായര്‍
കടല്‍തീരത്തു പരന്ന നിലാവില്‍ തിരകള്‍ നീന്തുകയായിരുന്നു: എം. പി . ശശിധരന്‍

ഹാസ്യം

സംസാരിക്കുന്ന ഓക്കുമരം: മാത്യൂ നെല്ലിക്കുന്ന്‌

ഓര്‍മ്മ

മഞ്ഞനക്കരയിലെ ഓക്കുമരങ്ങല്‍ക്കിടയില്‍ നിന്ന്: ഷൈന്‍

ഈ മാസത്തെ കവി:
ഇന്ദിരാ ബാലന്‍

കവിത

the inevitable: rini das
കവിതകള്‍: സനാതനന്‍
words are waste of reasoning done in speaking: abdulrahim puthiyapurayil
മൂര്‍ത്തി: ഡെല്‍ന നിവേദിത
ജനങ്ങള്‍ : സത്യ നാരായണന്‍
ശലഭച്ചിറകുകള്‍: എം. കെ .ജനാര്‍‌ദ്ദനന്‍
അപ്പുറം: സി. പി ദിനേശ്
വസന്തം: ശ്രീദേവി നായര്‍
maunathinte vaakkukal : brinda

ഗദ്യം

കവിതയുടെ പിറവി: ദേശമംഗലം രാമകൃഷ്ണന്‍
ദേശമംഗലം ഒരു സമൂഹത്തെ കാണുന്നു: രാജേഷ് എം. ആര്‍
വംശമഹിമയുടെ ഋതുക്കള്‍ : ഗണേഷ് പന്നിയത്ത്
തിരുവോണം തൃപ്പൂണിത്തുറയില്‍ നിന്ന് തുടങ്ങുന്നു: പ്രഫുല്ലന്‍ തൃപ്പൂണിത്തുറ
വേദനകളുടെ റീമിക്സ്: രവിമേനോന്‍
കാന്‍ഡി ശ്രീലങ്കയിലെ ഒരു മൂന്നാര്‍ പട്ടണം: എ. ക്യൂ. മഹ്ദി
തണല്‍ മരങ്ങള്‍ തേടിയ എന്‍‌റെ ജീവിതം: കെ. കെ രാജു
ആചാരാനുഷ്ഠാനങ്ങളുടെ അപകടങ്ങള്‍: കലവൂര്‍ രവി

മറ്റു വായനകള്‍

ബാബുരാജ് റ്റി. വി
എം. കെ . ഹരികുമാര്‍

Thursday, October 1, 2009

പത്തു കവിതകള്‍- ഇന്ദിരാ ബാലന്‍










indira Balan

വര്‍ഷമുകിലുകള്‍
മഴനൂലുകളെ ചേര്‍ത്തു വെച്ച ഹൃത്തിലേക്കു
പതിഞ്ഞാട്ടച്ചുവടു വെച്ചെത്തുന്നിതു വര്‍ഷമുകിലുകള്‍
നോവിന്‍ മഴ പെയ്‌തു കവിയുന്ന രാവില്‍
ഉള്ളിലുറങ്ങിക്കിടക്കും നിനവുകളെ
തട്ടിയുണര്‍ത്തുന്നുയീ മഴനൂലുകള്‍
ഏകാന്തവിഷാദ ഗാനങ്ങളായി
മനസ്സില്‍ പൂക്കുന്ന കവിതകളായി
കരയാന്‍ വിതുമ്പി നില്‍ക്കുന്ന കാര്‍-
മേഘങ്ങളെ താങ്ങി മൗനത്തിന്‍
തിടമ്പേന്തി നില്‍ക്കുമീ തേക്കുപൂവിന്‍
മൗഡ്ഡ്യത്തെയകറ്റി പെയ്‌തു നിറച്ചു
സാര്‍ത്ഥകമാക്കീ വിമൂക നിമിഷങ്ങളെ
കരിക്കാടി സന്ധ്യകളിലോളപ്പാത്തിയിലൂടെ
ആര്‍ത്തലച്ചു വീണോരു പേമഴക്കൂത്തിന്‍
ഭ്രാന്ത ഭാവം പൂണ്ടു ഭയാര്‍ത്തയാക്കിയെന്നെ
നീയന്നൊരു നാള്‍;
മറന്നുവൊ മഴനൂലുകളെ നിങ്ങള്‍
പേര്‍ത്തുമിവള്‍ തന്‍ നരച്ച സ്വപ്‌നത്ത
കാക്കും, വരണ്ട ഹൃത്തടത്തിന്നടരുകളിലേക്ക്‌
ചീറിയടിക്കുന്ന താളമായ്‌ പെയ്‌തിറങ്ങിയതും..............
തമസ്സിന്‍ പാതാളഗുഹകള്‍ താണ്ടി വന്നു
വിരഹാതുരയായി നില്‍ക്കുമീ വസുധയെ
ഉര്‍‌വ്വരയാക്കുന്നതും നീയല്ലയോ?
നഭസ്സിന്‍ നീലമിഴികള്‍ മെല്ലെ തിരുമ്മി
തുറന്നു വന്നു നീയെന്‍ വിഹ്വലസന്ധ്യകളെ
കുളിരണിയിപ്പിച്ചതുമോര്‍ക്കുന്നു ഞാന്‍
ബഹുഭാവ ഋതുസംഗീതമായി
പെയ്‌തിറങ്ങിയോരമൃത വര്‍ഷിണീ
നെടുനാളായി കണ്ടിട്ടു നിന്നെ
ഇവള്‍ക്കരികിലണയാനെന്തേ കാലവിളംബം?
വരിക വേഗം വര്‍ഷമുകിലുകളെ
ഉള്ളു പൊള്ളുന്നിതു കാണുന്നീലയൊ
പെയ്‌തു നിറഞ്ഞാലുമീയൂഷരതയില്‍
കിളിര്‍ക്കും പുതുനാമ്പിന്‍ അക്ഷരമഴയായ്‌..............

ഇഷ്‌ടം

എന്റെ പുലര്‍കാല സന്ധ്യേ
നീയെന്താണെന്നോടു പറയുന്നത്‌?
ഊഷരതക്കു മേലെ വീണ
നനവിന്റെ തുള്ളികളായി
വീണ്ടും വേട്ടയാടപ്പെടുന്നുവോ
എന്റെ ചിറകുകളുടെ ശക്തി
ക്ഷയിച്ചെന്നു കരുതുമ്പോഴും
മനസ്സേ, നീ സ്വര്‍ണ്ണരഥത്തിലേറി
ഇതെവിടേക്ക്`.......................
അഭിശപ്‌തയാണു ഞാന്‍
പേടു വന്ന വൃക്ഷം പോലെ
ജീര്‍ണ്ണിച്ചവള്‍
നിനക്കെന്നെയറിയില്ല
ഒരു മെഴുകുപ്രതിമയായി ഉരുകുന്നവള്‍
വിഷദംശനത്തിന്റെ അടയാളങ്ങള്‍
എന്നിലുണ്ടെന്നറിയുമ്പോള്‍
നിന്റെ ഈയിഷ്‌ടം വിദൂരത്താകും.......

അശാന്തി
കാലടികളുടെ കനത്ത ശബ്‌ദം കേട്ട്‌
അവള്‍ ഞെട്ടിയുണര്‍ന്നു
കട്ട പിടിച്ച ഇരുട്ടില്‍ ചുവന്ന കണ്ണുകളിലെ
തീപ്പൊരി പാറി..........
നിദ്രയില്‍ ഭംഗമേറ്റ അവളുടെ കാതുകളില്‍
കടന്നലുകള്‍ കുത്തി
നോവിന്റെ അവസാന അത്താണിയും
താണ്ടിയിരിക്കുന്നു
വിശപ്പിന്റെ അട്ടഹാസമുയര്‍ന്നു
ആജ്ഞയുടെ ചുവ കലര്‍ന്ന ചുവന്ന അക്ഷരങ്ങള്‍
ഹൃദയരക്തത്തിന്റെ നിറം പൂണ്ട ഞരമ്പുകള്‍ എഴുന്നു നിന്നു
അരിപിറാവിന്റെ ചിറകല്പ്പം ഒടിഞ്ഞ്രിരിക്കുന്നു
ഉയരത്തില്‍ പറക്കാനാവാതെ പ്രാണരക്ഷാര്‍ത്ഥം
ചിറകിട്ടടിച്ചുകൊണ്ടിരുന്നു
കനത്ത മഴയുടെ ചാട്ടവാറടിയില്‍ കപോതം
ആഴത്തിലേക്കു തള്ളിയിടപ്പെട്ടു
തച്ചുപരത്തിയ വേദന പൊടിഞു
പഴുതാരകള്‍ ഇഴഞ്ഞുനടന്നു
ഓരോ രാവും ശാപവാക്കുകളാല്‍ പൊതിഞ്ഞു
തീയില്‍ വെന്ത്‌ ചെമ്പരത്തിപൂപോലെ
ചുവന്ന്` പഴുത്ത്‌ വ്രണിതമായ മനസ്സ്‌
രതിവൈകൃതങ്ങളുടെ തീക്കുണഠത്തില്‍
പൊട്ടലും, ചീറ്റലും......
അവസാനം ആയുസ്സറാറായ പ്രാവിനെപ്പോലെ
നിസ്സഹായതയുടെ കുറുക
ല്‍ നേര്‍ത്തു വന്നു.............

സ്വപ്നം
കനകാംഗുലികള്‍ നീട്ടി ഉഷസ്സ്‌
മൃദുവായി തൊട്ടുണര്‍ത്തിയപ്പോള്‍
ഉള്ളില്‍ കാണാനാഗ്രഹിച്ചു കൈവന്ന
ഒരു കനകക്കിനാവിന്റെ നോവ്` നീറിപ്പടര്‍ന്നു
എങ്ങുനിന്നോ വന്ന്‌ എവിടേക്കെന്നില്ലാതെ
പോവുന്ന മഴമേഘത്തില്‍ മറഞ്ഞിരുന്ന്
നീ എന്റെയരികിലണഞ്ഞത്` എന്തിനായിരുന്നു
തലക്കു മുകളില്‍ ജ്വലിക്കുന്ന ഗ്രീഷ്‌മഋതുവിന്റെ
ഉഗ്രതാപങ്ങളില്‍ വെന്തുലഞ്ഞ മനസ്സിന്‌
ഒരു പൊന്‍‌കുടം നിറയെ കുളിര്‍നീരുമായി
നീയെത്തിയില്ലേ?
ഞാനോ ഗോപികയായി, മുളന്തണ്ടിലൊഴുകുന്ന
രാഗസുധയുടെ മര്‍മ്മരങ്ങള്‍ എന്റെ കാല്‍ച്ചിലമ്പൊലികളിലുണര്‍ന്നു
ശ്രവണപുടങ്ങള്‍ ആ മധുരനിസ്വനത്തെ തിരഞ്ഞലഞ്ഞു
ഒരു ചിത്രശലഭമായി മന്ദമാരുതനില്‍ കുണുങ്ങിനില്‍ക്കുന്ന
പനിനീര്‍ പൂവിലെ മധു നുകര്‍ന്നു
സൗന്ദര്യത്തിന്റെ സപ്‌തഭാവങ്ങളുമായി ഒഴുകിയ
സ്വപ്‌നത്തിന്റെ ചാരുത ഞാനാവോളം നുകര്‍ന്നു
രുചിഭേദങ്ങളിലെ നനവ്‌ തിരിച്ചറിഞ്ഞു
ശോണിമയിലലിഞ്ഞ സാന്ധ്യരാഗം ഒരു-
വിരഹപല്ലവി മൂളിയടുത്തു
രാവിന്റെ നാന്ദിയില്‍ നക്ഷത്രപ്പൊട്ടുകളെ
കൂട്ടു പിടിച്ച്‌ നീ നീലനഭസ്സിന്റെ അന്തരാളങ്ങ്ളിലേക്ക്‌
തെന്നിതെന്നിയകലവേ
ഒരുഷസ്സുകൂടി ജന്മം കൊള്ളുകയായിരുന്നു

