Showing posts with label ezhuth. Show all posts
Showing posts with label ezhuth. Show all posts

Friday, October 9, 2009

changes in the prevailing conception of the “artist” and his/her sensibility-alan kirby






alan kirby
Two recent incidents, both involving children and their putative sexual exploitation, highlight changes in the prevailing conception of the “artist” and his/her sensibility.

The first, and more internationally notorious, was the arrest of Roman Polanski in Switzerland on a charge of drugging and raping a thirteen-year-old girl in California in 1977. The judicial move, which occurred when Polanski had travelled to a film festival to pick up a lifetime achievement award, was instantly and roundly condemned by the French government: Frédéric Mitterrand, the Minister for Culture, described the arrest as “absolutely appalling”; Polanski had for thirty years been protected by the French state, and had been granted French citizenship. It was tempting at first to interpret this indignation as an expression of the fondly and widely held belief by which France, the “beacon of civilization and art” resists America, the “philistine and puritanical bully”; Polanski, then, would supposedly become the cultured and Gallicized martyr of the brutishly Yankee Satan. However, the French response was quickly echoed by an international battalion of filmmakers, many of them American, who signed petitions of protest calling for Polanski’s release. Polanski had, it is worth noting, already pleaded guilty to the crime, and had fled America before he could be sentenced and punished. Juridically, the nature of the offence and the extent of his guilt have never been disputed, least of all by the director himself.

It seems likely that this defence of Polanski – and indeed his protection since 1977 – is generated by the vestiges of a Romantic conception of the author or artist. The expressions of outrage repeatedly referred, for instance, to Polanski being a “great director”, even a “genius”; his “originality” and “daring” were evoked (Agnès Poirier even accused the US of never forgiving Polanski for his maverick tendencies when in Hollywood, as though the arrest were some bizarre form of long delayed film criticism). And yet these epithets do not stack up. The longevity of Polanski’s career is indeed remarkable: this is a man who made exceptional films both in the early 1960s and in the early 2000s; and so is its geographical scope, since he made enduring films in Poland, Britain, America and France. However, his forty-odd-year career does include about a quarter of a century during which he made nothing of artistic value and his continuing fame depended on his newsworthiness as a fugitive; and thematically his work, which returns endlessly to sexual torture and rape, is hardly separable from his queasy private life. And even his best films pale by comparison with those of his contemporaries and peers: Repulsion or Rosemary’s Baby or Chinatown are both conventional and second-rate when placed alongside the work of Losey, Coppola or Altman. In short, Polanski’s “greatness” appears to have been invented as a necessary element of the martyr narrative into which, under the aegis of a Romantic ideology, Polanski was plunged by his defenders. By the terms of this ideology – with Byron as an early example – the Artist is troubling, disturbing, unconventional, bohemian, he (probably he) breaks the rules, shocks the bourgeoisie, outrages the puritans, and produces dazzling works of breathtaking originality and greatness. His alcohol and drug-taking and illicit sex and weird dress a
re part of this story, as is his persecution by a hypocritical and brutish society. It seems evident that this prefabricated identity has been transferred on to Polanski: not only, then, is it no big deal that he raped a child (though it would be, were he not an Artist), but it guarantees the greatness of his Works (which cannot be located in his actual works) and the injustice of his prosecutor (though this, save for procedural issues, has not been demonstrated).

Interestingly, the response in cyberspace was very different. Online polls and message boards in France and indeed worldwide rang with fury against the defenders of Polanski, and with calls for equality before the law. The Mitterrand/Poirier/Woody Allen position was revealed as narrowly based. It is clear that digimodernist authorship, which is multiple and anonymous, does not square at all with the Romantic image of the exceptional, suffering Genius. The French government soon retreated from its anger, while the Swiss tellingly refused Polanski bail. What the fall-out from this episode suggests is the obsolescence, beyond an institutionalized and self-interested elite, of a certain conception or ideology of the artist. Ministers and other creators may still afford it some credence, but in cyberspace the screams of the victim take precedence.

The second incident involved the removal by the British police, before the exhibition it was due to feature in had even opened, of Richard Prince’s Spiritual America from the walls of Tate Modern. Prince’s piece, which dates from the early 1980s (the heyday of formulations of postmodernism) reproduces and refracts a photograph taken of Brooke Shields for Playboy when she was ten years old: she is naked and wearing lipstick and turning a “sensual” shoulder to the camera. In short, this is a work of art distancing itself from and commenting on but nonetheless reproducing a paedophilic photograph. The police seem to have found the element of the work contained in the last four words of my previous sentence decisive: their action was, in a sense, a work of art criticism. In defence of Prince’s work, one might argue politically, in libertarian or liberal manner, that the police have no right in a free society to decide what galleries may display. The legal retort to this is that the public display of an indecent (i.e. both nude and sexualized) image of an actual child appears to be a criminal act; morally, and in support of this, it must be noted that Shields had unsuccessfully fought as an adult to have the picture suppressed. More specifically, and in defence of Prince, a surprising number of commentators retreated to a decrepit model of authorial intent demolished (at the latest) by Roland Barthes in the late 1960s: that Prince meant the work as a socio-cultural comment not as paedophilic titillation so that must be what it really is. The notion that the meaning of a text is not contained in its author’s stated or imagined “intention” seemed to have passed such commentators by.

Nonetheless, the removal of the piece caused relatively little fuss. This stands in need of some explanation. My sense is that the art-critical scaffolding erected around the paedophilic photo in order to transform it into Prince’s comment on our sexualized culture no longer stands up. For, to justify or validate or explain Spiritual America it is to the discourse of postmodernism that we must turn: the piece is a cultural détournement or recuperation, it is meta-representation, an image of an image, an image about the making of images, it is depthless, affectless, a reflection on a media-saturated hyperreality where images refer only to other images and the “real” is dead (or her suit is dismissed), it is an ambivalent response to a culture of desire and representation and exploitation; it’s a simulacrum, an art of the exhaustion of art, a commodified artwork refracting a commodified photo, it’s the logic of Warhol’s Marilyn at its most extreme. One could go on and on. Defenders of Prince accused the police of philistinism: hadn’t they read Jameson or Baudrillard? Certainly they hadn’t, but the general sense seems to have been that all that theoretical apparatus, that barrage of abstract discourse which Prince relies on and adds to, is no longer interesting enough to redeem the public display of an undoubtedly exploitative and paedophilic photograph. In 2009, all one feels is that here is a vile image passed through and subjected to a certain art-critical discourse. But if the last ten words of my previous sentence no longer refer to something people care about, they fall away and leave only the nastiness of the image. Prince is not (one assumes) a paedophile and nor are (most of) the spectators of his work, but he is the postmodernist redeployer of paedophilia, and when “postmodernism” loses its currency, its potency and heft – as I suggest this episode shows it has – all that is left to the viewer is the paedophilia itself. For me this betrays the weakness of the piece: in contrast to Cindy Sherman’s Untitled Film Stills, which also invites, depends on and enriches a postmodernist discourse, Spiritual America does not walk artistically by itself.

So if the Romantic notion of the artist as shocking but all-justified genius no longer has general currency, neither does the postmodernist conception of the artist as the recycler of images from our commodified hyperreality. In each case the sexually assaulted child prevails. What, then, of the sensibility of the artist in the digimodernist age? It is socialized, not asocial; it is not the creature either of our continuing media excess. It moves between these two poles.