സൂത്രധാരന്‍
ചലിക്കുന്നു പാവകളോരോന്നുമീ
സൂത്രധാരന്‍ കൊരുത്തൊരീ ചരടിലായ്‌
ഇഴഞ്ഞു നീങ്ങുന്നിവര്‍ തന്‍ രാവുകളും
നനഞ്ഞ ശീല പോലിരുളില്‍ മുങ്ങുന്നു നിശ്വാസവും
കഥയറിയാതെയല്ലൊ ചമയങ്ങളുമണിവതും
പരകായങ്ങളായിയേറെ നടന്മാരും
കൂടുവിട്ടുകൂടുമാറി കാണികളുമീ രംഗവീഥിയില്‍
നിഴല്പ്പാവക്കൂത്തുകള്‍ കാണ്മതിന്നായ്‌
നിലാവു പെയ്‌ത മുഖങ്ങളുമഴിഞ്ഞുവീഴുന്നുയീ
സൂത്രധാരന്നൊരുക്കിയ വാരിക്കുഴികളില്‍
അലക്കിവെളുപ്പിക്കാന്‍ നോക്കി പല കല്ലിലും
നോവു സഹിയാഞ്ഞവയും തിരിഞ്ഞു പല വഴിയേ......
സത്യം ചവിട്ടിക്കുഴച്ച മണ്ണിലല്ലയൊ
സൂത്രധാരനാമീ കുശവന്‍ കുടങ്ങള്‍ തീര്‍പ്പതും
വെന്തുനീറിപ്പുകയുന്നോരടുപ്പുപോല്‍
ചുട്ടുപൊള്ളുന്നു സത്യമാനസങ്ങളും
നിഴലുപോലുമന്യമാകുന്നൊരീ വേളയില്‍
പ്രതിരോധഭാഷ്യം മുഴക്കീ പാവകള്‍
നിലച്ചു നിഴല്പ്പാവക്കൂത്തുകളും
അണഞ്ഞു ജ്വലിക്കും ദീപനാളങ്ങളും
പാവകള്‍ തന്‍ ചലനഭേദം കണ്ടു
ഭയക്കുന്നുവോയീ സൂത്രധാരന്‍
ഏറെയായാല്‍ തിരിഞ്ഞെതിര്‍ക്കും
ഏതു സാധുജീവി തന്‍ കരങ്ങളുമെന്നറിവീലേ
കൊലവിളി മുഴക്കി ചുവടുകള്‍ വെച്ചു
സൂത്രധാരന്‍ തന്‍ ശിരസ്സറുത്തു പാവകള്‍
കത്തീ പടുതിരിനാളങ്ങള്‍ രംഗമണ്ഡപത്തില്‍
ആടി വീണു, ഒരു ജീവിതത്തിന്‍ യവനികയും
അശാന്തി തന്‍ കരുക്കള്‍ നീക്കി
കുടിയിരിപ്പൂയനേകം സൂത്രധാരന്മാരിവിടെ
ഒടുക്കയവരെ ധര്‍മ്മത്തിന്‍ വാള്‍ത്തലയാല്‍
ശുദ്ധികലശം ചെയ്‌തു പുണ്യമാക്കുകീ വിണ്ടലത്തേയും

നിയോഗം
പ്രണയപരിഭവത്തില്‍ കുതിര്‍ന്നോരേകതാരകെ
പ്രണയത്തിരയിളകിയ കണ്ണില്‍നിന്നുമുതിര്‍ന്നു-
വീഴുവതെന്തു കുങ്കുമ സന്ധ്യ തന്‍ രാഗഭാവങ്ങളൊ
മിഴിയടച്ചുവോ കാലം ഞെട്ടറ്റടര്‍ന്നുവൊ സ്നേഹം
കൊഴിഞുവോ മണ്ണില്‍ കുതിര്‍ന്നുവോ സ്വപ്‌നം
ഒരു യുഗസന്ധ്യതന്‍ പരിവേഷത്തിലെരിഞ്ഞുവോ
ജലധി തന്നിലൊഴുക്കിയോ മേദുരകദന ഭാരങ്ങള്‍
പഴങ്കഥയില്‍ വീണോരഗ്നിശലഭത്തിന്‍ ചിറകരിഞ്ഞുവോ
തീയെരിഞ്ഞുവൊ നെഞ്ചില്‍ പുകയുന്നുവോ മനം
ഉഴറാതെ വീണ്ടും ഉണര്‍ന്നെണീക്കുക
തളരാതെ വീണ്ടും സ്ഫുടമാക്കീടുക ചിത്തം
നിനക്കായ്` മറ്റേതോ നിയോഗം കാത്തിരിപ്പൂ
തൃഷ്‌ണ വെടിഞ്ഞുണരുക വേഗം മല്‍‌പ്രിയസഖേ............

ഇടവപ്പാതി
തിരിമുറിയാതെ പെയ്‌തുമുറുകുന്ന മഴയെ-
നോക്കി ഞ്ഞാനിറയത്തു നില്‍‌ക്കെ
പടി കടന്നാരോ വരുന്നു പോല്‍‌
എളിയിലൊരു കുഞ്ഞുമായീറന്‍ മിഴികള്‍
ഏതു ദേശത്തിലെ പാതക മഴയില്‍ നിന്നു
മതികെട്ടുവരുവതോയിടവപ്പാതിയില്‍
മലവെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ച
ജീവിതം തിരക്കി നടപ്പതോ........
ആരുമില്ലിവിടെ തണലേകുവാന്‍
ഞാനുമീ മഹാവര്‍ഷക്കോളുമല്ലാതെ
ഋണബാദ്ധ്യത തന്‍ പേമാരിയില്‍
നനഞ്ഞു കുതിര്‍ന്നു വിറച്ചിരിപ്പവള്‍ ഞാനും.................
ജീവിത ബാക്കി തേടിയെത്തിയ കദനക്കരി-
നിഴല്‍ പടര്‍ന്ന നീര്‍മിഴികളെന്തെ
ചൊല്‍‌വൂ ദീനമായ്`...................
ഇറയത്തു വീഴുമീ ജലധാരകള്‍ ഒരു-
കുറി കൂടി നെയ്‌തെടുക്കുന്നു വര്‍ണ്ണമഴനൂലുകളെന്നോ?
നെയ്‌തെടുക്കേണ്ട കനവുകളൊന്നുമിനി
കനലായിയെരിഞ്ഞില്ലേ ജീവിതവും
താരകങ്ങളുമില്ലിവിടെ രാപ്പാര്‍ക്കുവാന്‍
സ്നേഹത്തിന്‍ മുന്തിരിവള്ളികളുമില്ലാ
പോക നീര്‍‌മിഴിയെ നിരാലംബ ഞാന്‍
മാറാവ്യഥകളായി പിന്തുടരുന്ന
ജീവിതേതിഹാസത്തിന്നന്ത്യത്തില്‍
വിരല്‍ത്തുമ്പില്‍ നിന്നൂര്‍ന്നിറങ്ങിപ്പോയ
ജീവിതം തിരക്കി നടപ്പവള്‍ ഞാന്‍................
കാറ്റും കോളുമണിഞ്ഞു മിന്നല്പ്പിണറുകള്‍‌ വീശി
മുറുകുന്നു പിന്നെയുമീ ഇടവപ്പാതി..................!

സ്നേഹവൈഖരി
മഴവില്ലിന്റെ നിറം ചാലിച്ച്‌
പ്രണയരാഗത്തിന്റെ ശ്രുതി മീട്ടി
എന്റെ മൗനശിഖരങ്ങളില്‍
ചില്ലകള്‍ കൂട്ടി നീയെന്തിനീ കൂടു മെനഞ്ഞു?
ജീവിതത്തിന്റെ തിക്തരസത്തില്‍ ലയിച്ച്‌
മന്ത്രസ്ഥായിയിലേക്ക്‌ അമരുമ്പോള്‍‌
വീണ്ടുമൊരു പുതിയ സ്വരത്തിന്റെ ആരോഹണം.................
എന്റെ കാതില്‍ പതിഞ്ഞു
ഒരു വെള്ളരിപ്രാവിന്റെ കുറുകല്‍ പോലെ
ഒഴുകിയ സ്നേഹാക്ഷരത്തിന്റെ വൈഖരികള്‍........................
തരിശാര്‍ന്ന മനസ്സില്‍ തപിച്ചു കിടന്ന
മോഹങ്ങളുടെ തിരയേറ്റം....................
മുള പൊട്ടുന്ന പുതുനാമ്പുകളുടെ
അരുണിമ കലര്‍ന്ന മന്ദഹാസം
അവിടെയുതിര്‍ത്ത പൂനിലാമഴയില്‍
പൂത്ത പാരിജാതങ്ങള്‍
സംഗീത നിശയുടെ ആര്‍ദ്രത
പുതിയ ശ്രുതി, പുതിയ രാഗം, പുതിയ ഭാവം...........
ആകാശത്തെ കവിതകളായി
നക്ഷത്രക്കുഞ്ഞുങ്ങള്‍
നക്ഷത്രക്കളമെഴുത്തിന്റെ നിലാവൊളിയില്‍
ആനന്ദഭരിതയായ വസുന്ധര
സപ്ത വര്‍ണ്ണാഞ്ചിതമായ ജീവിതത്തിന്റെ
തിരുമുറ്റത്തു ഞാന്‍
അഞ്ജലീബദ്ധയായി ,ആനന്ദാശ്രുധാരകളുമായി

പുണ്യം

നിറയും തമോവായു തന്‍
പാരതന്ത്ര്യത്തില്‍ നിന്നും
ജീവകണമായി നിറയുന്നു
കവിതേ നീയെന്നുള്‍പ്പൂവില്‍

പൊന്‍‌കതിര്‍പ്പാടത്തെ
പൊന്നൊളി ദീപമായി
പാരിതിന്‍ വെളിച്ചമായി
വിലസുന്നു കവിതേ

മഴമേഘത്തേരിലേറി
അഴകിന്‍ തിരനോട്ടവുമായി
എന്നിലെയുയിരില്‍
പൂത്തുലഞ്ഞ വാസന്തമേ

ഭാവരാഗതാളമേളത്തിന്‍
പൊന്‍‌ച്ചിലമ്പൊലിയുതിര്‍ത്ത
നൃത്യദ്ധൂര്‍ജ്ജടി തന്‍‌
മധുരോദാര നര്‍ത്തനമാടിടുന്നു
നിശീഥത്തിന്‍ നീലയാമങ്ങളില്‍
പൂക്കും നിശാഗന്ധിപോല്‍
ധവളാഭ ചൊരിഞ്ഞു വെള്ളി-
ക്കൊലുസ്സണിഞ്ഞ നിലാവായി

ചിരന്തന പുണ്യമാക്കുകെന്‍
ബോധത്തെ, പുണരുകയെന്‍
സിരകളെ, വര്‍ഷിച്ചീടുക
വാക്കിന്‍ നവകേസരങ്ങളെ

വിനിദ്രയായ്‌ തൂലികയെന്‍
കരത്തിലേന്തുമ്പോഴും
നിന്‍ ഭാവശുദ്ധി തന്‍
ഭാസുര പരിമളമൊഴുകുന്നു....

സ്നേഹോഷ്‌മള ഗാഥ

നിഷാദ സ്വപ്‌നങ്ങള്‍ക്കു വിട ചൊല്ലി
ഘനശ്യാമ രാവുകളൊഴിഞ്ഞേ പോയി
സൂര്യ ശോഭ വിതറി വന്നെത്തി
ആഹ്ലാദാരവത്തിന്‍ അരുണകിരണങ്ങളും

വെള്ളിലപക്ഷി പോല്‍ ചിറകടിച്ചുയര്‍ന്നു
പറന്നു, ഹൃദയ നഭസ്സിലെ പുലരി-
മേഘത്തിന്‍ ശംഖുനാദവും
അലിവിന്റെ ഗന്ധം പൂകി
ആത്മാവൊരു തൂവലിന്‍
മൃദുത്വമായൊഴുകവേ.....
കേള്‍പ്പൂ ജീവിത മഹാസാഗര-
ഗീതി തന്‍ നിമന്ത്രണങ്ങള്‍.........

അദ്വൈത ഭാവമാം സ്നേഹസന്ദേശത്തിന്‍
മകരന്ദമൊഴുക്കി സ്നേഹനിര്‍ഭരമാക്കുകീ
തുച്ഛമാം ജീവിത നിമിഷങ്ങളെ
ആളുന്നോരഗ്നിയില്‍ കരിയാതെ
കാക്കുകീ ജീവനത്തുടിപ്പിന്‍
സ്നേഹോഷ്‌മളമാം മധുരഗാഥയെ..........

Wednesday, September 30, 2009

വസന്തം -ശ്രീദേവിനായര്‍





sreedevi nair
വസന്തങ്ങളുടെ ബീജം
ഓരോസ്ത്രീയും പേറുന്നുണ്ട്.
ആണിന്റെ സാമീപ്യമില്ലെങ്കിലും
കുന്തിയെപ്പോലെ സൂര്യനെയും,
കാറ്റിനെയും പ്രണയിച്ച് പ്രസവിക്കണം.

ഒരു കര്‍ണ്ണനെ പ്രസവിക്കാന്‍
ഏതുസ്ത്രീയാണ് മോഹിക്കാത്തത്?
സൂര്യന്റെ ഭാര്യയാകാന്‍ ഒരു
നിമിഷമെങ്കിലും മോഹിക്കരുതോ?

വരുണനും അഗ്നിയുമെല്ലാം നല്ല
സ്ത്രീകളെ,കന്യകമാരെ അന്യേഷിക്കു
ന്നുണ്ടെന്ന് കേട്ടു.പ്രായമാകുമ്പോഴും
ഉള്ളിലെകന്യകയെവരുണനും അഗ്നിയ്ക്കു
മായി സമര്‍പ്പിക്കാന്‍മോഹം.

വരുണന്റെയും അഗ്നിയുടെയും കുട്ടികളെ
പെറ്റുവളര്‍ത്താന്‍ ,
പെണ്ണിന്റെ ഉള്ളില്‍ ഈപ്രകൃതിദൈവങ്ങളുടെ
ബീജമുണ്ട്.

പ്രണയമഴ
ചിതറിയ മഴപോലെ ചിന്തകള്‍
പൊഴിഞ്ഞ മഴപോലെ പ്രണയം
കര്‍ക്കിടകമഴപോലെ കദനം
തുലാമഴപോലെ കാമം.
നിലാമഴപോലെ നിഴലുകള്‍
ഇരുള്‍മഴപോലെ അഴലുകള്‍
പകല്‍ മഴപോലെ അറിവുകള്‍
രാത്രിമഴപോലെ നിറവുകള്‍.

തോരാത്ത മഴപോലെ ദുഃഖം
കുളിര്‍മഴപോലെ മോഹം
മഞ്ഞുമഴപോലെ സ്വപ്നം
വേനല്‍ മഴപോലെ സത്യം.

എവിടെയും മഴ!
കരയിലുംകടലിലും,
മണ്ണിലുംമനസ്സിലും,
ജനനത്തിലുംമരണത്തിലും,
സ്നേഹത്തിലുംവെറുപ്പിലും,
ജീവനിലുംജീവിതത്തിലും,
സത്യമായുംമിഥ്യയായും മഴ!

എങ്കിലും മഴയേ;
നിന്നെ ഞാന്‍ പ്രണയിക്കുന്നു.
തീവ്രമായീ........!

ദേശമംഗലം ഒരു സമൂഹത്തെ കാണുന്നു-രാജേഷ്‌ എം.ആർ





rajesh m r

ആഗോളീകരണം പരിസ്ഥിതി, സർഗാത്മകത, മാനുഷിക ബന്ധങ്ങൾ എന്നിങ്ങനെയുള്ള സാമൂഹിക വ്യവഹാരത്തിന്റെ വിവിധ മേഖലകളിലെല്ലാം പരിവർത്തനങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്‌. ഓർമ്മയെ കേവലം ഗൃഹാതുരതയോടെ, അരാഷ്ട്രീയമായി സമീപിക്കുന്ന കാലമാണ്‌ ആഗോളീകരണം. ഓർമ്മയെ മായ്ച്ച്‌, ചരിത്രത്തെ നിഷേധിച്ച്‌ സമൂഹം ചെറിയ ചെറിയ കൂട്ടങ്ങളായി മാറുന്നു. സാഹിത്യവും ഇതുപോലെ ചെറിയ ചെറിയ കൗതുകങ്ങളും പ്രതിഷേധങ്ങളുമായി മാറുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം ഇന്നു കാണുന്നുണ്ട്‌.


24 വരിയിൽ ഒതുങ്ങുന്ന കവിതകളുടെ ആവിഷ്കാരത്തിലുള്ള ഉറച്ച വിശ്വാസങ്ങൾക്ക്‌ ഇന്ന്‌ ഇളക്കം തട്ടിയിരിക്കുന്നു. പ്രമേയത്തിന്റെയും ശക്തമായ നിലപാടുകളുടേയും അടിസ്ഥാനത്തിൽ കവിതയുടെ രൂപത്തിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നതിന്റെ തെളിവാണ്‌ ദേശമംഗലം രാമകൃഷ്ണന്റെ 'ഓർക്കരുതിപ്പഴയ കാര്യങ്ങൾ' എന്ന കവിത. മുതലാളിത്തത്തിന്റെയും പ്രതിലോമ ആശയാവലികളുടെയും സർഗനിർവചനങ്ങളിൽ കവിത വഴി മാറി നടക്കുകയാണെന്ന സൊ‍ാചനയാണ്‌ ഇതു മുന്നോട്ടുവയ്ക്കുന്നത്‌. മറവി/ഓർമ്മ, നാഗരികത/ഗ്രാമീണത, കാൽപ്പനികത/യഥാർത്ഥം, ഗൃഹാതുരത/വർത്തമാനം തുടങ്ങിയ ദേശംമംഗലം കവിതകളിൽ ആവർത്തിച്ചു വരുന്ന വിരുദ്ധദ്വന്ദങ്ങൾ ഈ കവിതയിലും കാണാനാകും.


പരിസ്ഥിതി എന്നും കവിതയുടെ വിഷയമാണ്‌. കവികൾ മാറി മാറി വ്യത്യസ്ത രീതിയിൽ പ്രകൃതിയെക്കുറിച്ച്‌ പാടിയിരിക്കുന്നു. 'മരണത്തിന്റെ നിഴൽ വിളയുന്ന നിലങ്ങൾ കണ്ട്‌ ആഹ്ലാദിക്കുന്ന കൃഷിക്കാരൻ' എന്നത്‌ സമകാലിക ലോകത്തിന്റെ ഒരു 'ഭ്രാന്തൻ' ബിംബമാണ്‌. കൃഷി എന്നത്‌ ലാഭകരമല്ലാത്ത ഭ്രാന്തമായ ഒരു പ്രക്രിയയായി കരുതുന്ന ലോകത്തെയാണ്‌ കൃഷിക്കാരന്റെ ആഹ്ലാദം അഭിസംബോധന ചെയ്യുന്നത്‌. മണ്ണിൽ നിന്ന്‌ അന്നുനാവുന്ന, മാർക്കറ്റ്‌ ഇക്കോണമിയുടെ പ്രത്യയശാസ്ത്രം പേറുന്ന യുവത്വത്തിനു മുമ്പിൽ കൃഷി എന്നത്‌ നഷ്ടപ്രവൃത്തിയാണ്‌. ഇത്തരമൊരു കാലത്ത്‌ എഴുത്തുകാരന്റെ സർഗാത്മകതാ/പുരോഗമനപക്ഷം എന്നത്‌ അയാൾ സ്വയം ചോദിക്കേണ്ട ഒന്നാണ്‌. കെട്ട കാലത്ത്‌ എഴുത്ത്‌ തനിക്കു മുമ്പിലെ പ്രശ്നങ്ങളെ എപ്രകാരം ആവിഷ്കരിക്കുന്നു എന്നതിനനുസരിച്ചായിരിക്കും കവിയുടെ 'ആത്മം' രൂപപ്പെടുന്നത്‌. ഇത്തരം നിരവധി പ്രശ്നങ്ങളുൾക്കൊള്ളുന്നതാണ്‌ 'ഓർക്കരുതിപ്പഴയ കാര്യങ്ങൾ' എന്ന കവിത.



ഗൃഹാതുരത്വം പലപ്പോഴും ഒരു രക്ഷപ്പെടലാണ്‌; ഒരു സേഫ്റ്റിവാൽവാണ്‌. ഇത്തരം ഒരു രക്ഷപ്പെടൽ ദേശമംഗലത്തിന്റെ കവിതകളിലുണ്ടോ എന്നു സംശയം തോന്നിയേക്കാം. എന്നാൽ ഇവിടെ ഗൃഹാതുരത്വം ഒരു ഓർമ്മപ്പെടുത്തലാണ്‌ 'ഓർക്കരുതിപ്പഴയകാര്യങ്ങൾ' എന്നതുതന്നെ ഒരു ഓർമ്മപ്പെടുത്തലാണ്‌; അസ്വസ്ഥതയുളവാക്കുന്ന ഓർമ്മപ്പെടുത്തലുകൾ. കാൽപ്പനികച്ഛായയിലെ പഴയ ഓർമ്മകളെ നിരന്തരം തികട്ടിതപ്പിയെടുക്കുന്ന ദേശമംഗലത്തിന്റെ കവിതയിൽ ശക്തമായ രാഷ്ട്രീയം പ്രത്യക്ഷത്തിൽ തെളിഞ്ഞുകാണുന്നില്ല. എങ്കിലും ഗതകാലത്തിന്റെ സുന്ദരസ്മരണകളെ ഓർമ്മയിലേക്കു കൊണ്ടുവരുകയും വർത്തമാനകാലം ഇതെല്ലാം നഷ്ടപ്പെടുത്തിയിരിക്കുകയാണെന്നും അതു നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്നു.
"പഴയ വിചാരങ്ങൾ വിചാരിക്കുവാൻ കൊള്ളാം
പുതിയ കാലത്തിനവ അസ്ഥിഖണ്ഡങ്ങൾ
അസ്ഥികൾ പൂക്കില്ല കായ്ക്കില്ല
ഉള്ളം ചൂടുന്നോരോർമ്മകളാലവയിലൊരു
പച്ചപ്പുമുണ്ടാവുകയില്ല"
പച്ചപ്പുനിറഞ്ഞ ഗതകാലസൗഭാഗ്യങ്ങളെ കേവലം ഓർക്കുവാൻ മാത്രമുള്ളതാണ്‌. സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്കുമുമ്പിൽ പഴയവയാതൊരു പ്രയോജനവുമില്ലാത്ത അസ്ഥികൾ മാത്രമാണ്‌. ഇങ്ങനെ ഓർമ്മയിൽ മാത്രം സൂക്ഷിക്കേണ്ട ചില മൂല്യവിചാരങ്ങളുടെ ലോകത്താണ്‌ വർത്തമാനസമൂഹം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌. ആധുനികാനന്തര സമൂഹം ഒരേസമയം മധ്യവർഗസമൂഹത്തിന്റെ അരാഷ്ട്രിയസ്വഭാവം കാണിക്കുകയും ഉപഭോഗസംസ്കാരത്തിനും സ്വാർത്ഥതാൽപര്യത്തിനനുസൃതമായും മാറിക്കൊണ്ടിരിക്കുകയുമാണ്‌. അതിനാൽ 'പഴയതൊക്കെ ഓർമ്മമാത്രം, പുതുമ തേടുക' എന്ന സൂത്രവാക്യമാണ്‌ ഇന്ന്‌ ലോകം പൈന്തുടരുന്നത്‌.
"ഓർക്കരുതിപ്പഴയ കാര്യങ്ങൾ, ഓർത്താൽ തന്നെ
ഓക്കാനിക്കാതിരിക്കാൻ മറക്കൊല്ലേ
എങ്കിലും ഓർക്കണം ഓർക്കുവാൻ മാത്രം"


ഓക്കാനം വരുത്തുന്ന പഴയ കാര്യങ്ങൾ ഓർത്ത്‌ വർത്തമാനം പാഴാക്കുവാൻ തുനിയരുതെന്ന്‌ കവി ഓർമ്മിപ്പിക്കുന്നു ഓർമ്മയെ ഓർമ്മയിൽ മാത്രം നിർത്തുകയും ഭാവിയുടെ വർത്തമാനത്തിന്റെ ചലനത്തിലേക്ക്‌ അതിനെ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം ചരിത്രം നഷ്ടപ്പെട്ട ഒരു ജനതയുടേതാണ്‌. പ്രതിരോധത്തെയും വിമർശനത്തെയും ഇല്ലാതാക്കുന്ന ഇത്തരം ഓർമ്മയുടെ നിരാസം വിധേയത്വത്തെയാണ്‌ സൃഷ്ടിക്കുന്നത്‌.


അതുകൊണ്ട്‌ ദേശമംഗലം രാമകൃഷ്ണന്റെ 'ഓർക്കരുതിപ്പഴയ കാര്യങ്ങൾ' എന്ന കവിത ഭൂതകാലത്തിൽ നമ്മൾ അനുഭവിച്ച ജീവിതത്തെയും കൂട്ടായ്മയേയും മറന്നുകൊണ്ടുള്ള ഒരു സമൂഹത്തെയാണ്‌ കാണിച്ചു തരുന്നത്‌.