Wednesday, September 30, 2009

തണൽമരങ്ങൾ തേടിയ എന്റെ ജീവിതം-കെ.കെ.രാജു


k k raju
ആലപ്പുഴ ജില്ലയിലെ ആര്യനാട്‌ എന്ന ഗ്രാമത്തിൽ ജനിച്ചു. അച്ഛൻ കെ.കൃഷ്ണൻ, അമ്മ ഭാർഗ്ഗവി, സ്വന്തമായി ഒരു തരിമണ്ണുപോലുമില്ലായിരുന്നു.
അച്ഛന്‌ പാരമ്പര്യ തൊഴിലായ കൊല്ലപ്പണിയായിരുന്നു. ഒറ്റ മുറി വീടിനോടു ചേർന്ന ആല. എനിക്ക്‌ മൂന്ന്‌ അനുജന്മാർ, ഒരു സഹോദരി, കടുത്ത ദാരിദ്ര്യം. അച്ഛന്‌ പണിക്കുറവും. എൽ.പി, യു.പി ക്ലാസ്സുകളിൽ പഠിക്കുമ്പോൾ ഏറ്റവും വലിയ ആഗ്രഹം ഒരു നേരമെങ്കിലും വയറുനിറച്ച്‌ ഉണ്ണുകയെന്നതായിരുന്നു. 13-​‍ാം വയസ്സിൽ എന്റെ അച്ഛൻ എന്റെ പഠിപ്പു നിറുത്തി. നിർബന്ധിച്ച്‌ ആലയിലിരുത്തി കൊല്ലപ്പണി പഠിപ്പിച്ചു. കളിക്കാനോ, സ്കൂളിൽപോകാനോ അനുവദിച്ചില്ല. പിന്നെ സ്കൂളിൽ പോയാലോ കളിക്കാൻ പോയാലോ കഠിനശിക്ഷ. പത്രം വായിക്കുന്നതിനുപോലും തല്ലു മേടിച്ചിട്ടുണ്ട്‌. സാഹിത്യത്തിലും, സംഗീതത്തിലും, ചിത്രരചനയിലും, ഇതര കലകളിലും ജന്മവാസനയുള്ള എനിക്ക്‌ ആ ജീവിതം ദുസ്സഹമായി. അച്ഛനമ്മമായരുടെ സ്നേഹം എന്നത്‌ കഥകളിലും, സിനിമയിലും മാത്രം കാണുന്ന ഒരു ലക്ഷ്വറിയാണ്‌ എനിക്കിപ്പോഴും.
14-​‍ാം വയസ്സിൽ നാടുവിട്ട്‌ കായംകുളത്തുവന്നു. ഒരു കാർ വർക്കഷോപ്പിൽ സഹായിയായി കൂടി. അഞ്ചാറുമാസം അവിടെ നിന്നു. വളരെ കഷ്ടപ്പാട്‌, ഭക്ഷണം മാത്രം കിട്ടും. മേസ്തിരിമാരുടെ അശ്ലീലഭാഷണവും അസഹനീയമായിരുന്നു. ഒരു ദിവസം വെളുപ്പിനെ എഴുന്നേറ്റു നടന്നു. നടന്നെത്തിയത്‌ കൊല്ലത്ത്‌ ചിന്നക്കടയിൽ . രണ്ടുമൂന്നു ദിവസം തൊഴിലന്വേഷിച്ചു നടന്നു. പൈപ്പുവെള്ളം മാത്രം ശരണം. നാലാം ദിവസം ഒരു ഹോട്ടലിൽ ജോലി കിട്ടി. എച്ചിൽപാത്രമെടുക്കാനും മേശ തുടയ്ക്കാനും. വെളുപ്പിന്‌ നാലര മുതൽ രാത്രി 11 വരെ ജോലി. ഭക്ഷണം കഴിക്കാമെന്നു മാത്രം. പിന്നീട്‌ ജില്ലാ ആശുപത്രി ജംഗ്ഷനിൽ ഒരു തട്ടുകടയിൽ, സർബത്ത്‌ കടയിൽ, അതു മടുത്തപ്പോൾ വീണ്ടും ആലപ്പുഴയിൽ പോയി. തിരുവല്ലയിൽ ഒരു ഇൻസ്റ്റോള്‍മന്റ്‌ കടയിൽ സൈക്കിൾ പിരിവ്‌, ആലപ്പുഴ സെന്റ്‌ ജോർജ്ജ്‌ ലോഡ്ജിൽ ർറൂം ബോയ്‌, വീണ്ടും രണ്ടു മൂന്നു വർഷം അച്ഛന്റെ ആലയിൽ...വീണ്ടും പഠനം പുനരാരംഭിച്ചു. കഷ്ടപ്പെട്ട്‌ പഠിച്ച്‌ എസ്‌.എസ്‌.എൽ.സി ജയിച്ചു. 1977 മാർച്ചിൽ ആണ്‌ ഞാൻ എസ്‌.എസ്‌.എൽ.സി പരീക്ഷ ജയിച്ചതു. ആലപ്പുഴ എസ്‌.ഡി കോളേജിൽ പ്രീ-ഡിഗ്രി കൊമേഴ്സ്‌ ഗ്രൂപ്പ്‌ എടുത്ത്‌ ഒന്നര വർഷം പഠിച്ചു പിന്നെ തുടരാനായില്ല. പിന്നെയും ഓരോ തൊഴിലിൽ ഏർപ്പെട്ടു. ഈ കാലത്താണ്‌ ശ്രീ.കെ.പി.കേശവമേനോൻ രചിച്ച 'ജീവിത ചിന്തകൾ' എന്ന പുസ്തകം വായിക്കാൻ കഴിഞ്ഞത്‌. ജീവിത സാഹചര്യം എത്ര പ്രതികൂലമാണെങ്കിലും ദൃഢനിശ്ചയത്തോടെ പരിശ്രമിച്ചാൽ വിജയിക്കാൻ കഴിയുമെന്ന ഒരു ആത്മവിശ്വാസം ഉടലെടുത്തു. ജീവിതത്തെ പോസിറ്റീവ്‌ ആയി കാണാൻ 'സമാശ്വാസസാഹിത്യം' ഉപകാരപ്പെട്ടു. 'നിങ്ങൾ നിങ്ങളുടെ ശിൽപി'- ശ്രീ. പാവുണ്ണി തൈക്കാട്‌, 'കൈവിളക്ക്‌-സിസ്റ്റർ ആനിമരിയ 'തലയിലെഴുത്ത്‌'-കെ.എ.സെബാസ്റ്റ്യൻ, 'How to win friends and influence to people' -Dale Carnigie, 'Games people play' Eric Berne തുടങ്ങിയവയും ശ്രീ.ടി.ചാണ്ടിയുടെ 'ഇന്നത്തെ ചിന്താവിഷയം' എന്ന പുസ്തകവും എന്നെ വളരെ സ്വാധീനിച്ചവയാണ്‌.
250 മാർക്ക്‌ മാത്രം എസ്‌.എസ്‌.എൽ.സിക്ക്‌ നേടിയ ഞാൻ പി.എസ്‌.സി പരീക്ഷ എഴുതിയെടുക്കുവാൻ ദൃഢനിശ്ചയം ചെയ്തു. ആദ്യപടിയായി മാതൃഭാഷയായ മലയാളവും, ദേശാന്തരീയ ഭാഷയായ ഇംഗ്ലീഷും സ്വയം പഠിക്കാൻ തീരുമാനിച്ചു. തുച്ഛമായ വരുമാനത്തിലും നല്ല നല്ല പുസ്തകങ്ങൾ വാങ്ങാൻ തുടങ്ങി. അമര മലയാള നിഘണ്ടു (വെട്ടം മാണി), കേരളപാണിനീയം, ഭാഷാഭുഷണം, സാഹിത്യ സാഹ്യം, വൃത്തമഞ്ജരി, തെറ്റും ശരിയും, നല്ല മലയാളം, തെറ്റില്ലാത്ത മലയാളം, ശബ്ദവിവേക മഞ്ജരി തുടങ്ങി 'ശബ്ദതാരാവലി' (ശ്രീകണ്ഠേശ്വരം)വരെയും.,
"High School English Grammar and Composition"-Wren & Martin, Remedial English Grammar (F.T.Wood) Oxford Dictionary -Webster's Dictionary, English Pronouncing - Dictionary, Dr.Daniel Jones, 'ഇംഗ്ലീഷ്‌ സംസാരിക്കാനൊരു ഫോർമുല'- പി.വി.രവീന്ദ്രൻ, ... ഇംഗ്ലീഷ്‌-ഇംഗ്ലീഷ്‌-മലയാളം നിഘണ്ടു, ടി.രാമലിംഗംപിള്ള, 'ഇംഗ്ലീഷ്‌ മന്ത്ര'-സി.ആർ.ശങ്കരമേനോൻ, ഒ.അബൂട്ടി, ഡോ.കെ.രാധാ, എം.ദക്ഷിണാമൂർത്തി തുടങ്ങിയവരുടെ പുസ്തകങ്ങളും എന്റെ ശേഖരത്തിലുണ്ട്‌. ഇവയെല്ലാം കുറേശ്ശെ പഠിച്ചുപോന്നു. 1979-മുതൽ 1989 വരെ പി.എസ്‌.ഇ ടെസ്റ്റിനു മാത്രം പഠിച്ചു. 17 ടെസ്റ്റുകൾ നാല്‌ അഭിമുഖങ്ങൾ 1989 ജൂലൈ 10 ന്‌ വയനാട്‌ സുൽത്താൻബത്തേരിയിൽ പട്ടികവർഗ്ഗവികസനവകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 1999 വരെ 1999 മുതൽ 2003 വരെ, ഇടുക്കി (തോപ്രാംകുടി, തൊടുപുഴ, മുതലക്കോടം) 2003 മുതൽ മലപ്പുറം, 2005 വരെ 2005 മുതൽ 2006 വരെ തൃശൂർ, 2007 മുതൽ കൊല്ലം. ഇപ്പോൾ 18 വർഷം പൂർത്തിയായി. ഹെഡ്‌ ക്ലാർക്കിന്റെ ശബളസ്കെയിലിൽ വാർഡൻ.
ഭാര്യ ജയശ്രീ-വീട്ടമ്മ, മകൾ അഞ്ജലി.കെ.ജെ, 8-​‍ാം ക്ലാസ്സിൽ പഠിക്കുന്നു. ചിത്രരചനാ, സംഗീതം, നൃത്തം എന്നിവയിൽ അഭിരുചിയുണ്ട്‌... സ്കൂൾ തലത്തിൽ സർട്ടിഫിക്കേറ്റുകൾ ലഭിച്ചിട്ടുണ്ട്‌.
'സംഗീതമാപി സാഹിത്യം സരസ്വത്യാസ്തനദ്വയം' സാഹിത്യത്തോടും സംഗീതത്തോടും ഒരേപോലെ താൽപ്പര്യമുണ്ടെനിക്ക്‌. സംഗീതം ഒട്ടു പഠിച്ചിട്ടില്ല എന്നതാണ്‌ യോഗ്യത. മാസ്റ്റേഴ്സിന്റെ കർണ്ണാടക സംഗീതം കേൾക്കുന്നതാണ്‌ ഹോബി. പിന്നെ, കത്തെഴുത്ത്‌, പ്രശസ്തരുടെ 200 ലധികം കത്തുകൾ ശേഖരത്തിലുണ്ട്‌. ബിരുദക്കടലാസിന്റെ ഭാരം ഇല്ലാത്തതിനാൽ എന്തും വായിക്കാം, പഠിക്കാം അതാണെന്റെ സ്വാതന്ത്ര്യം.
ഇപ്പോൾ മൂന്നു പുസ്തകങ്ങളാണു വായിക്കുന്നത്‌. "1. കർണ്ണാടക സംഗീതമാലിക - എ.ഡി.മാധവൻ 2. മനസ്സ്‌ - ഡോ. കൃഷ്ണൻ ഇളയത്‌, 3. ഉൾക്കാഴ്ച വിജയത്തിന്‌ - ബി.എസ്‌.വാരിയർ" മൂന്നും അമൂല്യമായ പുസ്തകങ്ങൾ.
പട്ടികവർഗ്ഗ വിഭാഗക്കാരായ എന്റെ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക്‌ എനിക്കറിയുന്ന കാര്യങ്ങൾ പഠിപ്പിക്കുന്നതിനും സമയം വിനിയോഗിക്കുന്നു.
ഒന്നുമാത്രമാണെനിക്കു പറയാനുള്ളത്‌. അറിവ്‌ നമ്മെ വിനയവാനാക്കുന്നു. സ്വയം എളിയവനെന്നു കരുതുക, ഉയർച്ചയുണ്ടാക്കും. അഹങ്കാരം നമ്മെ എവിടേയും എത്തിക്കുകയില്ല. ഏതു ജോലിയും സത്യസന്ധമായും, കൃത്യതയോടെയും, ആത്മാർത്ഥയോടെയും ചെയ്യുക. നമ്മുടെ നാട്ടിൽ എം.എസ്‌.സി അഗ്രിക്കൾച്ചർ പാസ്സായവർ കൃഷി ഓഫീസറാകുന്നു. പക്ഷെ കൃഷിക്കാരനാകുന്നില്ല. ചിന്തിക്കേണ്ട കാര്യമാണ്‌. മണ്ണിൽ പണിയെടുക്കുന്നവനേയും അദ്ധ്വാനത്തിന്റെ വിയർപ്പുകൊണ്ട്‌ ഭക്ഷിക്കുന്നവനേയും ആദരിക്കുന്ന കാലം വരുമോ? ഇസ്തരിയുടയാത്ത വേഷം, കൈയ്യിൽ മൊബെയിൽ, ഇരുചക്ര, ചതുർചക്ര വാഹനം ഇങ്ങനെ വരുന്നവനെ മാത്രം ആദരിക്കുന്ന സമൂഹമനസ്സു മാറുമോ?-
phone
k k raju
9495155172

Saturday, September 26, 2009

-കടൽതീരത്ത്‌ പരന്ന നിലാവിൽ തിരകൾ നീന്തുകയായിരുന്നു......എം.പി.ശശിധരൻ




m p sasidharan

കടൽതീരത്ത്‌ പരന്ന നിലാവിൽ തിരകൾ നീന്തുകയായിരുന്നു......
വൈ കുന്നേരത്തെ തിരക്കിലേക്കാണ്‌ ലോഹിതമോഹൻ വന്നു ചേർന്നത്‌. കമഴ്ത്തിയിട്ടൊരു തോണിക്കരികിലിരുന്ന് അയാൾ അസ്തമയം കണ്ടു.തീരമൊഴിഞ്ഞിട്ടും നിലാവ്‌ വീണിട്ടും അയാളാ ഇരിപ്പ്‌ തുടർന്നു. മറ്റൊന്നും ചെയ്യാനില്ലായിരുന്നു അയാൾക്ക്‌.എത്ര നേരമെങ്കിലും വെറുതെയിരിക്കാൻ അയാൾക്കൊരു വിഷമവുമില്ല.

ഉറക്കം വന്നു തുടങ്ങിയപ്പോൾ ലോഹിതമോഹൻ തോണിക്കരികിൽ കിടന്നു. നേർത്ത കാറ്റിന്റെ ഉപ്പു കലർന്ന താരാട്ട്‌ നുണഞ്ഞ്‌ അയാളുറങ്ങി.

തുടരെത്തുടരെയുള്ള ചങ്ങലക്കിലുക്കമാണ്‌ ലോഹിതമോഹനെ ഉണർത്തിയത്‌.

തന്റെ നേർക്ക്‌ നടന്നു വരുന്ന രണ്ടു പോലീസുകാരെയാണ്‌ നിലാവിന്റെ വെളിച്ചത്തിൽ അയാൾ കണ്ടത്‌. പിന്നീട്‌ അവരുടെ കൈകളിലെ ചങ്ങലകളിൽ കുരുങ്ങി നിൽക്കുന്ന സിംഹത്തെക്കണ്ട്‌ ലോഹിതമോഹനിൽ ഭയത്തോടൊപ്പമൊരു സംശയവുമുണർ ന്നു.

പോലീസ്‌ നായയല്ലാതെ പോലീസ്‌ സിംഹവുമുണ്ടോ!!!

ആലോചിച്ചു നിൽക്കാൻ സമയമുണ്ടായിരുന്നില്ല.പോലീസുകാരുടെ കൈകളിൽ നിന്നും ചങ്ങലകളഴിഞ്ഞു.

ലോഹിതമോഹൻ ഓടാൻ തുടങ്ങി.സിംഹത്തിന്റെ കിതപ്പുകൾ അയാളുടെ വേഗം കൂട്ടിക്കൊണ്ടിരുന്നു.

നഗരവും ഗ്രാമവും പിന്നിട്ട്‌ ലോഹിതമോഹൻ കുന്നിൻ മുകളിലേക്കോടിക്കയറി. നിറുകയിലെത്തി തിരിഞ്ഞു നോക്കിയപ്പോൾ അയാൾ ഒഴിഞ്ഞു കിടക്കുന്ന കശുമാവിൻ തോപ്പൂ കണ്ടു. ഒരു കശുമാവിനു കീഴെയിരുന്ന് അയാൾ കിതപ്പാറ്റി. പച്ച വയലുകളുടെ താഴ്‌വാരം അയാൾക്ക്‌ കാണാമായിരുന്നു.

നോക്കിയിരിക്കേ വയൽ വരമ്പിലൂടെ ഒരു പെണ്ണു നടന്നു വരുന്നത്‌ ലോഹിതമോഹൻ കണ്ടു.അവളുടെ തലയിലെ വലിയ കൂടയും കൂടയിൽ മയങ്ങുന്ന സിംഹവും അവൾ ക്കു പിന്നിൽ നടന്നു വരുന്ന പോലീസുകാരും പിന്നീടയാളുടെ കണ്ണിൽ പെട്ടു.

കൗസല്യയായിരുന്നു അത്‌.അതോടെ ലോഹിതമോഹന്റെ സംശയങ്ങൾ തീർ ന്നു .
കൗസല്യയിൽ മയങ്ങാത്ത ഏതു സിംഹമുണ്ട്‌!