കവിതയുടെ പിറവി-ദേശമംഗലം രാമകൃഷ്ണൻ



desamangalam ramakrishnan
'ഓർക്കരുതിപ്പഴയകാര്യങ്ങൾ' - ഇങ്ങനെയൊരു കവിതയാണ്‌ ഞാൻ എഴുതുവാൻ പോകുന്നതെന്ന്‌ നിശ്ചയമുണ്ടായിരുന്നില്ല. ഏറെ നാളായി എന്നത്തേയും പോലെ വല്ലാത്തൊരു അനിശ്ചിതത്വത്തിൽ കുടുങ്ങിക്കിടക്കയായിരുന്നു. Half of an yellow sun എന്ന നോവൽ വിവർത്തനം നിർത്തിവച്ച്‌ എന്റെ ഉള്ളിൽകടന്ന്‌ പരക്കംപായാൻ തന്നെ തീരുമാനിച്ചു. സ്വയം എന്തൊക്കെയോ പറയാനുണ്ടെന്നൊരു വെമ്പലിൽ ഭ്രാന്തമായിത്തീർന്നു. ആ ഭ്രാന്തിൽ ഓണപ്പതിപ്പുകൾക്കായി കുറേ എഴുതിവെച്ചു (അവയൊക്കെ അച്ചടിച്ചുവന്നു; എനിക്കതിൽ ഒരു സന്തോഷം ഇല്ലായ്കയില്ല). പിന്നെ തുടർച്ചയായി പ്രശസ്ത നിരൂപകൻ എം.കെ.ഹരികുമാറിന്റെ 'എഴുത്ത്‌ ഓൺലൈൻ' വിളികൾ വന്നു. ഒരു Break Through വേണം. ഹരിക്ക്‌ വ്യത്യസ്തമായ ഒരു കവിത വേണം. പ്രേരണയുടെ അസ്വസ്ഥ ദിവസങ്ങൾക്കിടയിൽ ഒരു പാതിരാക്കവിത എനിക്കു കൈവന്നു. പൂതലിപ്പുകളോടൊട്ടി നിൽക്കുന്ന എന്റെ സ്ഥായിയായ ഗൃഹാതുരത്വത്തെ കുടഞ്ഞുകളയുംതോറും അതു തിരിച്ചുവരാറുണ്ട്‌. അപ്പോഴൊക്കെ ഇടശ്ശേരി പറഞ്ഞപോലെ 'പൊട്ടിയാട്ടാറു'മുണ്ട്‌. എന്താണെന്റെ പഴയ അറകൾ, എന്താണെന്റെ പുതിയ പ്രതിഷ്ഠകൾ. ഏതാണ്‌ വസ്തു. ഏതാണ്‌ നിഴൽ. ഏതാണ്‌ യാഥാർത്ഥ്യം, ഏതാണ്‌ സ്വപ്നം. ഏതായാലും നിഴലല്ലയോ കവിത. തലതിരിഞ്ഞ സ്വപ്നമല്ലോ കവിത.
മങ്ങിയ വെട്ടത്തിൽ നിഴലുകളുടെ കേളി കണ്ടിരിക്കുക എനിക്ക്‌ പ്രിയം. തള്ളവിരലും ചൂണ്ടുവിരലും നടുവിരലും കൂട്ടിപ്പിടിച്ചുള്ള പേനയുടെ നിശ്ചലത മാറിക്കിട്ടിയത്‌. ഈ നിഴലുകൾ വന്ന്‌ ഉന്തിയതുകൊണ്ടാണ്‌ എന്ന്‌ തോന്നുന്നു. നിഴലുകളുടെ ഭാഷയിൽ ഞാൻ എഴുതിത്തുടങ്ങി. 'എഴുത്തു കൈ'യിന്റെ നിഴലാണ്‌ എനിക്ക്‌ അപ്പുറങ്ങളും ഇപ്പുറങ്ങളും കാട്ടിത്തന്നത്‌. ഭൂമിയും ഭൂമിയുടെ നിഴലും തമ്മിലുള്ള സംവാദത്തിൽ നിന്നും തുടങ്ങി കാമുകനും പ്രണയിനിയുമായുള്ള സംവാദംവരെ എത്തുന്ന ഒരു ഭ്രമാത്മക കഥനം നിർവഹിച്ചുകിട്ടുകയും ചെയ്തു. പഴമ, മാറ്റം എന്നീ രണ്ടു സങ്കൽപനങ്ങളുടെ അടരുകളാണ്‌ മറവി, ഓർമ്മ എന്നീ വിരുദ്ധ പാരസ്പര്യങ്ങളിലൂടെ ഇതിൽ ഊടും പാവുമായി വരുന്നത്‌ എന്നും കവിതവായിച്ചപ്പോൾ എനിക്കുതോന്നി. എഴുതുമ്പോൾ ഇങ്ങനെയൊരു നിർണ്ണയം എനിക്കില്ലായിരുന്നു. സംവാദമെന്നു പറഞ്ഞെങ്കിലും ഇതൊരു ഏകാന്തഭാഷണമാണ്‌.
പഴയതൊന്നും ഓർക്കരുത്‌ എന്നാണ്‌ പറയുന്നതെങ്കിലും പഴയതൊന്നും ഓർക്കാതെ പുതിയതൊന്നും ഉണ്ടാകുന്നില്ലെന്ന എന്റെ അടിസ്ഥാനചിന്ത ഇതിൽ തെഴുത്തു വരുന്നു എന്നും എനിക്കു തോന്നുന്നു. സ്ഥലകാലങ്ങളിൽ സംഭവിച്ച സ്ഫോടനങ്ങളും തൽഫലമായുണ്ടായ മുറിവുകളും ആഘാതങ്ങളും മരണങ്ങളും ആവാഹിക്കാനുള്ള അബോധാത്മകമായ ഒരു ശ്രമത്തിന്റെ ഫലമാണ്‌ ഈ കവിത എന്നും തോന്നുന്നു.

ഓർമ്മകൊണ്ടുമാത്രമല്ല ജീവിക്കുന്നതെന്നു പറയാം. ജീവനശക്തിയാണ്‌ ഓർമ്മ. പക്ഷേ ഈതിബാധയായിത്തീരരുത്‌. പലപ്പോഴും എനിക്ക്‌ അതൊരു ബാധയാണ്‌. ആ ബാധയിലിരുന്നാണ്‌ ഞാൻ സാധകം ചെയ്യുന്നത്‌. തിരിച്ചുവരാത്ത അസാധ്യത്തിൽ നിന്നാണ്‌ മാറ്റത്തിന്റെ സാധ്യത തേടുന്നതെന്നും എനിക്കുതോന്നാറുണ്ട്‌. അതിനാൽ 'ഐറണി'യിൽ കുടുങ്ങിക്കിടക്കുന്നു. സ്വാഭാവികമാണല്ലോ, അത്തരം അവസ്ഥയിൽ ശീലങ്ങളുടെ 'ഹാങ്ങ്‌ഓവർ' വിട്ടുപോകാതിരിക്കാൻ എഴുതി മറിച്ചുനോക്കിയപ്പോൾ പഴയതൊന്നും വിട്ടുപോയിട്ടില്ലെന്നും സ്വത്വഗതികളുടെ പുനരാവിഷ്കാരമാണിതെന്നും തോന്നി. ഇവിടെ ഒരു കവിതയുടെ പിറവിക്കു നിദാനമായവ പറയുന്നതിനു പകരം പിറവിയെടുത്ത ഉൽപന്നത്തെ പരിശോധിക്കലായില്ലേ എന്നും തോന്നുന്നുണ്ട്‌. സ്വയം മറഞ്ഞുമാഞ്ഞുപോയ ഏതാനും നിമിഷങ്ങളിൽ ഇരുന്നെഴുതിയ കവിതയാണിത്‌. തോന്നിയപോലെ എഴുതി. അതിനാൽ ഇതിൽ തോന്നലുകളുടെ നാട്യധർമ്മിക്കും അനുഭവിച്ചതിന്റെ ലോകധർമ്മിക്കും ഇടംകിട്ടി. ചക്രവർത്തിത്വത്തിന്റെ പശ്ചാത്തലത്തിൽ ശവവസ്ത്രധാരിയായി നിൽക്കുന്ന ഒരു ചിത്രം-കവിതയുടെ അവസാനംവരെ ആ ചിത്രം നൂലിട്ടുപിടിച്ചുനിർത്തിയിട്ടുണ്ട്‌. ഓർമ്മകളുടെയും മരണങ്ങളുടെയും ഗതാനുഗതികശീലക്കോമരങ്ങളുടെയും ആട്ടങ്ങൾ ഈ നൂലിഴയിലാണ്‌. പശ്ചാത്തലമായി ഈ വിഭ്രമാത്മക സന്നിവേശങ്ങളും പുരസ്ഥലമായി വർത്തമാനകാല മാറ്റങ്ങളും സന്നിഹിതമാക്കിയാണ്‌ ഈ രചന നിർവഹിച്ചിട്ടുള്ളത്‌.
അതിന്‌ വേണ്ടുന്ന ദൈർഘ്യവും ഉണ്ടായി. ഓരോ ഖണ്ഡമായി നിലകൊള്ളുന്ന ഭാവഘടനകൾ ഒന്നിച്ചൊരു കാഴ്ചതരും എന്നാണെന്റെ വിചാരം. എന്റെ നാലഞ്ചുദശകങ്ങളിലെ അനുഭവങ്ങളുടെ ലാഞ്ഛനകൾ എന്ന്‌ ഇതിനെ വിളിക്കാം. രചനയെപറ്റി അവകാശവാദങ്ങൾ ഇല്ലതന്നെ. ആകെക്കൂടി നന്ദിപറയാനുള്ളത്‌ എന്നെ മായ്ച്ചുകളയാനും എന്നെത്തന്നെ ഏങ്കോണിപ്പോടെയെങ്കിലും വീണ്ടെടുക്കാനും സഹായിച്ച ആ രചനാനിമിഷങ്ങളോടാണ്‌. 'കരിമ്പടക്കുപ്പായക്കാരന്‌ ഇരിക്കാനിടം കൊടുത്താൽ കിടക്കാനും ഇടംകൊടുക്കേണ്ടിവരും' എന്ന എന്റെ അമ്മയുടെ ചൊല്ലാണ്‌ യഥാർത്ഥത്തിൽ ഈ കവിതയുടെ മർമ്മം. 'ഓർക്കരുത്‌ സാൻഡ്‌വിച്ചുതിന്നുമ്പോൾ/ഓക്കാനം വരുത്തുന്ന കാര്യങ്ങൾ' എന്നെഴുതിയപ്പോൾ എനിക്കൊരു അനിർവചനീയ സംതൃപ്തിയാണുണ്ടായത്‌. തുടർന്നുവരുന്ന ഭാഗങ്ങൾ അതിന്‌ തീർത്തും അനുപൂരകവും ഉചിതവുമാണ്‌ എന്ന തോന്നലും ഉണ്ടായി.

മുരത്തി-ഡെൽന നിവേദിത




delna niveditha
തോടയിട്ട്‌ നിറഞ്ഞ കാതുകൾ-
ഓട്ടമാത്രം ബാക്കിയായ്‌.
ചുട്ടികുത്തിയ കവിളുമവളുടെ
ഒട്ടി-മങ്ങി-ചുളിഞ്ഞുപോയ്‌!
മാറ്‌ ചുറ്റിയുടുത്തമുണ്ടിൽ,
മടിയിൽ വെറ്റില കൂട്ടുമായ്‌.
നൂറ്‌-തേച്ച്‌ മുറുക്കി പല്ല്‌.
കറപിടിച്ച്‌ നിറഞ്ഞതും.
എണ്ണതേച്ച്‌ മിനുക്കിമുടികൾ
ചുരുണ്ടുകഴുത്തിനൊപ്പമായ്‌
പതിഞ്ഞമൂക്കിൽ ഇളകിയാടി
പഴയ ക്ലാവിൻ 'മൂക്കുത്തി'
മുത്തുമാല കഴുത്തിലുണ്ടത്‌
പത്ത്‌ നിറമായ്‌ മുത്തുകൾ
ചിതലരിച്ചൊരു പാദമവളുടെ
വിരലിൽ മിഞ്ചി വളഞ്ഞുപോയി
കാഴ്ചയൊട്ടും മങ്ങിയില്ല
തളിർത്ത മോഹവുമില്ലവൾ
ഒറ്റക്കന്ന്‌ പിറുപിറുത്തവൾ
തെറ്റും കാലത്തിൻ രോഷമോ?
ഇണങ്ങിയവളുടെ ജീവിതവും
നിറഞ്ഞ പ്രകൃതിക്കൊപ്പമായ്‌
ഇപ്പിമലയിൽ ജനിച്ചുവേന്നൊരു
കൊച്ചു കഥയും കേട്ടു ഞാൻ
കുടിലിൻ തിണ്ണേൽ, കടതൻമൂലേൽ
കുത്തിയിരിക്കുമെൻ 'മുരത്തി'!

('മുരത്തി'-കേരളത്തിലെ ഗോത്രസമൂഹത്തിലുള്ള ആദിവാസി വിഭാഗത്തിൽപ്പെട്ട പണിയരിൽ (കൂടുതലായി വയനാട്‌ ജില്ലയിൽ) പ്രായമായ സ്ത്രീകളെ വിളിക്കുന്ന പേരാണ്‌ മുരത്തി. ചില ചരിത്രപുസ്തകങ്ങളിൽ 'മൊരത്തി' എന്നും കാണാം.

ജനങ്ങൾ-സത്യനാരായണൻ

ജനങ്ങൾ
ഇതൊരു റോഡാണ്‌
റോഡിൽ നിയമങ്ങളുണ്ട്‌
വേഗത ആപത്ത്‌
പണ്ടേയുള്ള നിയമമാണ്‌
ഉഗ്രവേഗതയിൽ
കാറ്‌ പറത്തി
ചിറകൊടിഞ്ഞവൻ ബുദ്ധദേവ്‌.
ഈ റോഡിൽ ഗട്ടറുണ്ട-
തിലഴിമതിയുടെ ചെളിവെള്ളം
കുഴിയിൽ വീണത്‌ പിണറായി
പിന്നാലെ വന്നവരും വീണു
വീണവർ പറഞ്ഞു "വീണിട്ടില്ല"
ഇതൊരു റോഡാണ്‌
ട്രാഫിക്ക്‌ പോലീസുണ്ട്‌
സർവസമ്മതൻ കാരാട്ട്‌
പ്രകാശം പരത്തേണ്ടയാൾ
വഴികാട്ടിയാകേണ്ടയാൾ-
ക്കൊരു പലക നഷ്ടപ്പെട്ടു
'സ്റ്റോപ്പെ'ന്നെഴുതിയ പലക
പലരും നടന്ന റോഡാണ്‌
ഒരിക്കളൊരാൾ വന്നു
ജനങ്ങൾ വിളിച്ചു 'മിശിഹ'
അയാൾ പറഞ്ഞു
'ഇത്‌ കിഴക്കോട്ടുള്ള റോഡാണ്‌,
വരൂ, ഉദയം കാണിക്കാം'
അയാൾ നടന്നു
ജനങ്ങൾ പൈന്തുടർന്നു.
കുറച്ച്‌ ദൂരം പിന്നിട്ടു
അച്യുതാന്ദൻ നിന്നു
കണ്ണുകളിറുക്കിയടച്ച്‌
ഇരുകൈകളാൽ വാപൊത്തി
മേൽപോട്ടുയർന്ന്‌ ചാടി
മിശിഹാ മറഞ്ഞു
ജനങ്ങൾ ചുറ്റിനും നോക്കി
എവിടെ അയാൾ ?
ഇതാണോ ഉദയം?
ജനങ്ങൾ അന്തിച്ചു
ജാഗ്രതാ ബോർഡുകളിൽ
എ.കെ.ജിയുടെ പേര്‌
മാഞ്ഞ്‌ തുടങ്ങുന്നു
വഴിവക്കിൽ
'മൂലധനം'കത്തുന്നു
റോഡ്‌ തകരുന്നു
സഖാക്കളേ, ഉണരൂ
അറ്റകുറ്റ പണികൾക്ക്‌ നേരമായ്‌
വരൂ, കനത്ത മഴയിലും
ഒന്നിച്ചു പണിയാം.

സിറ്റി സെന്റർ

സത്യനാരായണൻ
നഗരം
അത്‌ വളർന്ന്‌ വളഞ്ഞ്‌
ഗ്രാമങ്ങളെ വിഴുങ്ങി.
നഗരത്തിൻ
വയറ്‌ പിളർന്ന്‌
സിറ്റിസെന്ററുയർന്നു
എസ്കലേറ്ററുകളിൽ
ലിഫ്ടുകളിൽ
ജീൻസിട്ടയാത്മാക്കളലഞ്ഞു
കാലിവയറും നോവുമാവ്‌
പഴയ കർഷകൻ വന്നു
പിന്നെ നീർക്കോലി, തവള
കൊറ്റി, എലി, ഒച്ച്‌
ഒടുവിൽ മണ്ണിരയും;
കാശ്‌ വെച്ച്‌ നീട്ടിയിട്ട്‌
തകർന്ന ശബ്ദത്തിൽ
അവർ പറഞ്ഞു
"ഒരു പാക്കറ്റ്‌ മണ്ണ്‌"

ഹേ റാം-ഷാഹുൽ ഹമീദ്‌.കെ.ടി






shahul hameed k t

ഇരുട്ട്‌ അവർക്കനുഗ്രഹമാവുന്നു, എവിടെ നിന്നോ പൊഴിയുന്ന നോട്ടുകളുടെ തിളക്കവും നോട്ടുകളുടെ പെയ്ത്തിൽ ഭരണപക്ഷവും പ്രതിപക്ഷവുമൊന്നാവുകയും കരാറുകൾ എല്ലാം പരിശോധനകളില്ലാതെ അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. എതിർപ്പിന്റെ ന്യൂനപക്ഷത്തെ തള്ളിമാറ്റി, നോട്ടുകൾക്കായി പരക്കംപായുന്ന അവർ വടികുത്തി ആരോ നടന്നുപോകുന്ന ശബ്ദം കേട്ടില്ല. പുറത്തേക്കുള്ള പടിയിറങ്ങുന്ന ആ ഇടറിയ കാലൊച്ചകൾക്കൊപ്പം ഇങ്ങനെകൂടി കേട്ടു:
"നാഥുറാമിന്റെ കൂട്ടുകാരെ, എന്റെ ഇടനെഞ്ചിലേക്കൊരു വെടിയുണ്ടകൂടി ഉതിർക്കൂ...."
പോലീസുകാരാൽ വലയം ചെയ്ത ഒരാൾ പുറത്തേക്കിറങ്ങുമ്പോഴാ ശബ്ദം കേട്ടു.
"ബാപ്പൂ സമയമില്ല. ജീവപരന്ത്യം ശിക്ഷയ്ക്കു വിധിച്ച കൊലയാളിയാണു ഞാൻ. ജയിലിലേക്കു മടങ്ങണം."
വടി തഴേക്കു വീണു, കാലുകൾ തെന്നി, നിലത്തേക്കു വീഴുമ്പോൾ ശബ്ദം വിറങ്ങലിച്ചിരുന്നു.
" കൊലയാളിയും ജനപ്രതിനിധിയോ.!"
ഇടനെഞ്ചിലെന്തോ പൊട്ടിച്ചിതറി, പടികളിലൂടെ ഉരുളുമ്പോൾ വായിൽ നിന്ന്‌ രക്തം ഒലിച്ചിറങ്ങുന്നു, ഒപ്പം വാക്കുകളും...
" ഹേ റാം"......







കാട്ടിലേക്കുള്ള വഴി
ഷാഹുൽഹമീദ്‌.കെ.ടി
അവൻ ഓടുകയാണ്‌, കാട്ടുവഴിയിലൂടെ...
ഓടി ഓടി ജലാശയത്തിനരികിലെത്തിയ അവന്റെ കിതച്ചുനിൽക്കുന്ന രൂപം വെയിൽനാളങ്ങൾ ജലപ്രതലത്തിൽ വരഞ്ഞിട്ടു. കടുത്ത ദാഹമുണ്ടായിരുന്നു. കുന്തിച്ചിരുന്നു, കൈക്കുമ്പിളിൽ വെള്ളം കോരിയെടുത്തു കുടിച്ചു. അപ്പോഴാണ്‌ ഇലച്ചാർത്തുകൾക്കിടയിലെ കടുവയെക്കണ്ടത്‌. അതും വെള്ളം കുടിക്കുകയാണ്‌. അവൻ എഴുന്നേറ്റു. കൈകളിൽ നിന്നും വെള്ളമിറ്റുന്നു. ചുണ്ടിലൂടെ ജലകണമൊലിക്കുന്നു. കടുവ നടന്നു വരികയാണ്‌, വെള്ളത്തിലൂടെ ചുവടുകൾ പിന്നാക്കം വയ്ക്കുന്ന അവൻ വൃക്ഷത്തിൽ തടഞ്ഞു. പിറകിലേക്കു നോക്കിയപ്പോൾ പിന്നിട്ടവഴികൾ കണ്ടു. ആ വഴികൾ അവസാനിക്കുന്നത്‌ ഗ്രാമത്തിലാണ്‌... അവിടെ, അച്ചൻ ഒരഗ്നിഗോളമായി പിടയുമ്പോൾ ളോഹ പൊടിക്കാറ്റിനൊപ്പം തീനാളങ്ങളുമായി പറന്നുപോവുന്നു....! സ്ഫോടനങ്ങളുടെ പുകപ്പടർപ്പിനുള്ളിൽ സിസ്റ്ററുടെ കൈകളെഴുന്നു നിൽക്കുന്നു. വെന്ത മാംസങ്ങളുമായി.....! അനാഥാലയത്തിന്റെ തകർന്ന മേൽക്കൂരയിൽ കുടുങ്ങിയ അവന്റെ കൂട്ടുകാരെ ചവിട്ടിയാണ്‌ അവർ വരുന്നത്‌, വാളും വടികളും, തീപ്പന്തങ്ങളുമായി......! അവൻ ജലാശയത്തിലേക്കു തന്നെ നോക്കി. ചുവടുകൾ മുന്നോട്ടു വച്ചു. കടുവ അരുകിലെത്തിയിരുന്നു. അതവന്റെ കാലുകളിൽ ദേഹമുരസി ജലാശയത്തിനരുകിലൂടെ നടന്നു. വനാന്തർഭാഗത്തേക്കുള്ള വഴിയിലേക്കു കയറുന്ന കടുവ അവനെ തിരിഞ്ഞു നോക്കി, തലയാട്ടി വീണ്ടും നടന്നു.
അവൻ നടക്കുകയാണ്‌ കടുവയുടെ പിറകെ.....
* ഒറീസ്സയിൽ ഹൈന്ദവ ഫാസിസ്റ്റ്‌ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാൻ ക്രൈസ്തവർ കാടുകളിൽ അഭയം പ്രാപിച്ചു.