Friday, September 25, 2009

ചോക്ലേറ്റ്‌ -ജെ.അനിൽകുമാർ


j anil kumar
സ്കൂളിലെത്തണമെന്ന അടിയന്തിര സന്ദേശത്തെ തുടർന്ന്‌, മേരിമാതാ കോൺവെന്റ്‌ സ്കൂളിലെ വിസിറ്റേഴ്സ്‌ പാർക്കിംഗ്‌ ഏരിയയിൽ വണ്ടി നിർത്തി, ജോസ്‌ പ്രിൻസിപ്പലിന്റെ മുറിയിലേയ്ക്ക്‌ വേഗത്തിൽ നടന്നു. ക്ലാസ്സ്‌ സമയം കഴിഞ്ഞതിനാലാവും, അപൂർവ്വം കുട്ടികളെ സ്കൂൾ പരിസരത്തുണ്ടായിരുന്നുള്ളൂ. വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള പലവിധ ഗെയിമുകളുടെ കളിയിടങ്ങളിൽ നിന്നും ഇംഗ്ലീഷിലുള്ള ആഹ്ലാദ പ്രകടനങ്ങളും, കുലീനത്വമുള്ള ആക്രോശങ്ങളുമുയരുന്നുണ്ട്‌. സ്കൂളിന്റെ ഉപരിതലമാകട്ടെ ഒരു നക്ഷത്ര ഹോട്ടലിന്റെ ആഡംബരങ്ങളെ ഓർമ്മിപ്പിച്ച്‌ പരന്നുകിടക്കുന്നു. ഫോൺ കിട്ടിയിട്ടും ഒന്നരമണിക്കൂറിലേറെ വൈകിയതിന്റെ ജാള്യത പരിശ്രമിച്ച്‌ വരുത്തി, ജോസ്‌ പ്രിൻസിപ്പലച്ചന്റെ മുറിയിലേയ്ക്ക്‌ കടന്നിരുന്നു. ജോസിനെ കണ്ടതും, "അഞ്ജലീ നായർ യു കാൻ ഗോ നൗ", എന്ന്‌ ഇടവക വികാരി എന്ന അഡീഷണൽ ചാർജ്ജ്‌ കൂടി വഹിക്കുന്ന സാമുവേലച്ചൻ നീതുവിന്റെ ക്ലാസ്‌ ടീച്ചറിന്‌ നിർദ്ദേശം നൽകി. ഒരുതരം പുച്ഛരസത്തിൽ ജോസിനെ നോക്കി, ചെറിയ ഹാൻഡ്ബാഗും തൂക്കി, കട്ടിക്കണ്ണട വച്ച അഞ്ജലീനായർ പോയപ്പോൾ, ചരക്കാണല്ലോ എന്ന ജോസ്‌ മനസ്സിൽ കരുതി. നീതു സാറാ ഇട്ടൂപ്പാവട്ടെ, താൻ സ്നേഹപൂർവ്വം അഞ്ജലീ മാഡത്തിന്‌ സമ്മാനിച്ച ചോക്ലേറ്റ്‌ ബാറുമായി പുറത്തോട്ട്‌ നടക്കുന്നതിനിടയിൽ തിരിഞ്ഞു പറഞ്ഞു. "ഡാഡി, വൺ മിനിട്ട്‌. അഞ്ജലീ മാം ഫോർഗോട്ട്‌ ദിസ്‌." ഇതിനിടയിൽ ജോസും ഫാദറും പരസ്പരം ഉപചാരപദങ്ങൾ കൈമാറുകയും, താമസിച്ചതിന്‌ ജോസ്‌ ക്ഷമാപണം നടത്തുകയും ചെയ്തു. തുടർന്ന്‌ മകളെ സാക്ഷിയാക്കി സാമുവേലച്ചൻ ആംഗലഭാഷയുടെ ഓക്സ്ഫോർഡ്‌ ശുദ്ധിയിലെന്ന മട്ടിൽ ജോസിനോട്‌ വിവരിച്ച കാര്യങ്ങൾ താഴെ പറയും വിധം സംഗ്രഹിക്കാം.
നീതുവിന്‌ ക്ലാസ്സിൽ വെച്ച്‌ ബ്ലീഡിംഗ്‌ ആയി. അവൾ ഭയന്നു നിലവിളിച്ചു. ക്ലാസ്സ്‌ ടീച്ചർ കൂടിയായ അഞ്ജലീനായർ നീതുവിനെ ആശ്വസിപ്പിച്ച്‌, സ്കൂൾ സ്റ്റോറിൽ നിന്നു വാങ്ങിയ നാപ്കിന്റെ സുരക്ഷിതത്വം നൽകി. ജോസ്‌ വരും വരെ കൂട്ടിരുന്നു.
നീതുവിനെ ഏതെങ്കിലും ഡോക്ടറെ കാണിയ്ക്കണമോ എന്ന ജോസിന്റെ ആകാംക്ഷനിറഞ്ഞ ചോദ്യത്തിന്‌, ഡോക്ടറെയല്ല, വീട്ടിലെ ഏതെങ്കിലും മുതിർന്ന സ്ത്രീയെ കാണിയ്ക്കൂ എന്ന്‌ തമാശപൂർവ്വം നിർദ്ദേശിച്ച ഫാദർ ഇത്ര കൂടി കൂട്ടിച്ചേർത്തു. "യു സീ ജോസ്‌. നീതു ഈസ്‌ ടൂ ഫാറ്റ്‌. യു ഹാവ്‌ ടു ടേക്ക്‌ ഹർ ടു എ ഹെൽത്ത്‌ ക്ലിനിക്ക്‌. അഡ്വൈസ്‌ ഹർ ടു കൺട്രോൾ ഹർ ഡയറ്റ്‌. അതർവൈസ്‌ ഇറ്റ്‌ വിൽ ബി ഡെയിഞ്ചറസ്‌. ഷീ ഈസ്‌ ടൂ യംഗ്‌ ടു ബികം എ ലേഡി." മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന തന്റെ മകളെ ലേഡി എന്ന്‌ ഫാദർ സൂചിപ്പിച്ചതിലുള്ള അസ്വാരസ്യം പൊടുന്നനെ ജോസിന്റെ മുഖത്ത്‌ തെളിഞ്ഞെങ്കിലും, നീതുവിന്റെ ശരീരത്തിന്റെ അളവുകളെ അയാൾ പേടിയോടെ നോക്കി.
ഫാദറിനോട്‌ ഔപചാരികതയുടെ പേരിൽ വാക്കുകളിൽ മാത്രം നന്ദി പറഞ്ഞ്‌, പുറത്തിറങ്ങിയപ്പോൾ ജോസ്‌ നീതുവിനോട്‌ ചോദിച്ചു.
"നിന്റെ അഞ്ജലീന മാഡം പോയോ ഡിയർ?"
"അൻചലീന അല്ല ഡാഡി. അൻചലീ നായർ. ഈ ഡാഡീടെ ഒരു കാര്യം. മാം പോയി." നീതു ഗൗരവത്തോടെ പറഞ്ഞു.
ഡ്രൈവിംഗ്‌ സീറ്റിലിരിക്കെ നീതുവിന്റെ ശരീരമുഴുപ്പ്‌ ജോസ്‌ വെപ്രാളത്തോടെ ഒരിയ്ക്കൽ കൂടി അളന്നു... സാമുവേലച്ചൻ പറഞ്ഞ കാര്യങ്ങളൊക്കെ, ഒൻപത്‌ വയസ്സുകാരിയുടെ അമിത വർണ്ണനകളിലൂടെ അവൾ വീണ്ടും പറഞ്ഞു. മകളുടെ ഭാവം ഡ്രൈവ്‌ ചെയ്യുന്നതിനിടയിൽ ജോസ്‌ വേർതിരിച്ചെടുക്കാനായില്ല....ഒടുവിൽ അവൾ ചോദിക്കുന്നു. "ഞാൻ മമ്മിയെ വിളിച്ച്‌ പറയട്ടെ ഡാഡി."
പിന്നീടാവട്ടെ എന്ന്‌ പറഞ്ഞപ്പോൾ, നീതു ബാഗ്‌ തുറന്ന്‌ ച്യൂയിങ്ഗം പൊളിച്ച്‌ വായിലിട്ട്‌ നുണയാൻ തുടങ്ങി. വിലകൂടിയ കാർ പെർഫ്യൂമിന്റെ സുഗന്ധത്തെ തോൽപ്പിച്ച്‌ ച്യൂയിങ്ഗത്തിന്റെ വാൽസല്യ മണം കാറിലാകെ നിറഞ്ഞു.
മൊബെയിലിൽ സാന്ദ്രയുടെ മിസ്ഡ്‌ കോൾ. ഇപ്പോൾ തന്നെ നാലെണ്ണമായി. ഡ്രൈവ്‌ ചെയ്യുന്നതിനിടയിൽ തിരിച്ച്‌ വിളിച്ച്‌ മകളോടൊപ്പമാണെന്ന്‌ പറഞ്ഞപ്പോൾ സാന്ദ്ര അക്ഷമയോടെ അപ്പുറത്ത്‌ പൂരിപ്പിക്കുന്നു. "നിന്റെയൊരു മോൾ"
അതെ. എന്റെ മോൾ. അമ്മമാർ കൂടെയില്ലാത്ത ചെറിയ പെൺകുട്ടികൾ എപ്പോഴും നിലാവത്ത്‌ ഇറക്കിവിടപ്പെട്ട കോഴിക്കുഞ്ഞിനെപ്പോലെയാണ്‌. എല്ലാത്തിനും ഒരാത്മവിശ്വാസക്കുറവുണ്ടാകും. അതിനാൽ തന്നെ എനിയ്ക്കെന്റെ മോളോടൊപ്പമുണ്ടായേ പറ്റൂ. നിനക്കൊന്നും മനസ്സിലാവില്ല സാന്ദ്രാ. നീ പ്രസവിച്ചിട്ടില്ലല്ലോ? അഥവാ നീ പ്രസവിച്ചാലും ആരുടെ കുഞ്ഞിനെയാവും പെറുക? നിന്റെ വി.ഐ.പി കസ്റ്റമേഴ്സിൽ ഒരുവൻ മാത്രമല്ലേ ഞാൻ? നിന്റെ നാട്യം അതല്ലെങ്കിലും - ജോസ്‌ വണ്ടി പാക്ക്‌ -മീ-ഹോമിലേയ്ക്ക്‌ വിട്ടു. അയാളങ്ങിനെയാണ്‌. തനിക്കോ, മകൾക്കോ ചെറിയ വിഷമമായാൽ പോലും നീതുവിനെയും കൂട്ടി ഏതെങ്കിലും റെസ്റ്റോറന്റിലേയ്ക്കോ, ഫാസ്റ്റ്‌ ഫുഡ്‌ കോർണറിലേയ്ക്കോ, അതുമല്ലെങ്കിൽ കടൽക്കരയിലേയ്ക്കോ പോകും.
കടൽതീരത്തെ ബീച്ച്‌ റസ്റ്റോറന്റിലെ നീതുവിന്‌ ഏറ്റവും ഇഷ്ടപ്പെട്ട തായ്ന്യൂഡിൽസും, ടൈഗർ പ്രോൺസും, ലോബ്സ്റ്ററും..... അപ്പോഴൊക്കെ മകൾ വളരെയേറെ സന്തോഷവതിയാവുന്നു. അപ്പോൾ മാത്രമാണ്‌ നീതുവിന്റെ ബാല്യ കുതൂഹലങ്ങൾ നൃത്തം ചവിട്ടാറുള്ളത്‌...
പാക്ക്‌-മീ-ഹോമിൽ കൗമാരത്തിന്റെയും, യൗവ്വനത്തിന്റെയും, കൂട്ടായ്മയുടെ ബഹളങ്ങൾ യുവമിഥുനങ്ങളും, കോളേജ്‌ കുട്ടികളും സംഘം ചേർന്നിരുന്ന്‌ ഷവർമ്മയുടേയും, ചിക്കൻ ബ്രോസ്റ്റിന്റെയും രുചിഭേദങ്ങളെ ആഘോഷമാക്കുന്നു. നീതുവിന്‌ അറബിയുടെ നാട്ടിൽ നിന്നും തനതുരുചിയുമായെത്തിയ ചിക്കൻബ്രോസ്റ്റിന്‌ ഓർഡർ ചെയ്തു. അയാൾ ഒരു കോൾഡ്‌ കോഫിയും.
മറ്റുള്ളവരുടെ ബഹളത്തിലേയ്ക്ക്‌ നിഷ്കളങ്കതയോടെ ചെവിയോർക്കുന്നതിനിടയിലും അവർക്കു മുന്നിലെ വിഭവ സമൃദ്ധിയിലേയ്ക്ക്‌ കൊതിയോടെ കണ്ണുകൾ പായിച്ച്‌ നീതു. കഴിഞ്ഞ തവണ ഇവിടെ നിന്നും കഴിച്ച ഷവർമ്മയുടെ ടേസ്റ്റ്‌ ഓർത്തെടുത്ത്‌ വാചാലയായി.....
നീതുവിനെ മാത്രം ശ്രദ്ധിച്ചിരുന്ന ജോസ്‌ അപരാധം പോലെ നീതുവിന്റെ വളർച്ചയെ കുറിച്ച്‌ സാമുവേലച്ചന്റെ ഉപദേശം ഓർത്തെടുത്തു. അധികം വൈകാതെ തന്നെ ഡോക്ടർ രാജീവ്‌ കോശിയുടെ പെർഫെക്ട്‌ ഹെൽത്ത്‌ ക്ലിനിക്കിൽ മകളെ കൊണ്ടു പോകാൻ അയാൾ തീരുമാനിച്ചു.
സാമുവേലച്ചൻ പറഞ്ഞപോലെ മുതിർന്ന സ്ത്രീ ആരാണുള്ളത്‌. ലീലയോ? വേണ്ട. അവർ നാട്ടിലാകെ പറഞ്ഞു നടക്കും. അമ്മച്ചിയെ വിളിക്കാം. വയ്യാതെയാണെങ്കിലും അമ്മച്ചി വരും. ട്രീസ പ്രായപൂർത്തിയായപ്പോൾ പായസവും, ഒരപ്പവുമുണ്ടാക്കി അമ്മച്ചി അയൽക്കാരെയൊക്കെ അറിയിച്ചതോർത്തു. അന്ന്‌ അപ്പച്ചനുമുണ്ടായിരുന്നു. ട്രീസ 10-​‍ാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. ആ ആഘോഷങ്ങളുടെ സമൃദ്ധിയിൽ മയങ്ങിയാവണം ട്രീസ പത്തിൽ തോറ്റത്‌. ഏതേത്‌ ആഘോഷങ്ങളുടെ വശ്യതയിൽ ഭ്രമിച്ചാണ്‌ അവൾ ജീവിതത്തിൽ തോറ്റത്‌? അമ്മച്ചിയ്ക്ക്‌ എപ്പോഴും കരഞ്ഞു പെറുക്കാൻ പഴയ ഓർമ്മകളുടെ കുമ്പിളപ്പവുമായി ട്രീസ എത്താറുണ്ട്‌-അയാളും അമ്മച്ചിയും തനിച്ചാവുന്ന അപൂർവ്വം സന്ദർഭങ്ങളിൽ....