തണൽമരങ്ങൾ തേടിയ എന്റെ ജീവിതം-കെ.കെ.രാജു


k k raju
ആലപ്പുഴ ജില്ലയിലെ ആര്യനാട്‌ എന്ന ഗ്രാമത്തിൽ ജനിച്ചു. അച്ഛൻ കെ.കൃഷ്ണൻ, അമ്മ ഭാർഗ്ഗവി, സ്വന്തമായി ഒരു തരിമണ്ണുപോലുമില്ലായിരുന്നു.
അച്ഛന്‌ പാരമ്പര്യ തൊഴിലായ കൊല്ലപ്പണിയായിരുന്നു. ഒറ്റ മുറി വീടിനോടു ചേർന്ന ആല. എനിക്ക്‌ മൂന്ന്‌ അനുജന്മാർ, ഒരു സഹോദരി, കടുത്ത ദാരിദ്ര്യം. അച്ഛന്‌ പണിക്കുറവും. എൽ.പി, യു.പി ക്ലാസ്സുകളിൽ പഠിക്കുമ്പോൾ ഏറ്റവും വലിയ ആഗ്രഹം ഒരു നേരമെങ്കിലും വയറുനിറച്ച്‌ ഉണ്ണുകയെന്നതായിരുന്നു. 13-​‍ാം വയസ്സിൽ എന്റെ അച്ഛൻ എന്റെ പഠിപ്പു നിറുത്തി. നിർബന്ധിച്ച്‌ ആലയിലിരുത്തി കൊല്ലപ്പണി പഠിപ്പിച്ചു. കളിക്കാനോ, സ്കൂളിൽപോകാനോ അനുവദിച്ചില്ല. പിന്നെ സ്കൂളിൽ പോയാലോ കളിക്കാൻ പോയാലോ കഠിനശിക്ഷ. പത്രം വായിക്കുന്നതിനുപോലും തല്ലു മേടിച്ചിട്ടുണ്ട്‌. സാഹിത്യത്തിലും, സംഗീതത്തിലും, ചിത്രരചനയിലും, ഇതര കലകളിലും ജന്മവാസനയുള്ള എനിക്ക്‌ ആ ജീവിതം ദുസ്സഹമായി. അച്ഛനമ്മമായരുടെ സ്നേഹം എന്നത്‌ കഥകളിലും, സിനിമയിലും മാത്രം കാണുന്ന ഒരു ലക്ഷ്വറിയാണ്‌ എനിക്കിപ്പോഴും.
14-​‍ാം വയസ്സിൽ നാടുവിട്ട്‌ കായംകുളത്തുവന്നു. ഒരു കാർ വർക്കഷോപ്പിൽ സഹായിയായി കൂടി. അഞ്ചാറുമാസം അവിടെ നിന്നു. വളരെ കഷ്ടപ്പാട്‌, ഭക്ഷണം മാത്രം കിട്ടും. മേസ്തിരിമാരുടെ അശ്ലീലഭാഷണവും അസഹനീയമായിരുന്നു. ഒരു ദിവസം വെളുപ്പിനെ എഴുന്നേറ്റു നടന്നു. നടന്നെത്തിയത്‌ കൊല്ലത്ത്‌ ചിന്നക്കടയിൽ . രണ്ടുമൂന്നു ദിവസം തൊഴിലന്വേഷിച്ചു നടന്നു. പൈപ്പുവെള്ളം മാത്രം ശരണം. നാലാം ദിവസം ഒരു ഹോട്ടലിൽ ജോലി കിട്ടി. എച്ചിൽപാത്രമെടുക്കാനും മേശ തുടയ്ക്കാനും. വെളുപ്പിന്‌ നാലര മുതൽ രാത്രി 11 വരെ ജോലി. ഭക്ഷണം കഴിക്കാമെന്നു മാത്രം. പിന്നീട്‌ ജില്ലാ ആശുപത്രി ജംഗ്ഷനിൽ ഒരു തട്ടുകടയിൽ, സർബത്ത്‌ കടയിൽ, അതു മടുത്തപ്പോൾ വീണ്ടും ആലപ്പുഴയിൽ പോയി. തിരുവല്ലയിൽ ഒരു ഇൻസ്റ്റോള്‍മന്റ്‌ കടയിൽ സൈക്കിൾ പിരിവ്‌, ആലപ്പുഴ സെന്റ്‌ ജോർജ്ജ്‌ ലോഡ്ജിൽ ർറൂം ബോയ്‌, വീണ്ടും രണ്ടു മൂന്നു വർഷം അച്ഛന്റെ ആലയിൽ...വീണ്ടും പഠനം പുനരാരംഭിച്ചു. കഷ്ടപ്പെട്ട്‌ പഠിച്ച്‌ എസ്‌.എസ്‌.എൽ.സി ജയിച്ചു. 1977 മാർച്ചിൽ ആണ്‌ ഞാൻ എസ്‌.എസ്‌.എൽ.സി പരീക്ഷ ജയിച്ചതു. ആലപ്പുഴ എസ്‌.ഡി കോളേജിൽ പ്രീ-ഡിഗ്രി കൊമേഴ്സ്‌ ഗ്രൂപ്പ്‌ എടുത്ത്‌ ഒന്നര വർഷം പഠിച്ചു പിന്നെ തുടരാനായില്ല. പിന്നെയും ഓരോ തൊഴിലിൽ ഏർപ്പെട്ടു. ഈ കാലത്താണ്‌ ശ്രീ.കെ.പി.കേശവമേനോൻ രചിച്ച 'ജീവിത ചിന്തകൾ' എന്ന പുസ്തകം വായിക്കാൻ കഴിഞ്ഞത്‌. ജീവിത സാഹചര്യം എത്ര പ്രതികൂലമാണെങ്കിലും ദൃഢനിശ്ചയത്തോടെ പരിശ്രമിച്ചാൽ വിജയിക്കാൻ കഴിയുമെന്ന ഒരു ആത്മവിശ്വാസം ഉടലെടുത്തു. ജീവിതത്തെ പോസിറ്റീവ്‌ ആയി കാണാൻ 'സമാശ്വാസസാഹിത്യം' ഉപകാരപ്പെട്ടു. 'നിങ്ങൾ നിങ്ങളുടെ ശിൽപി'- ശ്രീ. പാവുണ്ണി തൈക്കാട്‌, 'കൈവിളക്ക്‌-സിസ്റ്റർ ആനിമരിയ 'തലയിലെഴുത്ത്‌'-കെ.എ.സെബാസ്റ്റ്യൻ, 'How to win friends and influence to people' -Dale Carnigie, 'Games people play' Eric Berne തുടങ്ങിയവയും ശ്രീ.ടി.ചാണ്ടിയുടെ 'ഇന്നത്തെ ചിന്താവിഷയം' എന്ന പുസ്തകവും എന്നെ വളരെ സ്വാധീനിച്ചവയാണ്‌.
250 മാർക്ക്‌ മാത്രം എസ്‌.എസ്‌.എൽ.സിക്ക്‌ നേടിയ ഞാൻ പി.എസ്‌.സി പരീക്ഷ എഴുതിയെടുക്കുവാൻ ദൃഢനിശ്ചയം ചെയ്തു. ആദ്യപടിയായി മാതൃഭാഷയായ മലയാളവും, ദേശാന്തരീയ ഭാഷയായ ഇംഗ്ലീഷും സ്വയം പഠിക്കാൻ തീരുമാനിച്ചു. തുച്ഛമായ വരുമാനത്തിലും നല്ല നല്ല പുസ്തകങ്ങൾ വാങ്ങാൻ തുടങ്ങി. അമര മലയാള നിഘണ്ടു (വെട്ടം മാണി), കേരളപാണിനീയം, ഭാഷാഭുഷണം, സാഹിത്യ സാഹ്യം, വൃത്തമഞ്ജരി, തെറ്റും ശരിയും, നല്ല മലയാളം, തെറ്റില്ലാത്ത മലയാളം, ശബ്ദവിവേക മഞ്ജരി തുടങ്ങി 'ശബ്ദതാരാവലി' (ശ്രീകണ്ഠേശ്വരം)വരെയും.,
"High School English Grammar and Composition"-Wren & Martin, Remedial English Grammar (F.T.Wood) Oxford Dictionary -Webster's Dictionary, English Pronouncing - Dictionary, Dr.Daniel Jones, 'ഇംഗ്ലീഷ്‌ സംസാരിക്കാനൊരു ഫോർമുല'- പി.വി.രവീന്ദ്രൻ, ... ഇംഗ്ലീഷ്‌-ഇംഗ്ലീഷ്‌-മലയാളം നിഘണ്ടു, ടി.രാമലിംഗംപിള്ള, 'ഇംഗ്ലീഷ്‌ മന്ത്ര'-സി.ആർ.ശങ്കരമേനോൻ, ഒ.അബൂട്ടി, ഡോ.കെ.രാധാ, എം.ദക്ഷിണാമൂർത്തി തുടങ്ങിയവരുടെ പുസ്തകങ്ങളും എന്റെ ശേഖരത്തിലുണ്ട്‌. ഇവയെല്ലാം കുറേശ്ശെ പഠിച്ചുപോന്നു. 1979-മുതൽ 1989 വരെ പി.എസ്‌.ഇ ടെസ്റ്റിനു മാത്രം പഠിച്ചു. 17 ടെസ്റ്റുകൾ നാല്‌ അഭിമുഖങ്ങൾ 1989 ജൂലൈ 10 ന്‌ വയനാട്‌ സുൽത്താൻബത്തേരിയിൽ പട്ടികവർഗ്ഗവികസനവകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 1999 വരെ 1999 മുതൽ 2003 വരെ, ഇടുക്കി (തോപ്രാംകുടി, തൊടുപുഴ, മുതലക്കോടം) 2003 മുതൽ മലപ്പുറം, 2005 വരെ 2005 മുതൽ 2006 വരെ തൃശൂർ, 2007 മുതൽ കൊല്ലം. ഇപ്പോൾ 18 വർഷം പൂർത്തിയായി. ഹെഡ്‌ ക്ലാർക്കിന്റെ ശബളസ്കെയിലിൽ വാർഡൻ.
ഭാര്യ ജയശ്രീ-വീട്ടമ്മ, മകൾ അഞ്ജലി.കെ.ജെ, 8-​‍ാം ക്ലാസ്സിൽ പഠിക്കുന്നു. ചിത്രരചനാ, സംഗീതം, നൃത്തം എന്നിവയിൽ അഭിരുചിയുണ്ട്‌... സ്കൂൾ തലത്തിൽ സർട്ടിഫിക്കേറ്റുകൾ ലഭിച്ചിട്ടുണ്ട്‌.
'സംഗീതമാപി സാഹിത്യം സരസ്വത്യാസ്തനദ്വയം' സാഹിത്യത്തോടും സംഗീതത്തോടും ഒരേപോലെ താൽപ്പര്യമുണ്ടെനിക്ക്‌. സംഗീതം ഒട്ടു പഠിച്ചിട്ടില്ല എന്നതാണ്‌ യോഗ്യത. മാസ്റ്റേഴ്സിന്റെ കർണ്ണാടക സംഗീതം കേൾക്കുന്നതാണ്‌ ഹോബി. പിന്നെ, കത്തെഴുത്ത്‌, പ്രശസ്തരുടെ 200 ലധികം കത്തുകൾ ശേഖരത്തിലുണ്ട്‌. ബിരുദക്കടലാസിന്റെ ഭാരം ഇല്ലാത്തതിനാൽ എന്തും വായിക്കാം, പഠിക്കാം അതാണെന്റെ സ്വാതന്ത്ര്യം.
ഇപ്പോൾ മൂന്നു പുസ്തകങ്ങളാണു വായിക്കുന്നത്‌. "1. കർണ്ണാടക സംഗീതമാലിക - എ.ഡി.മാധവൻ 2. മനസ്സ്‌ - ഡോ. കൃഷ്ണൻ ഇളയത്‌, 3. ഉൾക്കാഴ്ച വിജയത്തിന്‌ - ബി.എസ്‌.വാരിയർ" മൂന്നും അമൂല്യമായ പുസ്തകങ്ങൾ.
പട്ടികവർഗ്ഗ വിഭാഗക്കാരായ എന്റെ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക്‌ എനിക്കറിയുന്ന കാര്യങ്ങൾ പഠിപ്പിക്കുന്നതിനും സമയം വിനിയോഗിക്കുന്നു.
ഒന്നുമാത്രമാണെനിക്കു പറയാനുള്ളത്‌. അറിവ്‌ നമ്മെ വിനയവാനാക്കുന്നു. സ്വയം എളിയവനെന്നു കരുതുക, ഉയർച്ചയുണ്ടാക്കും. അഹങ്കാരം നമ്മെ എവിടേയും എത്തിക്കുകയില്ല. ഏതു ജോലിയും സത്യസന്ധമായും, കൃത്യതയോടെയും, ആത്മാർത്ഥയോടെയും ചെയ്യുക. നമ്മുടെ നാട്ടിൽ എം.എസ്‌.സി അഗ്രിക്കൾച്ചർ പാസ്സായവർ കൃഷി ഓഫീസറാകുന്നു. പക്ഷെ കൃഷിക്കാരനാകുന്നില്ല. ചിന്തിക്കേണ്ട കാര്യമാണ്‌. മണ്ണിൽ പണിയെടുക്കുന്നവനേയും അദ്ധ്വാനത്തിന്റെ വിയർപ്പുകൊണ്ട്‌ ഭക്ഷിക്കുന്നവനേയും ആദരിക്കുന്ന കാലം വരുമോ? ഇസ്തരിയുടയാത്ത വേഷം, കൈയ്യിൽ മൊബെയിൽ, ഇരുചക്ര, ചതുർചക്ര വാഹനം ഇങ്ങനെ വരുന്നവനെ മാത്രം ആദരിക്കുന്ന സമൂഹമനസ്സു മാറുമോ?-
phone
k k raju
9495155172

മിതമായ പലിശ-ശ്രീദേവിനായര്‍




sreedevi nair
അത്യാവശ്യ വസ്തുവാണോ വാങ്ങാന്‍ പോകുന്നതെന്ന് രണ്ടു
വട്ടം ആലോചിക്കേണ്ടിവന്നില്ല.കാരണം സമാധാനം,സന്തോഷം
ഇതില്ലാതെ ജീവിതമില്ല.ജീവിതമുണ്ടെങ്കില്‍ഒരു ഭാര്യയും.
എന്നാ യിരുന്നു ഇതുവരെയുണ്ടായിരുന്ന ഉറച്ച വിശ്വാസവും!
നീണ്ടപട്ടിക കാണിച്ച് ഒന്നും ആവശ്യപ്പെടാറില്ല ഭാര്യ.പക്ഷേ
അവളുടെ കണ്ണുകളില്‍ നോക്കാന്‍ താന്‍ മിക്കപ്പോഴും അശക്ത
നാകുന്നതുപോലെ.ദിനചര്യകളില്‍ പതിവുപോലെ ലയിക്കു
മ്പോഴും അതൃപ്തിയുടെ ആവരണമെന്നും കാര്‍മേഘമായ്
പെയ്തിറങ്ങാതെ,നിറഞ്ഞൊഴുകാതെ,തുടുത്ത് ഇരുണ്ട് നില്‍ക്കുന്ന
കുടുംബാന്തരീക്ഷം.
ചന്ദ്രഭാനു ഓഫീസില്‍ നിന്നുമിറങ്ങിയപ്പോള്‍ത്തന്നെ
കഴുത്തിലണിഞ്ഞിരുന്ന വിവാഹമാല ഊരി പോക്കറ്റിലിട്ടു.
ഇനിയും ഇതിന്കഴുത്തില്‍ തുടരാനര്‍ഹതയില്ലെന്ന് ചിന്തിച്ചു
തുടങ്ങിയിട്ട് മാസം ആറുകഴിഞ്ഞിരിക്കുന്നു.വിവാഹ വാര്‍ഷിക
ത്തിനെങ്കിലും അലപം പൊന്ന് കൊടുത്ത് ഭാര്യയെ സന്തോഷിപ്പി
ക്കാത്ത ഭര്‍ത്താവ് എന്നപേര് അയാളെവിട്ടൊഴിയാനിനി
കേവലം അല്പസമയം മാത്രം ബാക്കി.