അപ്പച്ചന്റെ മരണശേഷം മൂത്ത മകന്റെ ഭാര്യയുടെ കർശന നിയന്ത്രണങ്ങൾക്കും, പ്രായസംബന്ധിയായ കൈ-കാൽ വേദനകൾക്കുമിടയിൽ, സീരിയൽ കഥാപാത്രങ്ങൾക്ക്‌ നേരെ പ്രതിഷേധിച്ചും, അവരെ ന്യായവിസ്താരം നടത്തിയും അമ്മച്ചിയങ്ങനെ കഴിയുന്നു. അമ്മച്ചി പിണക്കമായിരിക്കും. ഇതു കേട്ടാലെന്തായാലും അമ്മച്ചിയ്ക്ക്‌ സന്തോഷമാകും. വരാതിരിക്കില്ല. നെയ്യപ്പവും കുമ്പിളപ്പവുമായി അമ്മച്ചി വരും....
ഭക്ഷണ ശേഷം അടുത്തു തന്നെയുള്ള മെഡിക്കൽ ഷോപ്പിൽ നിന്ന്‌ രണ്ട്‌ പാക്കറ്റ്‌ നാപ്കിൻ വാങ്ങി വണ്ടിയിലെത്തിയപ്പോഴേയ്ക്കും, നീതു ചോക്ലേറ്റ്‌ ബാർ എടുത്ത്‌ ഒരു ചതുരക്കഷണം പൊട്ടിച്ചെടുത്ത്‌ ജോസിന്‌ നീട്ടി. നിഷേധാർത്ഥത്തിൽ തലയാട്ടിയപ്പോൾ അവൾ ചോദിച്ചു.
"ആർ യു ആൻഗ്രി വിത്ത്‌ മമ്മീസ്‌ ചോക്ലേറ്റ്‌ ടൂ?"
"ൻഘൂം..." പരിഹാസച്ചിരി ജോസിന്റെ ചുണ്ടിലുണ്ടായിരുന്നു.
മാസാമാസമെത്തുന്ന ഗിഫ്റ്റ്‌ ബോക്സിൽ ടീന നിറച്ചുവിടുന്ന ഗാലക്സിയുടേയും, പിങ്ക്‌-വണ്ണിന്റെയുമൊക്കെ ഗോളാകൃതിയും, ചതുരാകൃതിയും സ്തൂപാകൃതിയുമൊക്കെയുള്ള മധുരക്കഷണങ്ങൾ. ഓറഞ്ചിന്റെയും ലിച്ചിയുടേയും ടേസ്റ്റുകൾക്കൊപ്പം ടീനയുടെ ടേസ്റ്റും അലിഞ്ഞിട്ടുണ്ടോ എന്ന്‌ തോന്നുന്ന പല ഫ്ലേവറുകളിലുള്ള ച്യൂയിങ്ഗങ്ങൾ. ഒരു പ്രത്യേക തരം ചോക്ലേറ്റ്‌ 'ടേസ്റ്റ്‌ ഓ ഫ്‌ മദർ മിൽക്‌' എന്ന പേരിൽ ഇത്തരം കുഞ്ഞുങ്ങൾക്കു വേണ്ടി പ്രത്യേക ചേരുവകൾ നിറച്ച്‌...കുഞ്ഞുന്നാൾ മുതലേ അമ്മയുടെ പാൽമണം പേറിയെത്തുന്ന അത്തരം ചോക്ലേറ്റുകൾക്ക്‌ അഡിക്ടായി മാറിയ നീതു. യൂണിഫോമിന്റെ ഇറുക്കത്തെ തോൽപ്പിച്ച്‌, നീതുവിന്റെ ശരീരത്തിൽ നിന്ന്‌ പുറത്തു ചാടാൻ വെമ്പുന്ന അവയവത്തുണ്ടുകൾ പല ജ്യാമിതീയ രൂപങ്ങൾ പേറുന്ന ചോക്ലേറ്റ്‌ കഷണങ്ങളായി തോന്നി ജോസിന്‌....
വണ്ടി മുറ്റത്തെത്തിയ ശബ്ദം കേട്ട്‌, വാതിൽ തുറന്ന്‌ നീതുവിന്റെ ബാഗും വാങ്ങി ലീല വീർപ്പിച്ച മുഖവുമായി നിന്നു. താമസിച്ചതു വിളിച്ചു പറയാത്തതിലുള്ള നീരസമാണ്‌. ഷൂ മാത്രം ഊരിയെറിഞ്ഞ്‌ ലീലയ്ക്കൊപ്പം നടക്കുമ്പോൾ, നീതു തിരിഞ്ഞു നോക്കി കണ്ണടച്ചു കാണിച്ചു.
ജോസ്‌ നെറ്റിൽ വിക്കിപീഡിയയിൽ നിന്ന്‌ ഒബ്സിറ്റിയെക്കുറിച്ച്‌ വായിച്ചെടുത്തു. Obesity is a medical condition in which excess body fat has accumulated to the extent that it may have an adverse effect on health, leading to reduced life expectancy. it is defined by body mass index (BMI) and....... ചൈൽഡ്‌ ഹുഡ്‌ ഒബ്സിറ്റിയെക്കുറിച്ചും ഡൗൺ ലോഡ്‌ ചെയ്തതിനു ശേഷം, രണ്ടു ഫയലുകളും സേവ്‌ ചെയ്തു. നീതുവിന്റെ ബി.എം.ഐ ക്ലാസ്‌ -III ഒബ്സിറ്റിയാണല്ലോ വരുകയെന്ന്‌ വിഷമത്തോടെ ഓർത്തു.
മനസ്സിന്റെ ഇളക്കങ്ങളെ സാന്ത്വനിപ്പിക്കാൻ ജോസ്‌ പീറ്റർസ്കോട്ടിന്റെ മൂടി തുറന്നു. ഫ്രിഡ്ജ്‌ തുറന്ന്‌ ഐസ്ക്യൂബ്സിന്‌ തിരയുമ്പോൾ, ചോക്ലേറ്റ്‌ പൊതിഞ്ഞ പിസ്റ്റ ഫ്ലേവർ ഐസ്ക്രീമിന്റെ ഫാമിലി പാക്കറ്റ്‌. മുഴുവനായും വേസ്റ്റ്‌ ബക്കറ്റിലിട്ടു. നീതു കരഞ്ഞേക്കും. സാരമില്ല. ഫ്രിഡ്ജ്‌ ഡോറിൽ ട്രോപ്പിക്കാനയുടെ ആപ്പിളിന്റെയും, സ്ട്രോബറിയുടേയും ഫ്ലേവറുകളിൽ മധുരച്ചാറുകൾ നിറച്ച കുപ്പികൾ. ഇനി ഇത്തരം സാധനങ്ങൾ വാങ്ങണ്ടായെന്ന്‌ അയാൾ അപ്പോൾ തന്നെ തീരുമാനിച്ചു.
മേശപ്പുറത്ത്‌ ലീല അടച്ചുവെച്ച ഭക്ഷണം എന്താണെന്ന്‌ നോക്കിയില്ല. വൃത്തിയില്ലാത്ത എല്ലാം വാരിവലിച്ച്‌ വച്ചിരിക്കുന്നു. ദേഷ്യത്തോടെ അവരെ വിളിച്ചുവേങ്കിലും പ്രതികരണമില്ലാതെയായപ്പോൾ അവർ കിടന്നു കഴിഞ്ഞുവേന്ന്‌ മനസ്സിലായി. ടീനയുടെ നിർദ്ദേശമാവും. അതോ അവളുടെ ഭയമോ? ഭയക്കുന്നതും നല്ലതാണ്‌. ലഹരിയുടെ ആവേശവും, ടീനയോടുള്ള വിരക്തിയുണർത്തുന്ന ആവേഗവും ഒന്നിച്ചുണർത്തുന്ന വികാരങ്ങളെ, സാന്ദ്രയുടെയോ, അനിതാവിശ്വനാഥിന്റെയോ ഓർമ്മകൾ ത്രസിപ്പിക്കുമ്പോൾ, മധ്യവയസ്സിന്റെ അങ്ങേ അറ്റത്തെത്തി നിൽക്കുന്ന അവരുടെ അടഞ്ഞവാതിലിൽ മുട്ടണമെന്ന്‌ പല തവണ ആഗ്രഹിച്ചിട്ടില്ലേ? മകളുടെ സാമീപ്യം അദൃശ്യശക്തിയായി അതിൽ നിന്ന്‌ അകറ്റി നിർത്തിയിട്ടില്ലേ? ലഹരിയുടെ തരംഗങ്ങൾ പൊടുന്നനെ ജോസിൽ മകളോടുള്ള സ്നേഹത്തെ ഊർജ്ജസ്വലമാക്കി. അയാൾ നീതുവിന്റെ മുറിയിലെത്തി. "നീതു..." ജോസ്‌ വിളിച്ചു. "കമോൺ ലെറ്റ്‌ അസ്‌ ഹാവ്‌ ഡിന്നർ"-ബാർബിഡോളുകൾക്കിടയിൽ തടിച്ച ഒരു ബാർബിഡോളായി സ്വപ്നത്തിൽ ചാറ്റു ചെയ്യുന്ന ഭാവത്തിൽ നീതു. "നോ ഡാഡി. ഐ ആം ഫീലിംഗ്‌ സ്ലീപ്പി. ഐ ജസ്റ്റ്‌ ഹാഡ്‌ ബൂസ്റ്റ്‌."
അവളെ നിർബന്ധിക്കണ്ടായെന്ന്‌ ജോസ്‌ കരുതി. മിക്കി മൗസും, ടെഡിബിയറും പല നിറത്തിലും രൂപത്തിലും അലങ്കരിച്ച നീതുവിന്റെ അച്ചടക്കമില്ലാത്ത മുറി...
നീതുവിന്റെ കഴിഞ്ഞ ജന്മദിനത്തിന്‌ ടീന അയച്ച കരയാനും, ചിരിക്കാനും കഴിവുള്ള ബാർബിഡോളിൽ അയാൾ അലാറം ബട്ടൺ സെറ്റു ചെയ്തു. മകൾക്ക്‌ വലിയ ഇഷ്ടമാണ്‌. 'ചിന്നു' എന്ന ആ പാവക്കുട്ടിയെ -
നീതുമോൾ ഗുഡ്നൈറ്റ്‌ പറഞ്ഞപ്പോഴേയ്ക്കും മൊബെയിൽ ചിലച്ചു. ടീന, ഫോൺ ഉടൻ നീതുവിന്‌ കൈമാറി. ഈയാഴ്ച നൈറ്റ്‌ ഡ്യൂട്ടിയായതിനാൽ ഈ സമയത്ത്‌ വിളിയില്ലാത്തത്താണ്‌. ഇന്നെന്താ എന്ന്‌ വിസ്മയിച്ചു നിൽക്കുമ്പോൾ, ടീന ഫോണിലൂടെ നൽകുന്ന എസ്‌.എം.എസ്‌ സ്നേഹത്തിന്റെ മെസ്സേജ്‌ ഡെലിവർ ടോൺ പോലെ നീതുവിന്റെ കൊഞ്ചിയുള്ള മൂളലുകളും ശബ്ദങ്ങളും....മകൾ ഉറക്കച്ചടവിലാണെന്ന്‌ തോന്നി....
നീതുവിന്റെ കമ്പ്യൂട്ടർ ഗെയിം ഓഫാക്കുന്ന സംഗീതത്തിന്റെ ഇടർച്ചയിൽ അവൾ ടീനയോട്‌ പറയുന്നതൊന്നും വ്യക്തമായില്ല. ഇടയ്ക്ക്‌ ബ്ലഡ്‌ എന്നും പെയിൻ എന്നുമൊക്കെ പറയുന്നത്‌ കേട്ടു.
ടീനയ്ക്ക്‌ വിഷമമായിക്കാണുമോ? നീതുവിന്‌ നഷ്ടമാകുന്ന ശൈശവ-ബാല്യകാലവാൽസല്യത്തിന്റെ പേരിലായിരുന്നു ആദ്യം ടീനയെ എതിർത്തത്‌. അവൾ തിരിച്ചു വന്നില്ല. ഇനി.....? ഗാലക്സിയുടേയും, പിക്‌ വണ്ണിന്റേയുമൊക്കെ ചോക്ലേറ്റ്‌ വാത്സല്യം, ബാർബിഡോൾ മാത്രമായി മാറിക്കൊണ്ടിരിക്കുന്ന നീതുവിന്‌ എത്രകാലം സഹിക്കാനാവും-
കുറച്ച്‌ നേരമായി നീതുമൊബെയിലും പിടിച്ച്‌ അനങ്ങാതെ നിൽക്കുന്നു. ടീന എന്തൊക്കെയോ നിർദ്ദേശങ്ങളോ, ഉപദേശങ്ങളോ ഫോൺ വഴി നീതുവിന്‌ പകർന്നുകൊടുക്കുകയാവും-
അത്തരം സന്ദർഭങ്ങളിലാണ്‌ മകൾ ഒരു പാവക്കുട്ടിയെപ്പോലെ ഭാവരഹിതയായി നിൽക്കാറ്‌. ഒടുവിൽ മമ്മിയ്ക്കെന്തോ പറയാനുണ്ടെന്ന്‌ പറഞ്ഞ്‌ നീതു ഫോൺ നീട്ടി.
മകളിലൂടെ മാത്രമാണ്‌ രണ്ടുപേരും സംസാരിക്കുന്നത്‌. അവളിലൂടെ പറയാനുള്ളത്‌ പറയുന്നു. കേൾക്കാനുള്ളത്‌ കേൾക്കുന്നു.
താൽപര്യമില്ലാതെ ജോസ്‌ ഒരു തണുത്ത ഹലോ മൂളി. "ജോസ്‌, ഞാനെന്താണീ കേൾക്കുന്നത്‌. നാട്ടിലെ ഇത്തരം കഥകളൊക്കെ പല വഴിയ്ക്കും ഞാനറിയുന്നുണ്ട്‌. നീയെന്താ എന്റെ മോളോട്‌ ചെയ്തത്‌ ജോസ്‌?" --ദേഷ്യത്തോടെ ടീന പുലമ്പുന്നു.
"വാട്ട്‌ യു മീൻ?"-
"ഐ മീൻ വാട്ട്‌ ഐ സഡ്‌. നീയെന്റെ മോളെ....." തേങ്ങും പോലെ ടീന.
"യൂ ബ്ലഡി ബിച്ച്‌......"അലറിക്കൊണ്ട്‌ ജോസ്‌ ഫോൺ വലിച്ചെറിഞ്ഞു. ജോസിന്റെ ഭാവമാറ്റം കണ്ട്‌ പകച്ചു നിന്ന നീതുവിനെ നെഞ്ചോടമർത്തിപ്പിടിച്ച്‌, ജോസ്‌ ഉച്ചത്തിൽ കരഞ്ഞു. പിതൃത്വത്തിന്റെ സകല പരിശുദ്ധിയുടേയും വേദന പേറി അയാൾ വിളിച്ചു.
"മോളേ......എന്റെ പൊന്നുമോളേ..........."

എഡിറ്റോറിയൽ-മാത്യു നെല്ലിക്കുന്ന്‌





)







mathew nellickunnu

എന്റെ വേരുകൾ എവിടെ ?

എന്റെ നാട്‌ എന്നും ഉള്ളിൽ കുളിർ പടർത്തുന്ന ഒരു ഭൂവി ഭാഗം.
എറണാകുളം ജില്ലയുടെ കിഴക്കൻ മലയോരമേഖലയിലാണ്‌ ആ സ്ഥലം. കദളിക്കാട്‌. നാലു വശവും മലനിരകൾ കോട്ടതീർത്ത കൊച്ചുഗ്രാമം. കളകളംകൂട്ടി കുതിച്ചൊഴുകുന്ന പലകൈത്തോടുകളുണ്ട്‌ വിശാലമായ പാടശേഖരങ്ങളുടെ മാറിടങ്ങളിൽ. മലയോരത്തുകൂടി വളഞ്ഞു പുളഞ്ഞൊഴുകുന്ന പുഴ മറ്റൊരു കാഴ്ച.
വയലേലകളിലും ചരിഞ്ഞ ഭൂമിയിലും മല്ലിടുന്ന കർഷകരാണേറെയെങ്കിലും അവർ അന്യോന്യം അടുത്തറിഞ്ഞു. പരസ്പരം സ്നേഹിച്ചു.
ഗ്രാമത്തിലെ വെട്ടുവഴികൾക്കിരുവശവും വളർന്നു പന്തലിച്ചു നിൽക്കുന്ന കാട്ടുചെടികൾ നിറയെ ഏക്കാളവും മനോഹരമായ പൂക്കൾ കാണും. കൊടിയ വേനലിൽ പോലും ജലസമൃദ്ധി വഴിയിറമ്പുകളിൽ തഴച്ചു നിൽക്കുന്ന മാവുകളിൽ നിന്നും പൊട്ടി വീഴുന്ന കണ്ണിമാങ്ങകൾ പെറുക്കി തിന്നും. കിണറുകളിൽ നിന്നും ലഭിക്കുന്ന ശുദ്ധമായ പച്ചവെള്ളം കോരിക്കുടിച്ചും തിമർത്ത്‌ ആർത്തുള്ളസിച്ചു നടക്കുന്ന സ്കൂൾ കുട്ടികൾ ഗ്രാമത്തിന്റെ തുടിപ്പുകൾ.
എത്രരസകരവും ഹൃദ്യവുമായ കാഴ്ചകൾ, ഓർമ്മകൾ.
വളരെ ഉയരത്തിൽ നിൽക്കുന്ന മണിയന്ത്രംമല. മലഞ്ചെരുവിൽ വലിയ മരങ്ങൾ, മരങ്ങളിൽ ചേക്കേറുന്ന വിവിധയിനം പക്ഷികൾ. കുറുക്കനും കുരങ്ങനും മുള്ളൻപന്നിയുമുൾപ്പെടെ വിവിധയിനം കാട്ടുമൃഗങ്ങളും അവിടെ യഥേഷ്ടം വിഹരിച്ചിരുന്നു.
എന്നാൽ ഇന്ന്‌ മരങ്ങളുൾപ്പെടെ അതെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. നോക്കുമ്പോൾ തരിശുഭൂമിയുടെ പ്രതീതി.
കുട്ടിക്കാലത്ത്‌ എന്റെ ആകാശത്തിന്‌ അതിരായി നിന്ന മലയും യന്ത്രഭീകരന്മാർ നക്കിത്തുടച്ചു നിരപ്പാക്കിയിരിക്കുന്നു. കൊടിയ വേനലിൽപ്പോലും മലകളിൽനിന്നും താഴ്‌വാരങ്ങളിലേക്ക്‌ ഒഴുകിയിറങ്ങിയിരുന്ന ജലസമൃദ്ധമായിരുന്ന നീരുറവകൾ വറ്റിവരണ്ടു കിടക്കുന്നു. മരങ്ങൾ വെട്ടിനശിപ്പിച്ചതിലൂടെ പണ്ടു കണ്ടിരുന്ന അപൂർവ്വയിനം പക്ഷികളും മൃഗങ്ങളും ഇല്ലാതായിരിക്കുന്നു. കാരണവന്മാർ ആയുർവേദ ഔഷധമായി ഉപയോഗിച്ചിരുന്ന വിലപ്പെട്ട മിക്ക സസ്യങ്ങളും ഇന്ന്‌ ഉന്മൂലനം ചെയ്യപ്പെട്ടിരിക്കുന്നു. പുരയിടങ്ങളിൽ നിറയെ കായ്ച്ചു കണ്ണിനു കുളിർമ്മയും മനസ്സിന്‌ ആനന്ദവും നൽകിയിരുന്ന കേരവൃക്ഷങ്ങൾ ഇല്ലാതായി. അവിടെ റബ്ബർമരങ്ങൾ സ്ഥാനം പിടിച്ചു. ഈ കാഴ്ച ഹൃദയഭേദകം.
മഴക്കാലത്ത്‌ ജലം ഒഴുകിപ്പോകുന്നതിനും വേനൽക്കാലത്ത്‌ പാടശേഖരങ്ങളിൽ വെള്ളം കൊണ്ടു വരുന്നതിനുമായി ഉപയോഗിച്ചിരുന്ന വലുതും ചെറുതുമായ മൺവരമ്പോടുകൂടിയ പഴയ തോടുകൾ മിക്കതും ഇല്ലാതായി. പകരം കോൺക്രീറ്റുതോടുകളും ജലസേചനത്തിനായി പുതിയ കനാലുകളും രൂപംകൊണ്ടിരിക്കുന്നു. നൂറുമേനി വിളവെടുത്ത പാടശേഖരങ്ങൾ മണ്ണിട്ടുനികത്തി അവിടെ മണിമാളികകൾ പണിഞ്ഞിരിക്കുന്നു. നോക്കെത്താദൂരത്തോളം നീണ്ടുപരന്നുകിടന്നിരുന്ന ആ ഹരിതഗ്രാമം. നെല്ലേലകളുടെ ചെറുതിരകൾ...തുമ്പികളും ചിത്രശലഭങ്ങളും പക്ഷികളും കുളിരും നിറഞ്ഞ ദൃശ്യാനുഭവം ഇവിടെയായിരുന്നു എന്നു വിശ്വസിക്കാൻ തന്നെ പ്രയാസം.
തോടുകളും കുളങ്ങളും ചിറകളും വറ്റിയ, നീർച്ചാലുകൾ കനാലുകളായിക്കഴിഞ്ഞ വർത്തമാനഗ്രാമത്തിന്‌ ഇന്നു സംഭവിച്ചതെന്താണ്‌? പാടശേഖരങ്ങളിലെ അമിതമായ രാസവളപ്രയോഗത്തിന്റെയും മരുന്നുതളിയുടെയും ഫലമായി മണ്ണും ജലവും വിഷലിപ്തമായി. വിഷംതിന്ന ഭൂമി കരിനീലിച്ചു വരണ്ടുപോയി. നീരൊഴുക്കുകൾ ഗതിമുട്ടി. കുളവാഴയും പൂക്കൈതയും കാക്കപ്പൂവും വരമ്പിൽക്കൊടുവേലിയും കുറുന്തോട്ടിയും സമൃദ്ധമായിരുന്ന തോട്ടിറമ്പുകൾ തൊണ്ടവരണ്ട്‌ തേങ്ങി. ഒഴുക്കുവെള്ളത്തിൽ നേരമ്പോക്കുകൾപോലെ പുളഞ്ഞുനടന്ന മീനുകളും കുട്ടിച്ചാത്തൻ തവളകളും സ്വപ്നജീവികളായ ഞണ്ടുകളും നാണംകുണുങ്ങികളായ കുളക്കോഴികളും ഞവുണികളും എവിടെപ്പോയി?
എന്റെ കുട്ടിക്കാലത്ത്‌ ഭക്ഷണകാര്യത്തിൽ ഒട്ടൊക്കെ സ്വാശ്രയത്വം നേടിക്കഴിഞ്ഞിരുന്നു ഞങ്ങളുടെ നാട്‌. ജീവിക്കാനാവശ്യമായ ആഹാരസാധനങ്ങൾ സ്വന്തം വളപ്പിൽ കൃഷിചെയ്തുണ്ടാക്കിയിരുന്നു നാട്ടുകാർ. ഇന്നാകട്ടെ അവർ കച്ചവടകൃഷിയിലേക്കുമാത്രം തിരിഞ്ഞിരിക്കുന്നു. അവർക്ക്‌ നെല്ലും കപ്പയും ചേനയും ചേമ്പും മുതിരയും റാഗിയും എള്ളും പയറും മറ്റും വേണ്ട, റബ്ബറും മാഞ്ചിയവും, തേക്കും ജാതിയും ഗ്രാമ്പുവും കൊക്കോയും വാനിലയും മതിയെന്നായിരിക്കുന്നു. ഭക്ഷണത്തിന്‌ മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചാണ്‌ കദളിക്കാട്ടെ മലയാളിയും ഇന്ന്‌ കഴിഞ്ഞുകൂടുന്നത്‌. കാശുണ്ടല്ലോ വാങ്ങിക്കൂട്ടാൻ; പിന്നെന്ത്‌ എന്നഭാവം എല്ലാവരുടെയും മുഖത്തുനിന്ന്‌ വായിച്ചെടുക്കാം. കവികൾ വാഴ്ത്തിപ്പാടിയ 'കേരം തിങ്ങിയ കേരളനാട്‌' മണ്ഡരിബാധിച്ച്‌ പേടുകായ്ക്കുന്ന മരമായി മാറിയതിലെന്താണത്ഭുതം! ഇപ്പോഴാകട്ടെ. റബ്ബറും ജാതിയും കൊക്കോയും പൈനാപ്പിൾകൃഷിയും പിന്നിട്ട്‌, വിവരസാങ്കേതികം ബാധിച്ച ജനം വാനിലയ്ക്കുപിറകെ കൂട്ടയോട്ടം നടത്തുന്നു.
എന്നിട്ടെന്തായി?
ഒരു കാലത്ത്‌ ശുദ്ധജല സമൃദ്ധമായിരുന്ന എന്റെ നാട്ടിൻപുറം ചോരയും നീരുംവറ്റി വരണ്ട്‌ ജരാനരകൾ ബാധിച്ചവളെപ്പോലെയായി.
കിണറ്റിൽ വെള്ളം വറ്റിയപ്പോൾ ജനം കുഴൽക്കിണർ കുഴിച്ചു. പൈപ്പ്ലൈൻ വലിച്ചു.അതിലൂടെ ഒഴുകിയെത്തുന്ന മലിനമായ മഞ്ഞജലം കുടിച്ച്‌ സംതൃപ്തരായി.
കദളിക്കാട്ടെ മുറുക്കാൻകടകളിൽപ്പോലും ഇന്ന്‌ കുപ്പിവെള്ളം സുലഭമാണ്‌. വൻ കമ്പനികളുടെ മോഹനബോർഡുകൾ എത്രവേണമെങ്കിലും കാണാം.
ഞാനെന്താണ്‌ ഇതിനെ നിർവ്വചിക്കേണ്ടത്‌; പരിഷ്കാരമെന്നോ? അതോ കലികാലത്തിന്റെ മറിമായമെന്നോ?
നൊടിനേരംകൊണ്ടാണ്‌ കേരളം മാറ്റങ്ങൾക്ക്‌ വിധേയമാകുന്നത്‌. നാടോടുമ്പോൾ നടുവേ ഓടാൻ ഓരോ മലയാളിയും തിരക്കുകൂട്ടുമ്പോൾ എന്റെ ഗ്രാമം മാത്രം എങ്ങനെ മാറാതിരിക്കും.
പാശ്ചാത്യപരിഷ്കാരങ്ങളുടെ നെല്ലും പതിരും തിരിയാതെ അന്ധമായ അനുകരണച്ചുഴികളിൽപ്പെട്ടുഴലുകയാണ്‌ നമ്മുടെ ഗ്രാമങ്ങൾ. പാശ്ചാത്യലോകം വലിച്ചെറിഞ്ഞ ജീവിതശൈലികളും ഭ്രമണങ്ങളും ആർത്തിയോടെ അഭിമാനത്തോടെ സ്വീകരിക്കുന്ന കേരളീയയുവത്വത്തെ ഓർക്കുമ്പോൾ കരയണോ അതോ ചിരിക്കണോ എന്നറിയാതെ ഞാൻ കുഴങ്ങിപ്പോകുന്നു!
എന്റെ നാട്‌ പുരോഗതിയുടെ പാതയിലാണ്‌. ഗ്രാമത്തിലെ മൺപാതകളെല്ലാം ടാറുപുതച്ചിരിക്കുന്നു. ഇതു കോൺട്രാക്ടർമാരുടെയും ബന്ധപ്പെട്ട എഞ്ചിനീയർമാരുടെയും കുംഭവീർപ്പിക്കാനുള്ള ഒരുപാധി കൂടിയാണ്‌. കാളവണ്ടികളുടെ മണികിലുക്കവും ചാട്ടവാറിന്റെ ശബ്ദവും കേട്ടിരുന്ന, വല്ലപ്പോഴും മാത്രം വാഹനങ്ങളോടിയിരുന്ന പാതകളിൽ ഇപ്പോൾ നിറയെ പലതരം വാഹനങ്ങൾ. അക്കൂട്ടത്തിൽ ആഡംബര വിദേശ കാറുകളുമുണ്ട്‌. റോഡിനിരുവശവുമുണ്ടായിരുന്ന തണൽമരങ്ങളെല്ലാം അപ്രത്യക്ഷമായി. പൂത്തുകായ്ച്ചു കിടന്ന കോംഗ്ങ്ങിണിപ്പടർപ്പുകളും ചെറിയ കാട്ടുപൂക്കളും നിറഞ്ഞ നാട്ടുപാതയോരങ്ങളിൽ റോഡുവികസനത്തിന്റെ കറുപ്പുചായം പൂശിവെടിപ്പാക്കിയിരിക്കുന്നു. വഴിയമ്പലങ്ങളും തണ്ണീർപ്പന്തലുകളും തണൽമരങ്ങളുമില്ലാത്ത വഴികളിൽ ഉച്ചച്ചൂടിന്റെ കനൽ നീണ്ടു പോകുന്നു.
പ്രഭാതത്തിൽ ആർത്തുള്ളസിച്ച്‌ വഴിയരികിലെ കാട്ടുപഴങ്ങളും മാമ്പഴങ്ങളും പെറുക്കിത്തിന്ന്‌ പുസ്തകസഞ്ചിയും തോളിലേറ്റി കലപില ചിലച്ച്‌ കൂട്ടംകൂട്ടമായി നടന്നുപോയിരുന്ന സ്കൂൾകുട്ടികൾ ഇന്ന്‌ അപൂർവ്വകാഴ്ചയാണല്ലോ. ഓട്ടോറിക്ഷയിലും സ്കൂൾ ബസ്സുകളിലുമാണ്‌ അവരുടെ യാത്ര. പാടത്തുനിന്നും വൃക്ഷലതാദികളെ തഴുകി വീശിയടിച്ചിരുന്ന ഇളംതെന്നലിനു പകരം ഇപ്പോൾ വാഹനങ്ങളിൽനിന്നുയരുന്ന കറുത്ത, ചൂടുപിടിച്ച പുകപടലങ്ങൾ.
കഴിഞ്ഞ മുപ്പതിലധികം വർഷങ്ങൾകൊണ്ട്‌ എന്റെ ഗ്രാമം കണ്ടാലറിയാത്തവിധം മാറി. മിക്കവാറും രണ്ടുവർഷത്തിലൊരിക്കൽ കൊതിയോടെ സ്വന്തം നാട്ടിലേക്ക്‌ ഓടിയെത്തിയിരുന്ന എനിക്ക്‌ ഈ മാറ്റങ്ങൾ പലതും നൊമ്പരവും നഷ്ടബോധവുമാണ്‌ നൽകുന്നത്‌. നല്ലതൊന്നും നടന്നിട്ടില്ലെന്നല്ല. പക്ഷേ പരിഷ്കാരപ്പാച്ചിലിൽ കുത്തിയൊലിച്ചുപോയ നന്മകൾ അതിലുമെത്ര മടങ്ങാണ്‌ എന്നു ചിന്തിച്ചുപോകുന്നു.