ബാങ്കിന്റെ പടികള്‍ ഇറങ്ങിഓടിവരുമ്പോഴെല്ലാം അയാള്‍
കഴുത്തില്‍ തലോടിനോക്കുകയായിരുന്നു.എന്തോ നഷ്ടപ്പെട്ടതുപോലെ,
ഒരു വര്‍ഷംകൊണ്ട് തന്റെ ആരോആയിത്തീര്‍ന്നതായിരുന്നു
ആ‍മാല.കഴുത്തില്‍ ചുംബനംകൊണ്ട് തന്നെ കോരിത്തരിപ്പിച്ചി
രുന്നു.പലപ്പോഴുംഭാര്യയുടെ അതൃപ്തിയും പിടിച്ചുപറ്റിയിരുന്നു.
രാത്രിയുടെ നിശബ്ദനിമിഷങ്ങളില്‍മുഖത്തുരസുന്ന ആ മാലയെ
അവള്‍ അങ്ങേയറ്റം വെറുത്തിരുന്നു.ഇന്ന് ആമാല അവളുടെ
കാതില്‍ കമ്മലിന്റെ വേഷത്തില്‍ തന്നെഒളിക്കണ്ണിട്ടുനോക്കി
ചിരിക്കുന്നതുകാണാന്‍ അയാള്‍ ധൃതിവച്ചു നടന്നു.
പാതിമയക്കത്തില്‍ മാലയുടെ ഉരസലില്ലാതെ,മുഖംതിരിക്കാതെ
തന്നെനോക്കിക്കിടക്കുന്ന ഭാര്യയെ ചുംബിക്കുമ്പോഴും
അയാള്‍ അസ്വസ്ഥനായി.കമ്മലിന്റെ കള്ളച്ചിരികണ്ടല്ല,
തമാശയായാണെങ്കിലും ബാങ്കിലെ ബോഡില്‍
“മിതമായ പലിശ “ യുടെ ഇടതുവശം എഴുതിച്ചേര്‍ത്ത
അക്ഷരം അയാളെനോക്കീ “അ “ എന്ന് പറഞ്ഞു
അമിതമായിച്ചിരിച്ചപ്പോള്‍!

the inevitable--rini das

rini das
The small slices of an era is spread;
Second after second linked together
Like the drops of rain streaming from the sky;

Drops linked to drops, as seconds to seconds
Minutes to minutes and hours to hours.
It takes just a moment for a baby to arrive;
Like taking just a pebble from the sea shore.
Taking just a moment from the ocean of time.

A baby, with an innocent face
With a dear, sweet, tender smile.
Kisses showering on that
Little blossomed cheeks.

Then as a passenger from the first stop,
He travels on the bus of life.
Then that vehicle travels on the road
Somewhere smooth and somewhere having gutters.

Omlettes and breads make him hunger free
The champagne excites his brain.
He is happy, he enjoys his moments.

Power showers on him
He flies in the air
He travels in water
His world is free from dearth and sorrow.

Then comes the inevitable
An hour so inseperable from the stream of time.
An hour with a black face, with sleepy eyes,
Moreover with the strange look of the last episode of a novel.

Under the magnetic spell
He travels along with that black fact.
His blood is cold
His nerves are resting
He is no longer hungry.
Here it's the path
O' ! It leads to the grave !

Can the time, the only mediator
Narrate the reminiscence of this travel from cradle to the grave.

അപ്പുറം -സി. പി ദിനേശ്‌

ഇപ്പുറമിരിക്കുമ്പോള്‍
കൌതുകമടങ്ങില്ല.

മാനം കാണാതൊളിപ്പിച്ച
മയില്‍പ്പീലി തുണ്ടിനെ
ചെപ്പു തുറന്നൊന്നു
കാണാതെ വയ്യ !

കാഴ്ച്ചയുടെ
കാണാപ്പുറങ്ങളില്‍,
കാലം കോറിയ
വികല കൌതുകങ്ങള്‍.

അപ്പോഴും
ഉപ്പു പുരണ്ട
പീലിയിതളുകള്‍
പെറ്റു പെരുകാതെ...

ശലഭച്ചിറകുകൾ -എം. കെ. ജനാർദ്ദനൻ






m k janardhanan

മഞ്ഞപ്പൂവിതളുകളിൽ കറുപ്പു
പുള്ളികൾ ചൂടിയ ഈ പൂമ്പാറ്റകളുടെ
കളിയാട്ടം കാണുക.
നിലംതൊടാപ്പുക്കൾ,തെന്നി തെന്നി നൃത്തത്തിൽ
ഇളം കാറ്റിൻറെ കിന്നരമൊഴികൾ!

ദൈവസൗഹൃദമുണരുന്നു!
പൂക്കൾ അവയെ നോക്കി ദൈവമിഴികൾ തുറക്കുന്നു.
പുൽച്ചാടികൾ അഴകു യാചിച്ച്‌ ചാടിനടക്കുന്നു.
കിളികൾ അവയ്ക്കായി ദൈവത്തിൻറെ പാട്ടുകൾ പാടുന്നു.
കുട്ടികൾ ചാരുത കടംകൊള്ളുന്നു.
കവിത ഇപ്രകാരം പ്രാർത്ഥിക്കുന്നു:
ഇവരെ ആട്ടിയോടിക്കുകയും
അടർത്തിക്കളയുകയും ചെയ്യരുതേ ,
ഇവർ ഭൂമിയുടെ നിഗൂഢ ചൈതന്യങ്ങൾ .
പ്രപഞ്ചചാരുതകൾ ഇവരിലത്രേ .
മനുഷ്യ പ്രകൃതിയെ നിഗ്രഹിച്ച്‌
നീ സ്വാർത്ഥനാകൂമ്പോൾ ,
ഈ മൃദുലതകളെ കൺകളിൽ ചേർത്തുവയ്ക്കാഞ്ഞാൽ
ജീവിതം ശൂന്യം സ്വപ്നം മൃതം.
നോക്ക്‌ ,നിശ്ശബ്ദതകളുടെ ചിലങ്ക കെട്ടിയാടൂന്ന
ജീവനൃത്തം എത്ര മനോജ്ഞം!

Sunday, September 27, 2009

notes on the vocabulary of performatism -raoul eshelman


raoul eshelman
Notes on the Vocabulary of Performatism

A person’s sensibility is unimportant to performatism. Sensibility assumes a special psychological state, a “mental or emotional responsiveness toward something” (American Heritage Dictionary). In performatism, this sort of psychological sensitivity is not needed because performatist literature, art, movies etc. use very crude formal means to force their audiences to believe in something. Performatist works are structured so that they affect everyone, not just a person with a special sensibility.


The existential outsider is a figure dating from the late 1940s and ’50s. This person has been so alienated by the traumatic events of WWII that he (or, of course, she) creates an authentic realm of his own that appears foreign and strange to everyone else—Camus’s enigmatic hero in the The Stranger is typical. The philosopher Emanuel Levinas, also writing in the 1950s, defines the individual as being “separated,” as not existing in a reciprocal relation with anyone else. In such a world everything is exterior to the individual; the only link between individuals is through discourse, which for Levinas is necessarily fractured and obscure. There is no way out of this existential dilemma: in a certain sense, everyone is an outsider. In performatism the individual is not only separated from other people but is usually also cut off from discourse too. And, unlike the existential outsider, the performatist hero actively tries to transcend the frame he is caught up in using as little discourse as possible. In the performance the hero moves per formam to reach some higher goal.


Discourse creates a web of endless immanence; performatism seeks to escape this immanence by creating closed-off inner spaces which it can then transcend with little or no use of discourse.


Beauty in performatism must be thought of as a construct rather than an essence. In principle, anything in the performatist world can be made beautiful if the conditions—the relations between the inner and outer frame—are right. Put another way, the main formal condition for all beauty is closure, or double framing.


Performatism creates identity, but this identity is paradoxical. Identity can only develop when it is separated or cut off from the discourse around it; without discourse, however, identity cannot develop socially and productively. Performatist works try to overcome this paradox by suggesting, and sometimes proving, that transcendent leaps are possible that produces a feeling of unity with others without discourse.


Performatism is not subversive in the literal sense of the word. Rather than undermining things from below it places things at the center of our attention. These things—they can be fictional characters, buildings, works of art etc.—can move us to change our attitudes. However, this is done by creating positive identification and not by stealth.


The psyche is not of crucial importance to performatism. Performatism, in fact, is anti-psychological. It works by framing, by creating enclosed free spaces in which individuals can develop inside of the discourse ebbing and flowing around them. That is why many performatist heroes and heroines are dense, stupid, or opaque. Their psychic abilities can be very limited, but they may nonetheless transcend their situation in a heroic or worthwhile way.


Performatism opens up interesting possibilities for feminism because it views human sexuality as being constructed. This means that the human body (whether male, female or hermaphrodite) can be framed in all possible ways; the important thing is that the body is the starting point for determining sexuality and not social roles (gender) belatedly imposed on it by society. In the so-called postfeminism of Judith Butler the body is a blank slate upon which an evil power matrix imposes heterosexuality. In performatism, the actual body determines sexuality, but sexuality can always be constructed to include features of otherness. Postfeminism portrays us as being caught in an evil, Gnostic universe; performatism reasserts the individuality of the body and its possibilities.


Polyphony is a popular term in postmodernism that suggests that individuals constitute themselves by implicitly answering or reacting to the voices of others. This symphonic plurality of voices can be confusing, but it also provides a potential for acting ethically, for heeding the needs and desires of others. This is the opposite of the situation in performatism, in which other voices have to be blocked off for the individual to establish any sense of identity and act on his or her own.


The role of performatism in multicultural society is not easy to imagine. One possible function is that it creates pockets within society in which individuals can develop for a time on their own. These individuals must somehow transcend their own separation, though, to form unities—and perhaps also communities—with others.

പ്രയാണം, പാദമുദ്രകളില്ലാതെ... ഡോണ മയൂര






dona mayoora
അന്ന് ജനാലയിലൂടെ പോക്കുവെയില്‍ അരിച്ചെത്തുന്നുണ്ടായിരുന്നു. നിന്റെ മുറിയുന്ന വാക്കുകള്‍ക്ക്‌ കാതോര്‍ക്കുകയായിരുന്നു ഞാന്‍, തിരിച്ചൊന്നും മിണ്ടാതെ. നിന്റെ കരിവാളിച്ച കണ്‍തടത്തിലൂടെ ചാലുകീറിയൊഴുകുന്ന കണ്ണീര്‍, അതില്‍ കുതിര്‍ന്നൊട്ടിപ്പോയ കണ്‍പീലികള്‍, അഴിഞ്ഞുലഞ്ഞ വെള്ളികെട്ടിത്തുടങ്ങിയ ചുരുണ്ട മുടി, വിയര്‍പ്പില്‍ ഒഴുകിയിറങ്ങി മൂക്കിന്‍തുമ്പില്‍ വെയിലിന്റെ വിരലുകള്‍ ചുമന്ന വൈഡൂര്യമായി തിളക്കിനിര്‍ത്തിയ സിന്ദൂരം, എല്ലുകളുന്തിനില്‍ക്കുന്ന കുഴിഞ്ഞ കവിള്‍ത്തടങ്ങള്‍. തൊണ്ടയില്‍‍ കുരുങ്ങുന്ന വാക്കുകളുടെ വീര്‍പ്പുമുട്ടലില്‍ ശ്വാസമെടുക്കാന്‍ പാടുപെട്ട്‌ വിതുമ്പുന്ന വരണ്ടുകീറിയ ചുണ്ടുകളും ഉയര്‍ന്നുതാഴുന്ന മാറിടവും. കഴുത്തിലെ കുരുക്കിറുക്കിയ നീലച്ച മുറിപ്പാട്‌... ഇവയൊക്കെ ഒന്നു പോലും വിടാതെ വീഡിയോ ക്യാമറയെപ്പോലെ ഓര്‍മയുടെ ഓരോ ഏടിലേക്കും ഒപ്പിയെടുക്കുകയായിരുന്നു എന്റെ കണ്ണുകള്‍ എന്ന്‌ ഓര്‍ത്തിരുന്നില്ല; നിന്റെ വാക്കുകളും തേങ്ങലും, ഇടയ്‌ക്ക്‌ ഉച്ചത്തിലാകുന്ന നിലവിളിയും അവയ്‌ക്ക്‌ പശ്ചാത്തല സംഗീതമൊരുക്കിയെന്നും...