കാൻഡി ശ്രീലങ്കയിലെ ഒരു മൂന്നാർ പട്ടണം-എ. ക്യൂ. മഹ്ദി






a q mahdi
ടാക്സിക്കാരൻ കാൻഡിയിലെ വലിയ ഒരു ബുദ്ധക്ഷേത്രത്തിൽ എന്നെ കൊണ്ടുപോയി. അതാണ്‌ ശ്രീലങ്കയിലെ ഏറ്റവും വലിയ ക്ഷേത്രം. ബുദ്ധഭഗവാന്റെ പല്ലു സൂക്ഷിക്കുന്ന മറ്റൊരു ക്ഷേത്രത്തിലും ഭക്തരുടെ തിരക്കു കണ്ടു. കാൻഡിയിലെ പ്രസിദ്ധമായ ആർട്ട്‌ ഗാലറിയും കാണാൻ കഴിഞ്ഞു. ആൻഡമാനിലെ സെല്ലുലാർ ജയിലിന്റെ മാതൃകയിൽ പണ്ട്‌ ബ്രട്ടീഷുകാർ നിർമ്മിച്ച തടവറയും കാണേണ്ട കാഴ്ച തന്നെ.
ഒക്കെക്കണ്ട്‌, ചുറ്റലും കഴിഞ്ഞ്‌ നഗരമധ്യത്തിൽ തിരികെയെത്തിയപ്പോൾ ടാക്സിക്കാരൻ മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച സമയം ഏകദേശം പൂർത്തിയായിരുന്നു.
നല്ല വിശപ്പുണ്ട്‌. എവിടെ നിന്ന്‌ ഉച്ചഭക്ഷണം കഴിക്കും? ശ്രീലങ്കക്കാരന്റെ പാചകരുചിയിൽ മതിപ്പു തോന്നാത്തതുകൊണ്ട്‌ ചെറിയൊരു ചിന്താക്കുഴപ്പത്തിൽ നിൽക്കുമ്പോഴാണ്‌ ടാക്സിക്കാരൻ അവസരത്തിനൊത്ത്‌ ഉയർന്നത്‌. ഭക്ഷണത്തിനായി താൻ കെ.എഫ്‌.സിയിൽ കൊണ്ടുവിടാമെന്നയാൾ പറഞ്ഞപ്പോൾ, അത്ഭുതത്തോടെ ഓർത്തു, ശ്രീലങ്കയിലെ ഒരു മലമുകളിലുമുണ്ടോ ഈ അമേരിക്കൻ ഭക്ഷണസ്ഥാപനത്തിന്റെ ഔട്ട്ലെറ്റ്‌.
ടൗണിന്റെ മറ്റൊരുഭാഗത്ത്‌ അൽപ്പം ഒഴിഞ്ഞ സ്ഥലത്ത്‌, വിശാലമായ കാർപാർക്കിങ്‌ സൗകര്യമുള്ള ഒരു ഏരിയയിലായിരുന്നു കെ.എഫ്‌.സി സ്റ്റാൾ പ്രവർത്തിച്ചിരുന്നത്‌.
ഭക്ഷണത്തിനു ഒപ്പം കൂടാൻ ടാക്സിക്കാരനെ ആത്മാർത്ഥമായി ക്ഷണിച്ചുവേങ്കിലും നന്ദിപൂർവ്വം അയാൾ ക്ഷണം നിരസിക്കുകയായിരുന്നു. ടാക്സിവാടകയും വാങ്ങി അയാൾ പോകാനൊരുങ്ങി. എന്റെ മടക്കയാത്ര തീവണ്ടിയിലാകുമെന്നു സൂചിപ്പിച്ചപ്പോൾ കാൻഡി റെയിൽവേസ്റ്റേഷനിലേക്കു പോകാൻ ഒരെളുപ്പവഴിയും കാട്ടിത്തന്നിട്ടാണയാൾ പോയത്‌.
കെ.എഫ്‌.സിയിൽ നല്ല തിരക്കുണ്ട്‌. കസ്റ്റമേഴ്സിലധികവും ചെറുപ്പക്കാർ, കോളേജ്‌/സ്കൂൾ പ്രായത്തിലുള്ളവർ. വിദ്യാലയ യൂണിഫോ ധരിച്ചവർ, കോളേജ്‌ വിദ്യാർത്ഥികളാണെന്നു തോന്നുന്നു കുറേയധികം പേർ ഭക്ഷണവഴിയിൽ ക്യൂ നിൽക്കുന്നു. ഇവിടെ അടുത്തെവിടെയോ ഏതോ നല്ല സ്കൂളും കോളേജും ഉണ്ടായിരിക്കണം. കുട്ടികൾ എന്തൊക്കെയോ പരസ്പരം പറഞ്ഞ്‌ ചെറുതായി ബഹളം വയ്ക്കുന്നുണ്ട്‌.
എന്റെ ഭക്ഷണത്തിന്‌ ഓർഡർ നൽകി. പണമടച്ച രസീതുമായി ഞാനും ക്യൂവിൽ ചേർന്നു നിന്നു.
എന്താണ്‌ കെ.എഫ്‌.സി?
കെ.എഫ്‌.സി എന്നാൽ കെന്റക്കി ഫ്രൈഡ്ചിക്കൻ എന്നതിന്റെ ചുരുക്കപ്പേരാണ്‌, അതീവ രുചികരമായ കോഴിപൊരിച്ചതിന്റെ വ്യാപാരനാമം; കേക്കിന്റെയും ബിസ്ക്കറ്റിന്റെയും പേരായ 'ബ്രിട്ടാനിയ' മാതിരി. കൊക്കോക്കോള, പെപ്സി തുടങ്ങിയ പാനീയങ്ങളുടെ വ്യാപാരനാമം പോലെ.
തെക്കുകിഴക്കൻ മദ്ധ്യ അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തുകാരനാണ്‌ കേണൽ ഹാർലമന്റ്‌ ഡാൻഡേഴ്സ്‌. അദ്ദേഹം അറിയപ്പെടുന്ന ഒരു പാചകവിദഗ്ധനായിരുന്നു. ഇന്നേയ്ക്ക്‌ കൃത്യം 50 വർഷം മുമ്പ്‌, 1956-ൽ, തന്റെ പാചക വൈദഗ്ധ്യം പൊതുജനങ്ങൾക്കായി കാഴ്ചവച്ചുകൊണ്ട്‌, പൊരിച്ച കോഴിയിലൂടെ അദ്ദേഹം ആരംഭിച്ച ബിസിനസ്സാണ്‌ 'കെന്റക്കി ഫ്രൈഡ്‌ ചിക്കൻ'.
കോഴിയിറച്ചി പൊരിക്കുവാൻ സാൻഡേഴ്സ്‌ ഒരു പ്രത്യേക രീതിതന്നെ കണ്ടുപിടിച്ചു. അന്നദ്ദേഹം അതിനു പേറ്റന്റും എടുത്തു. ഇന്നു ലഭ്യമായതിൽ ഏറ്റവും രുചികരമായ കോഴിപൊരിച്ചതു കെന്റക്കി ചിക്കണാണെന്ന്‌ ലോകം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു.
ഏതായാലും ചെറിയതോതിൽ ആരംഭിച്ച ഈ ബിസിനസ്സ്‌ വളർന്ന്‌, ഇന്ന്‌ ലോകവ്യാപകമായിത്തീർന്നിരിക്കുകയാണ്‌. ലോകത്തെവിടെ ഏതു വലിയ നഗരത്തിൽ ചെന്നാലും കെ.എഫ്‌.സി സ്ഥാപനങ്ങൾ കാണാൻ കഴിയും. പാചകം മുഴുവൻ യന്ത്രസഹായത്താലാണ്‌, കൈകൊണ്ടു തൊടാതെ.
ഇന്ത്യയിൽ ആദ്യമായി കെ.എഫ്‌.സി ഔട്ട്ലെറ്റ്‌ തുറക്കപ്പെട്ടത്‌ ബാംഗ്ലൂരിലാണ്‌. കേരളത്തിലെവിടെയും ഇതുവരെ അവർ മാർക്കറ്റിംഗ്‌ ആരംഭിച്ചിട്ടില്ല.
കോഴി പൊരിക്കുന്നതിന്റെ രീതി പരമരഹസ്യമായി കെന്റക്കി കമ്പനി ഇന്നും സൂക്ഷിക്കുന്നു; കൊക്കക്കോളയുടെ ഫോർമുല പോലെ.
1964-ൽ കേണൽ സാൻഡേഴ്സ്‌, തന്റെ നിർമ്മാണവകാശം ഒരു വൻതുക കൈപ്പറ്റിക്കൊണ്ട്‌ ഹൂബ്ലി എന്ന കമ്പനിക്കു വിറ്റു. പക്ഷേ, ഇന്നും സാൻഡേഴ്സിന്റെ ചിത്രം പതിച്ച മനോഹരമായ പാക്കറ്റുകളിലാണ്‌ കെന്റക്കി ഫ്രൈഡ്‌ ചിക്കൻ വിൽക്കപ്പെടുന്നത്‌. അതീവരുചികരമായ ഈ കോഴിക്കഷണങ്ങൾ - ഈ ഫാസ്റ്റ്ഫുഡ്ഡിനോട്‌ താത്വികമായി എനിക്ക്‌ യോജിപ്പില്ല-തിന്നുന്ന ആരും ജീവിതത്തിലൊരിക്കലും, ആ രുചി മറക്കുകില്ല. അത്‌ ഇതിന്റെ വിപണനതന്ത്രത്തിന്റെ ഒരു അത്ഭുതരഹസ്യമാണ്‌.
ഇക്കഴിഞ്ഞ ചൈനീസ്‌ യാത്രയിലും ഞാൻ ശ്രദ്ധിച്ചു, അവിടത്തെ മിക്ക നഗരങ്ങളിലും കെ.എഫ്‌.സി സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. കൊക്കക്കൊള, പെപ്സി കമ്പനികളും ചൈനയിലുടനീളം കാണുകയുണ്ടായി ഞാൻ. ചൈനയും കമ്മ്യൂണിസം മറന്ന്‌ ബഹുരാഷ്ട്രക്കുത്തക കമ്പനികളുടെ, പ്രത്യേകിച്ച്‌ അമേരിക്കൻ സ്ഥാപനങ്ങളുടെ സ്വാധീനവലയത്തിലകപ്പെട്ടിരിക്കുന്നു.
കാൻഡി കെ.എഫ്‌.സിയിലെ ക്യൂവിന്റെ നീളം കുറഞ്ഞ്‌ എന്റെ ഊഴം എത്തിയിരിക്കുന്നു.
ഞാൻ ഓർഡർ ചെയ്ത ചിക്കൻ ബർഗറും, ഫ്രൈഡ്‌ ചിക്കനും, ഫ്രഞ്ച്‌ ഫ്രൈയും, വലിയൊരു കപ്പ്‌ പെപ്സിയും, അൽപ്പം ടൊമാറ്റോ സോസും ഏറ്റു വാങ്ങി ഒരു ടേബിളിനരികിലേയ്ക്കു ഞാൻ നീങ്ങി.
വൈകിട്ട്‌ നാലു മണിക്കാണു തീവണ്ടി. അൽപ്പം നേരത്തെതന്നെ ഞാൻ സ്റ്റേഷനിലെത്തി. ഒരിടത്തരം റെയിൽവേസ്റ്റേഷൻ. വലിയ വൃത്തിയൊന്നും ഇല്ല.
150 വർഷങ്ങൾക്കു മുമ്പാണ്‌ ബ്രട്ടീഷുകാർ ഈ ബ്രട്ടീഷ്‌-സിലോൺ റെയിൽവേ സ്ഥാപിച്ചതു. ഈ പഴയ റെയിൽവേ സമ്പ്രദായമാണ്‌ ഏറെക്കുറെ ഇന്നും ശ്രീലങ്ക തുടരുന്നത്‌. വളരെ പഴയ റെയിലുകൾ. സ്റ്റേഷനുപോലും പഴമയുടെ ഗന്ധമുണ്ട്‌.
എനിക്കുപോകേണ്ട തീവണ്ടി ഓടിക്കിതച്ചെത്തി. ഒരു പഴയ വണ്ടി. എക്സ്പ്രസ്‌ ട്രെയിനിന്റെ നിലവാരമേയുള്ളു. ബോഗികളൊക്കെ പുറമെ ഭംഗിയായി പെയിന്റു ചെയ്തിട്ടുണ്ടെന്നു മാത്രം. നമ്മുടെ ഇന്ത്യൻ റെയിൽവേയെപ്പറ്റി അഭിമാനം തോന്നിയ നിമിഷങ്ങൾ.
ഉള്ളിൽ കടന്നപ്പോൾ കണ്ടു, കുഷ്യനില്ലാത്ത പലക സീറ്റുകൾ, പ്രാകൃതവുമാണ്‌. വൃത്തിയും പോര. വിറച്ചും, കുലുങ്ങിയും, ഞരങ്ങിയുമൊക്കെയായിരുന്നു സഞ്ചാരം. ഓട്ടത്തിനിടയിൽ പലകുറി ഗട്ടറുകളിൽ വീണെന്നപോലെ കുലുക്കവും ശബ്ദവും ഉണ്ടായിക്കൊണ്ടിരുന്നു. എന്നാൽ, യാത്രാവഴിയിൽ ഇരുവശത്തെയും കാഴ്ചകൾ പ്രകൃതിഭംഗി പകരുന്നവയായിരുന്നു.
നിലക്കടല മുതൽ ചെത്തിപ്പുളിയ മാമ്പഴവും, കരിക്കും, കറക്കുപമ്പരം വരെ കൊണ്ടു നടന്നു വിൽക്കുന്ന കച്ചവടക്കാരും, വൃത്തിഹീനവേഷം ധരിച്ച ഭിക്ഷക്കാരുമൊക്കെ ബോഗിയ്ക്കുള്ളിൽ തിക്കിത്തിരക്കി നടന്നു നീങ്ങി, തങ്ങളുടെ പണികളിൽ മുഴുകുന്നുണ്ട്‌.
ഈ പഴഞ്ചൻ ട്രെയിനിൽ ഞെങ്ങിഞ്ഞെരുങ്ങിയിരുന്നു സഞ്ചരിച്ചപ്പോൾ ആറു മാസം മുമ്പുള്ള ചൈനീസ്‌ യാത്രയ്ക്കിടയിൽ, ലോകത്ത്‌ ഏറ്റവും വേഗതയിൽ ഓടുന്ന ഒരു ട്രെയിനിൽ സഞ്ചരിച്ചതാണോർമ്മവന്നത്‌. ഒരു സാധാരണ വിമാനത്തിന്റെ വേഗത്തിലായിരുന്നു അത്‌ ഓടിയിരുന്നത്‌, മണിക്കൂറിൽ 430 കി.മീറ്റർ. സ്പീഡിൽ. അത്തരം ഒരു സർവ്വീസ്‌ ചൈനയിലെ ഷാങ്ൻഘായ്‌ നഗരത്തിലല്ലാതെ ലോകത്ത്‌ മറ്റൊരിടത്തും നടത്തപ്പെടുന്നില്ല.
മാഗ്ലെവ്‌-ങ്ങഅഏഘഋഢ -എന്നറിയപ്പെടുന്ന ഈ മാഗ്നെറ്റിക്‌ ട്രെയിനിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്‌ ജർമ്മനിയാണ്‌. എന്നാൽ ഇതിന്റെ പ്രവർത്തനച്ചെലവ്‌ അതിഭീമമാണ്‌. അതുകൊണ്ടുതന്നെ ജനിച്ച നാട്ടിൽ ഒരു അത്ഭുതവണ്ടിക്ക്‌ ഓടാൻ ഭാഗ്യമുണ്ടായില്ല. സമീപകാലത്തു ശാസ്ത്രസാങ്കേതിക നേട്ടങ്ങളുടെ വിഷയത്തിൽ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന ചൈന, തങ്ങളുടെ രാജ്യത്തേയ്ക്ക്‌ ഇതിന്റെ സാങ്കേതികവിദ്യ നിസ്സങ്കോചം ഏറ്റുവാങ്ങുകയായിരുന്നു;പ്രവർത്തനച്ചെലവൊന്നും കാര്യമാക്കാതെ.
ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങളിൽ ഒന്നായ ചൈനയിലെ, 'ഷാങ്ൻഘായ്‌ എയർപോർട്ട്‌ സ്റ്റേഷൻ' മുതൽ 'ലോംഗ്യാങ്ങ്‌ റോഡ്‌ സ്റ്റേഷൻ'വരെയുള്ള 30 കി.മീറ്റർ ദൂരമാണ്‌. ഇപ്പോഴിതിന്റെ യാത്രാപരിധി. 30 കി.മീറ്റർ ഏഴര മിനിറ്റുകൊണ്ട്‌ ഓടിയെത്തുന്ന ഈ അത്ഭുതവാഹനം ഓടിത്തുടങ്ങുമ്പോൾ പാളത്തിൽ നിന്നും അൽപ്പമമുയർന്ന്‌, നിലത്തു തൊടാതെ അന്തരീക്ഷത്തിലൂടെ ഒഴുകിയാണ്‌ നീങ്ങുന്നത്‌.
എന്നാൽ ഇവിടെയാകട്ടെ, കാൻഡിയിൽ നിന്നും ഈ ശ്രീലങ്കൻ തീവണ്ടി കൊളംബൊ വരെ 120 കി.മീറ്റർ ഏന്തിയിഴഞ്ഞ്‌ എത്തിയത്‌ മൂന്നര മണിക്കൂർ സമയം കൊണ്ടാണ്‌. ഭാഗ്യം, ഈ പഴയ ബ്രട്ടീഷ്‌-സിലോൺ തീവണ്ടി, കൽക്കരിയിലല്ല ഡീസലിലാണ്‌ ഓടുന്നത്‌.
ഒരു ടാക്സി പിടിച്ച്‌ കൊളംബോയിലേയ്ക്ക്‌ പോയാൽ മതിയായിരുന്നുവേന്ന്‌ ഒരു ദുർബലനിമിഷത്തിൽ മനസ്സ്‌ മന്ത്രിച്ചു. പക്ഷേ, ഈ 'തീവണ്ടിസുഖം' അനുഭവിച്ചറിയാൻ ഇതിൽ സഞ്ചരിച്ചാലേ കഴിയൂ. കൊളംബോയിലെത്തിയ ഞാൻ ഈ മുഷിഞ്ഞ തീവണ്ടിയാത്രയുടെ ക്ഷീണംകൊണ്ട്‌, മുകളിൽ കറങ്ങുന്ന പഴയ പങ്കയുടെ ഭീതിയൊന്നും മനസ്സിലൊളിപ്പിക്കാതെ, സുഖമായി ഉറങ്ങി.
ഇന്ന്‌ ശ്രീലങ്കയിലെ നാലാം പകൽ. മറ്റന്നാൾ നാട്ടിലേക്ക്‌ മടങ്ങുന്നു. അർദ്ധരാത്രിയിലാണ്‌ തിരുവനന്തപുരം ഫ്ലൈറ്റ്‌ എന്നതിനാൽ ഒരു പൂർണ്ണ ദിവസമടങ്ങുന്ന മറ്റൊരു പകൽ സമയം കൂടി വീണു കിട്ടുന്നു. ഈ സമയം ശരിയായി വിനിയോഗിക്കാൻ ഏതെങ്കിലും പരിപാടി ഇടണം.
ജാഫ്ന വരെ ഒന്നു പോയിവന്നാലോ...! വേണ്ട, ചിലപ്പോൾ ജീവനോടെ മടങ്ങിവരാനൊത്തില്ല എന്നുവരാം. ശ്രീലങ്കയിലെ ഏറ്റവും വലിയ തുറമുഖ നഗരമാണ്‌ ജാഫ്ന. ഈ സ്ഥലം തമിഴ്പുലികളുടെ സ്വാധീനമേഖല എന്നതാണ്‌ പ്രശ്നം.
പുലിമടയിലേയ്ക്കൊന്നും തിരിഞ്ഞു നോക്കില്ല എന്ന്‌ ഭാര്യയോടു ശപഥം ചെയ്തിട്ടാണു യാത്ര പുറപ്പെട്ടതുതന്നെ. 43 രാജ്യങ്ങൾ ഇതിനകം പിന്നിട്ട ഞാൻ, 30 രാജ്യങ്ങളിലേയ്ക്കെങ്കിലും ഭാര്യയുമൊത്താണു പോയിട്ടുള്ളത്‌. ആറുമാസം മുമ്പു നടത്തിയ ചൈനീസ്‌ യാത്ര, പിന്നെ ഈ ശ്രീലങ്കൻ ടൂർ, ഇവ രണ്ടിൽ നിന്നും അവൾ ബോധപൂർവ്വം സ്ലിപ്പ്‌ ചെയ്തു കളഞ്ഞു.
ചൈനീസ്‌ യാത്ര കട്ട്‌ ചെയ്തത്‌, അവിടത്തെ ലോക്കൽ ഭക്ഷണത്തെപ്പറ്റി കേട്ടറിഞ്ഞാണ്‌. പാമ്പും, ചോരയും, തവളയും, പാറ്റയും, എലിയുമൊക്കെ മാംസവിഭവങ്ങളായി തീൻമേശമേൽ നിരക്കുമെന്ന്‌ ഏതോ ലോകസഞ്ചാരിയുടെ ടി.വി.പ്രോഗ്രാമിൽ അവർ കണ്ടിരുന്നു. അതോടെ ഒരു കാരണവശാലും താൻ ചൈനക്കില്ല എന്നു പറഞ്ഞ്‌ അവൾ യാത്രയിൽ നിന്നും പാടെ ഒഴിഞ്ഞുകളഞ്ഞു. എന്നാൽ ഭാര്യ ശ്രീലങ്ക ടൂർ ഒഴിവാക്കിയത്‌ പുലികളെ പേടിച്ചു മാത്രമാണ്‌. പുലിമേഖലയിൽ ഒരു കാരണവശാലും കടക്കില്ല എന്നു ഉറപ്പു നൽകിയപ്പോഴാണ്‌, എന്റെ യാത്രാപ്പെട്ടിപോലും പായ്ക്ക്‌ ചെയ്യാൻ അവൾ സന്നദ്ധയായത്‌. വാക്കു പറഞ്ഞാൽ ഞാൻ പാലിക്കുമെന്ന്‌ ഭാര്യയ്ക്കറിയാം; ജാഫ്ന ഞാനൊഴിവാക്കി.
സാധാരണ, എന്നും പുലർച്ചക്കുതന്നെ എഴുന്നേൽക്കാറുള്ള ഞാൻ, അന്ന്‌ അൽപ്പം ലേറ്റായിട്ടാണു കണ്ണുതുറന്നത്‌. ശരിക്കും എന്നെ ഉണർത്തിയത്‌ രാഹുലിന്റെ ഫോണാണെന്നു പറയാം.
എന്റെ കഴിഞ്ഞ രണ്ടുനാളത്തെ വിശേങ്ങൾ ആരാഞ്ഞതോടൊപ്പം, ഇന്നു താൻ ഫ്രീ ആണെന്നും രാഹുൽ അറിയിച്ചു. ഇന്നത്തെ കാഴ്ചകൾ കാണാൻ ഞാൻ രാഹുലിന്റെ സഹായം തേടുകയും അവനത്‌ അംഗീകരിക്കുകയും ചെയ്തു. ഒരു നിബന്ധന, ഞാൻ ടാക്സിയിലേ പോകൂ, രാഹുലിന്റെ കാറിലാവില്ല, അതവൻ സമ്മതിച്ചു.