എന്തൊക്കെയോ പറഞ്ഞുപറഞ്ഞ്‌ നിന്നെ ആശ്വസിപ്പിക്കാന്‍ നോക്കുമ്പോഴും അറിയാമായിരുന്നു വാക്കുകള്‍ക്ക്‌ ഉണക്കാനാവാത്ത ആഴമുള്ള മുറിവുകളാണ്‌ നിന്റെയുള്ളില്‍ പലരുമുണ്ടാക്കിയതെന്ന്‌. നീ പറഞ്ഞുതന്ന രേഖാചിത്രങ്ങള്‍ മനസ്സില്‍ ഒരു വെളിച്ചപ്പാടിനെപ്പോലെ തുള്ളിയുറയുന്നുണ്ടായിരുന്നു. അവര്‍ നിന്നോടുചെയ്‌തതിന്‌ ശിക്ഷവാങ്ങിക്കൊടുക്കുമെന്നുറപ്പിച്ചാണ്‌ അവിടെനിന്നു മടങ്ങിയതും. തുടര്‍ന്നുള്ള നാളുകളിലെ എന്റെ ഫോണ്‍വിളികള്‍ നിന്നെ അലോസരപ്പെടുത്തിയിരിക്കാം. ആര്‍ക്കുവേണമല്ലേ കൊള്ളിയാനെപ്പോലെ മിന്നിവീഴുന്ന ചോദ്യങ്ങളും സഹതാപവുമെല്ലാം? അന്നെനിക്ക്‌ അതിനേ കഴിയുമായിരുന്നുള്ളൂ. പറഞ്ഞുകേട്ടവയുടെ കണ്ണികള്‍ എവിടെയൊക്കെയോ അറ്റുപോയിട്ടുണ്ടെന്നായിരുന്നു എന്റെ മനസ്സില്‍. കേട്ടറിവിന്‌ അനുഭവത്തിന്റെ ആഴമില്ലല്ലോ. വൈകാതെ ഞാന്‍ തിരക്കുകളിലേക്കുവഴുതിവീണു.., അവയ്‌ക്കിടയിലെങ്ങോ നിന്നെയും മറന്നു, മനഃപൂര്‍വമല്ലെങ്കിലും. നിയമത്തിന്റെ വെള്ളാനകള്‍വിഴുങ്ങി നിനക്ക്‌ നീതിനിഷേധിക്കപ്പെട്ടത്‌ വൈകിയാണറിഞ്ഞതും. കുറ്റവാളികള്‍ക്ക്‌ രക്ഷപ്പെടാനുള്ള വഴികള്‍ എനിക്ക്‌ അടയ്‌ക്കാമായിരുന്നു..., ചെയ്‌തില്ല. തെറ്റായി... എല്ലാം തെറ്റായിപ്പോയി...


ഒടുവില്‍, തിരുത്താനായെങ്കില്‍ എല്ലാം എന്നാശിച്ച്‌ മുന്നില്‍ ഓടിയെത്തിയപ്പോഴേക്കും എല്ലാ വാതിലുകളും എല്ലാവര്‍ക്കുംനേരെ കൊട്ടിയടച്ച്‌.., ആര്‍ക്കും പിടികൊടുക്കാതെ, ആര്‍ക്കും എത്തിപ്പെടാനാവാത്ത അകലത്തേക്ക്‌... നീ....


ഇപ്പോള്‍ നീ അന്നുപറഞ്ഞതൊക്കെയും ദുഃഖപര്യവസായിയായിമാത്രം തീരുന്നൊരു മുഴുനീള ചലച്ചത്രമായി മനസ്സില്‍ പ്രദര്‍ശനത്തിനെത്തുന്നു- ഇടവേളകളില്ലാതെ.. ആവര്‍ത്തിച്ച്‌... അവയ്‌ക്കിടയിലെപ്പോഴോ ഞാന്‍ നീയായി താദാത്മ്യം പ്രാപിക്കുന്നു. സഹിക്കാനാവുന്നില്ലെനിക്ക്‌, ഉള്ളില്‍ കരിങ്കല്ലുകളടുക്കുമ്പോലുള്ള ഭാരം തോന്നുന്നെന്ന്‌ നീ പറഞ്ഞത്‌ എനിക്കിപ്പോള്‍ അതേപടി അനുഭവിക്കാനാവുന്നുണ്ട്‌. ഇടയ്‌ക്ക്‌ എന്റെ കഴുത്തില്‍ ആരോ കയറിട്ടുമുറുക്കുന്നു. ശ്വാസംകിട്ടാതെ പിടഞ്ഞെണീറ്റ്‌ ഓടാന്‍ ശ്രമിച്ച്‌ ഭ്രാന്തമായ ആവേശത്തോടെ കഴുത്തില്‍ പാടുകളുണ്ടോയെന്ന്‌ തടവിനോക്കുന്നു. ബോധമനസ്സിലെവിടെയോ അറിയാം ഞാന്‍ നീയല്ലെന്നും ഇതൊക്കെയെന്റെ തോന്നലാണെന്നും. പക്ഷേ വയ്യ.. നിന്റെ വേദനയെന്റെ മനസ്സിന്റെ താളുകള്‍ക്കിടയില്‍ നിമിഷംപ്രതി പെറ്റുപെരുകുന്നു. ഒരു വലിയ മുട്ടപൊട്ടിച്ച്‌ അരിച്ചിറങ്ങുന്ന ചിലന്തിക്കുഞ്ഞുങ്ങള്‍ ശരീരത്തിലാകമാനം പരതുന്നപോലെ. ഞാന്‍പോലുമറിയാതെ ഞാന്‍ നീയാവുകയാണ്‌. നീ പറഞ്ഞ ഒറ്റപ്പെടലിന്റെ വേദന, അവഗണനയുടെ ഒളിയമ്പുകള്‍, പിന്നില്‍നിന്നുള്ള പിറുപിറുക്കലുകള്‍- എല്ലാമെനിക്ക്‌ അനുഭവിക്കാനാവുന്നുണ്ട്‌. നിന്റെ ശരീരത്തില്‍ അന്നുണ്ടായിരുന്ന സിഗരറ്റുകൊണ്ട്‌ കുത്തിപ്പൊള്ളിച്ച പാടുകള്‍ ഉറ്റവരുടെ കൂര്‍ത്ത നോട്ടത്തിന്റെ തീക്ഷ്‌ണതകൊണ്ട്‌ രൂപപ്പെട്ടതായിരുന്നോ? അവയെന്റെ ദേഹത്തും പ്രത്യക്ഷമാകുന്നെന്ന്‌ ഭയന്ന്‌ വിഹ്വലതയോടെ ഞാന്‍ എന്നെ നോക്കുമ്പോള്‍ സ്വന്തം ദൃഷ്ടിയാല്‍ എന്റെ ശരീരം പൊള്ളിയടരുന്നുവോ!..


ഒക്കെയൊരു സ്വപ്‌നമായിരുന്നെങ്കില്‍, അതില്‍നിന്നൊന്ന്‌ ഉണരാനായെങ്കില്‍ എന്നാശിക്കുന്നുണ്ട്‌ ഞാന്‍. പക്ഷേ ബോധം വീണ്ടുകിട്ടുന്ന നിമിഷങ്ങളിലും തിരിച്ചറിയാനാകുന്നുണ്ട്‌ ഒന്നും സ്വപ്‌നമല്ലെന്ന്‌. ദിനരാത്രങ്ങളായി ചിന്തകളാല്‍ വേട്ടയാടപ്പെടുന്നതു സഹിക്കാനാവാതെ ഓടിയൊളിക്കപ്പെട്ട ഉറക്കം ഇനിയും എന്നെത്തേടി മടങ്ങിവന്നിട്ടില്ല. മണിക്കൂറുകള്‍ നീളുന്ന സ്‌നാനങ്ങള്‍ ഒന്നും കഴുകിക്കളയുന്നില്ല. ചിന്തകള്‍ക്ക്‌ സ്‌ഫടികത്തിന്റെ തിളക്കമേറ്റി വയ്ക്കുന്നു. ഞാന്‍ ആരെന്ന്‌ സ്വയം മറക്കുന്ന നിമിഷങ്ങളും, നീയാരെന്ന്‌ ഞാന്‍ സ്വയമറിയുന്ന നിമിഷങ്ങളും ഏറിവരുന്നു. ഞാന്‍ നിന്റെ കാല‌ടികള്‍‍ പിന്തുടരുകയല്ല, നിന്റെ പാദങ്ങളാവുകയാണ്‌. നീ നടന്ന വഴികളിലൂടെയാണിപ്പോള്‍ എന്റെ സഞ്ചാരം. കാണാനില്ല നിന്നെ, പക്ഷേ കൂടെയുണ്ട്‌ നീ... എന്റെ കൂടെ... നിഴലായല്ല, ഞാനായിട്ട്‌. എനിക്ക്‌ മുഖത്തോടുമുഖം കാണണമെന്നുണ്ട്‌ നിന്നെ. എന്തുപറഞ്ഞാശ്വസിപ്പിക്കണം നിന്നെയെന്ന്‌ എനിക്ക്‌ വെളിപാടുണ്ടായിരിക്കുന്നു. ഞാനിപ്പോള്‍ നീതന്നെയാണല്ലോ... അതോ നീ ഞാനോ?...നിന്റെ മനസ്സാണ്‌ ഇപ്പോഴെനിക്കും... ഉറപ്പ്‌....


ഒരേയൊരു പടവ്‌.. അതുമാത്രമേ ബാക്കിയുള്ളൂ എനിക്ക്‌ പൂര്‍ണമായും നീയായിമാറാന്‍. ഞാനത്‌ നടന്നുകയറുകയാണ്‌., അതോ പറന്നോ! എന്റെ വരവ്‌ നീ പ്രതീക്ഷിക്കുന്നുണ്ടാവില്ല. എങ്കിലും ഞാന്‍നിനക്കൊരു അധികപ്പറ്റാവുമെന്ന വേവലാതിയില്ല. ഇനിയൊരു യാത്രയോ മടക്കയാത്രയോ ഇല്ലല്ലോ...


ഞാനൊരു ചെറിയ പട്ടമായി പറന്നുപറന്ന്‌ നിന്റെയരികിലെത്തും. അതില്‍ കോര്‍ക്കാന്‍ ബലമുള്ളൊരു ചരട്‌ ഞാന്‍ കണ്ടുവച്ചിട്ടുണ്ട്‌. മഴവില്ലിന്റെ നിറങ്ങളത്രയും ഉള്ളിലാവാഹിച്ച ഒരു തൂവെള്ളപ്പട്ടം. ഒരു മരക്കൊമ്പില്‍ കുരുങ്ങിക്കിടക്കുന്ന പട്ടം. തെല്ലിട അത്‌ കാറ്റിന്റെ വഴിയില്‍ പാറിക്കളിക്കും.... കാറ്റുനിലയ്‌ക്കുംമുമ്പേ നിശ്ചലമാവും. അപ്പോളെനിക്ക്‌ നിന്നെയും നിനക്കെന്നെയും കാണാനാകും. കുറേപ്പേര്‍ അപ്പോള്‍ കാറ്റത്തും പറക്കാന്‍മറന്ന്‌ മരത്തില്‍ കുരുങ്ങിയ പട്ടംകണ്ട്‌ മുഖമുയര്‍ത്തും... പിന്നെ നെറ്റിചുളിച്ച്‌ മുഖംകുനിക്കും... എന്നിട്ടും കുറേപ്പേര്‍ കണ്ടില്ലെന്നുനടിക്കും.., തിടുക്കത്തില്‍ നടന്നകന്നു പോകും.