'ആനകളുടെ അനാഥാലയത്തിലെ വികലാംഗൻ'
ഇ.ക്യു.മഹ്ദി
മുൻ നിശ്ചയപ്രകാരം രാവിലെ 8 മണിക്കുതന്നെ രാഹുൽ റൂമിൽ വന്നെത്തി. വൈ.എം.സി.എ മാനേജർക്കു സ്വന്തമായി ഒരു ടാക്സി കാറുണ്ട്‌. അതാണ്‌ ഇന്നത്തെ യാത്രയ്ക്ക്‌ ഏർപ്പാടു ചെയ്തത്‌.
ഏഷ്യയിലെ ആനകളുടെ ഏക അനാഥാലയം - എലിഫന്റ്‌ ഓർഫനേജ്‌-സ്ഥിതി ചെയ്യുന്നതു ശ്രീലങ്കയിലാണ്‌, കൊളംബോയിൽ നിന്നും 85 കി.മീ അകലെ 'പിന്നവാല' എന്ന സ്ഥലത്ത്‌. അവിടേയ്ക്കുള്ള സന്ദർശനമാണ്‌ രാഹുൽ നിർദ്ദേശിച്ചതു. ശരിക്കും ആ സ്ഥലം എന്റെ പരിപാടിയിൽ ഞാൻ മുൻകൂട്ടി ഉദ്ദേശിച്ചിരുന്നതുമാണ്‌. അതുകഴിഞ്ഞ്‌ മറ്റൊരു സന്ദർശനം രാഹുൽ നിർദ്ദേശിച്ചതു, 'നുവാര ഏലിയ'എന്ന ഹിൽസ്റ്റേഷനാണ്‌. പറഞ്ഞു കേട്ടിടത്തോളം നമ്മുടെ ഊട്ടി പോലൊരു സ്ഥലം. കൊളംബോയിൽ നിന്നും കുറേ അകലെയാണ്‌; ആറു മണിക്കൂർ വഴിദൂരവുമുണ്ട്‌.
'നുവാര ഏലിയ' നാളത്തേയ്ക്കു നിശ്ചയിച്ചു, നാളെ അർദ്ധരാത്രിയിൽ മാത്രമാണ്‌ തിരുവനന്തപുരത്തേയ്ക്കുള്ള ഫ്ലൈറ്റ്‌. ഒരു പകൽദിവസം അങ്ങിനെ ഫലപ്രദമാക്കാനും കഴിയുന്നു.
ഞങ്ങളുടെ കാർ പിന്നവാലയ്ക്കു പുറപ്പെട്ടു. ഇത്‌ തികഞ്ഞ ഒരു ഫോറസ്റ്റ്‌ ഏരിയ ആണ്‌. മെയിൻറോഡിൽ നിന്നും ഒരു സബ്‌റോഡ്‌ വഴി രണ്ടു കിലോമീറ്റർ തിരിഞ്ഞുപോകണം ആനകളുടെ ഈ സങ്കേതത്തിലേയ്ക്ക്‌.
ണല്ലോരു ഡ്രൈവറും കണ്ടീഷനുള്ള ഒരു കാറുമായിരുന്നു അത്‌. 'ആനകളുടെ അനാഥാലയം' എന്നറിയപ്പെടുന്ന ഈ സ്ഥലം വിശ്വപ്രസിദ്ധമാണ്‌. ഏഷ്യയിൽ ഇത്തരം മറ്റൊരു സങ്കേതമില്ല. കാട്ടിൽ നിന്നും അനാഥമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആനകളെ മുഴവൻ ഈ കേന്ദ്രത്തിൽ കൊണ്ടുവന്നു പാർപ്പിച്ച്‌ ഇവിടെ വളർത്തുന്നു. തീരെചെറിയ കുട്ടികളടക്കം നിരവധി ആനകൾ ഇവിടെ സസുഖം വാഴുന്നുണ്ട്‌.
1975-ലാണ്‌ ഈ അനാഥാലയം തുടങ്ങിയത്‌. അവശരായി വനമദ്ധ്യത്തിൽ കാണപ്പെടുന്ന ആനകളെ ചികിത്സിക്കുവാൻവേണ്ടി മാത്രം ആരംഭിച്ചതാണീ കേന്ദ്രം. പിന്നീട്‌ ശ്രീലങ്കൻ ഫോറസ്റ്റ്‌ വകുപ്പ്‌, വളരെ വിശാലമായ സൗകര്യം ഈ മിണ്ടാപ്രാണികൾക്കു ഒരുക്കുകയും ഇപ്പോൾ നൂറോളം ആനകൾ ഇവിടെ സുരക്ഷിതരായി വളരുകയും ചെയ്യുന്നു. ഇത്രയും ആനകൾക്ക്‌ ആകെക്കൂടി അഞ്ചോ ആറോ പാപ്പാന്മാർ മാത്രമേ ഉള്ളൂവേന്നതാണ്‌ അതിശയകരം. ഇടയന്റെ ആട്ടിൻകൂട്ടം പോലെ പാപ്പാനുമുമ്പിൽ അനുസരണ കാട്ടുന്നു, ഇവിടുത്തെ ഈ ഭീമൻ ജന്തുക്കൾ.
ഒരു തീരെകുഞ്ഞൻ ആനയ്ക്ക്‌ തളളയാന മുലയൂട്ടുന്ന രസകരമായ രംഗവും കാണാനിടയാവുന്നു.
രണ്ടുമാസം പ്രായമുളള ഒരാനക്കുട്ടിയെ ചൂണ്ടി രാഹുൽ, ആനക്കാരനോടു സിംഹളഭാഷയിൽ എന്തോ ചോദിച്ചു.മറുപടി ഇംഗ്ലീഷിലായിരുന്നു.
"ഫൈവ്‌ ലിറ്റർ പേർ ടൈം...", പാപ്പാൻ അഞ്ചു കൈവിരലുകൾ വിടർത്തിക്കാട്ടി പറഞ്ഞു.ഒരു കുട്ടിയാനയ്ക്ക്‌ ഒരു നേരം കൊടുക്കേണ്ട കുപ്പിപാലിന്റെ അളവാണ്‌ ആനപരിപാലകൻ ചോദ്യത്തിനുത്തരമായി രാഹുലിനോടു പറഞ്ഞത്‌. 'ഒരു നേരം അഞ്ചു ലിറ്റർ...'.
രാവിലെ ഒരു ജാഥപോലെ ഇവയെ നടത്തികൊണ്ടു വന്ന്‌ 'മഹാഓയ' പുഴയിലിറക്കി തേച്ചുകുളിപ്പിക്കുന്നു.ഒരു ഗജനീരാട്ട്‌. ഈ ആനപ്രകടനം കാണാൻ യൂറോപ്യരും, അമേരിക്കക്കാരും ഉൾപ്പെടെ വലിയൊരു സംഘം വിദേശടൂറിസ്റ്റുകൾ വീഡിയോ ക്യാമറകളും ഒരുക്കി കാത്തിരിപ്പുണ്ടായിരുന്നു. കുളിപ്പിക്കുന്നതിനിടയിലാണ്‌ പല തള്ളയാനകളും തങ്ങളുടെ അരുമക്കുട്ടികൾക്കു മുലയൂട്ടുന്നത്‌. ഒരു പാപ്പാനു പിന്നിൽ ജാഥയായി, വരിവരിയായി നീങ്ങുന്ന നൂറിലേറെ ആനകൾ, എത്ര രസകരമായ കാഴ്ചയായിരുന്നു അത്‌. ആനകളുടെ ഒരു 'ദേശീയസമ്മേളനം' നടക്കുന്നതുപോലെ തോന്നും, കണ്ടാൽ.
തൃശൂർ പൂരമഹോത്സവത്തിന്‌, തിളങ്ങുന്ന നെറ്റിപ്പട്ടവും ധരിച്ച്‌ നിരനിരയായി നിൽക്കുന്ന ഗജവീരന്മാരെ കാണുമ്പോഴുള്ള അനുഭവത്തിൽ നിന്ന്‌ എത്രയോ വ്യത്യസ്ഥമാണ്‌, അലങ്കാരമോ വാദ്യമേള പശ്ചാത്തലമോ ഇല്ലാതെ, കാട്ടുമരങ്ങളുടെ വന്യതയ്ക്കിടയിലൂടെ അനുസരണയോടെ, ഒതുക്കത്തോടെ, തലയാട്ടി നടന്നു നീങ്ങുന്ന ഈ ആനകളുടെ കാഴ്ച. നൂറുകണക്കിനു ആനകൾ, അവയുടെ കുഞ്ഞുകുട്ടികളുമായി നടന്നുനീങ്ങുന്ന കാഴ്ച, കൗതുകത്തോടെയേ നോക്കിക്കാണാനാവൂ.
വലിയൊരു കാലിക്കൂട്ടംപോലെ, ഇവിടെ, ഈ അനാഥാലയത്തിൽ ഗജവീരന്മാർ മേഞ്ഞുനടക്കുന്നു.
ഇവയ്ക്കൊന്നും കാലിൽ ചങ്ങലക്കെട്ടില്ല. പാപ്പാൻ ചൂണ്ടുന്ന വാരിക്കുന്തത്തിന്റെ ഭീഷണിയില്ല. നാട്ടിലേപ്പോലെ താൻ നയിക്കുന്ന ആനയ്ക്കു മുമ്പിൽ മദ്യപിച്ചെത്തുന്ന ആനക്കാരന്റെ ക്രൂരമായ ശാസനയില്ല. അസ്വാതന്ത്രത്തിന്റെ ഒരു ബന്ധനവുമില്ലാതെ, സർവ്വസ്വതന്ത്രരായി, കാട്ടിലെന്നപോലെ നിർഭയരായി അവ തലയുയർത്തി നടന്നുപോകുന്നു.
ആനവേട്ടയോടൊപ്പം ശ്രീലങ്കൻ വനമേഖലകളിലെ തമിഴ്പുലി ആക്രമണങ്ങളുടെ സംഘർഷങ്ങളുംമൂലം മാതാപിതാക്കളെ നഷ്ടമായി അലഞ്ഞുതിരിയുന്ന കുട്ടിയാനകൾക്ക്‌, ഈ വാസഗൃഹം ശരിക്കും ഒരനാഥാലയം തന്നെ. കാട്ടിനുള്ളിൽ ഭക്ഷണത്തിനുവേണ്ടിയുള്ള പരക്കംപാച്ചിലിനിടെ ചതിക്കുഴികളിലോ, വെള്ളക്കെട്ടിലോ അകപ്പെട്ടുപോകുന്ന കുട്ടികളെ വനംസംരക്ഷണസേന ഇവിടെ എത്തിക്കുന്നു.
തുടക്കത്തിൽ ഏഴ്‌ അനാഥ ആനകളുമായാണ്‌ ഈ ആലയം ആരംഭിച്ചതു. ഏഴ്‌ ഹെക്ടർ പുൽമേടും ചുറ്റും അതിവിശാലമായ തെങ്ങിൻതോപ്പുകളുമുണ്ട്‌ ഈ വളർത്തുകേന്ദ്രത്തിന്‌. മൂന്നു തലമുറയുടെ ചരിത്രം പേറുന്ന ഇപ്പോഴിവിടെയുള്ള പഴയ കുടുംബനാഥന്മാരും, നാഥകളും. ഈ നൂറിലധികം അംഗങ്ങളിൽ 25 പേരും കുട്ടിയാനകളാണ്‌. ഇതിനകം നാൽപ്പതോളം ആനപ്രസവങ്ങൾ നടന്നുകഴിഞ്ഞ ഈ ആനത്തറവാട്ടിൽ, 1984-ലാണ്‌ ആദ്യകുട്ടി പിറന്നത്‌. നവജാത ആനശിശുവിന്റെ പേര്‌ സുകുമാലി എന്നാണ്‌.
ദിവസവും ആയിരത്തിലധികം വിദേശസന്ദർശകർ ഇവിടെയെത്തുന്നുണ്ട്‌. അവരിൽ നിന്നുള്ള സന്ദർശനഫീസ്‌ വരുമാനംകൊണ്ടാണ്‌ ഈ അനാഥലയത്തിന്റെ നിത്യച്ചെലവുകൾ നിർവ്വഹിക്കപ്പെടുന്നത്‌. ഒരാനയ്ക്ക്‌ മാസം 33000-രൂപയോളം ചെലവുണ്ട്‌. ഈ സ്ഥാപനം നടത്തുന്നത്‌, ശ്രീലങ്കയിലെ നാഷണൽ സുവോളജിക്കൽ ഗാർഡനാണ്‌.
ഇവിടെ, ഈ സംഘത്തിൽ, ഞാൻ രണ്ട്‌ ദുരന്ത കഥാപാത്രങ്ങളെ കാണുകയുണ്ടായി. എൽ.ടി.ടിക്കാർ കാട്ടിൽ ഒളിപ്പിച്ചുവച്ച കുഴിബോംബുപൊട്ടി ഒരു മുൻകാൽ മുറിഞ്ഞുപോയ 'സാമ' എന്ന ഒരു പത്തുവയസുകാരൻ, മുടന്തി ഏന്തിവലിഞ്ഞ്‌ മറ്റ്‌ ആനകളോടൊപ്പം നടന്നു നീങ്ങാൻ ബദ്ധശ്രമം നടത്തുന്നു. മറ്റൊരു കാഴ്ച, ഒരു അന്ധനായ കരിവീരന്റേതാണ്‌. തലയെടുപ്പുള്ള, ഒരു 'ഗുരുവായൂർ കേശവൻ' അവന്‌ പ്രായം എഴുപത്‌. ആനക്കൊമ്പുവേട്ടക്കാർ എയർപിസ്റ്റൺകൊണ്ടു വെടിവച്ച്‌, അവന്റെ രണ്ടു കണ്ണുകളും തകർത്തുകളഞ്ഞു. അതിനെ കൊന്ന്‌, കൊമ്പുകൾ ഊരിയെടുക്കുക എന്നതായിരുന്നു ഈ ദുഷ്ടന്മാരുടെ ലക്ഷ്യം. പക്ഷേ, വനപാലകർ തക്കസമയത്ത്‌ ഇടപെട്ടതിനാൽ രാജ എന്നു പേരുള്ള ആ കരിവീരന്‌ കണ്ണുകൾ മാത്രമേ നഷ്ടമായുള്ളു.
ഞാൻ ഉൽകണ്ഠാപൂർവ്വം ശ്രദ്ധിച്ചു, ആനകളുടെ പൊതുപ്രകടനജാഥയിൽ ഈ അന്ധന്‌ ഒപ്പം നടന്നെത്താനാവുന്നില്ല. ഒരു പ്രത്യേകസമയത്ത്‌, ജാഥയിൽ പങ്കെടുക്കാതെ, പരിശ്ശീലനം സിദ്ധിച്ച ചില പാപ്പാന്മാരുടെ ശബ്ദനിയന്ത്രണത്തിൽ ആ സാധുമൃഗം നടന്നുനീങ്ങുന്നതു കണ്ടപ്പോൾ ശരിക്കും എന്റെ കണ്ണുകൾ നനഞ്ഞുപോയി. പലപ്പോഴും നടക്കുന്നതിനിടെ അവന്റെ കണ്ണുകളുടെ സ്ഥാനത്ത്‌ കൃഷ്ണമണികളില്ല, ചലിക്കുന്ന രണ്ടുമാംസഗോളങ്ങൾ മാത്രം. ഈ പ്രപഞ്ചത്തിലെ ഒരു വന്യസൗന്ദര്യവും ആ മൃഗത്തിനു കാണാൻ ഭാഗ്യമില്ല. തീർത്തും ദയനീയമായ ഒരനുഭവം.
ഞങ്ങൾ കൊളംബൊയിൽ മടങ്ങിയെത്തിയപ്പോൾ വൈകിട്ട്‌ 5 മണി കഴിഞ്ഞിരുന്നു. ചെറിയൊരു നഗരപ്രദക്ഷിണം നടത്തിക്കഴിഞ്ഞ്‌, അൽപ്പനേരം ബീച്ചിലിരുന്നിട്ട്‌, ഞാനും രാഹുലും അന്നത്തെ രാത്രിഭക്ഷണത്തിന്‌ ആ പഞ്ചനക്ഷത്ര ഹോട്ടൽ പോയി, ടാജ്‌ കൊളംബോയിൽ.
സന്ധ്യക്ക്‌ ഒപ്പം വൈ.എം.സി.എ വരെ വന്നിട്ട്‌ രാഹുൽ മടങ്ങുംമുമ്പ്‌ പിറ്റേന്നു പകൽ സമയത്തേയ്ക്ക്‌ ഒരു പരിപാടിയും ഞാൻ തയ്യാറാക്കി; അർദ്ധരാത്രിയിലാണല്ലോ മടക്ക ഫ്ലൈറ്റ്‌.
'നുവാര ഏലിയ' എന്ന വളരെ ഉയർന്ന ഒരു ഹിൽസ്റ്റേഷനാണ്‌ ലക്ഷ്യം. കൊളംബൊയിൽ നിന്ന്‌ 200 കി.മീറ്ററോളം ദൂരമുണ്ട്‌.
യാത്രയ്ക്കു രാഹുൽ ഒരു നിബന്ധനവച്ചു. തന്റെ കാറിൽപോകാം, ടാക്സിവേണ്ട, നിർബന്ധമാണെങ്കിൽ യാത്രയിൽ പെട്രോൾ ഒഴിച്ചു തന്നാൽ മതി. ഞാനതംഗീകരിച്ചു.
കൊളംബൊയിലെ അവസാനരാത്രികൂടി കടന്നുപോയി. നിശ്ചയിച്ച പ്രകാരം രാവിലെ 6 മണിക്കുതന്നെ രാഹുൽ കാറുമായി എത്തി.
വളരെ രസകരമായ ഒരു യാത്രയായിരുന്നു അത്‌. പോകുംവഴി ചില ചെറിയഗ്രാമങ്ങളും ഇടത്തരം പട്ടണങ്ങളും പിന്നിട്ട്‌, പ്രകൃതിരമണീയമായ പരിസരങ്ങൾ താണ്ടി കാർ പൊയ്ക്കൊണ്ടിരുന്നു. തമിഴർ തിങ്ങിപ്പാർക്കുന്ന ഒരു ചെറിയ പട്ടണത്തിലാണ്‌ പ്രഭാതഭക്ഷണത്തിനു രാഹുൽ കാർ നിർത്തിയത്‌. രുചികരമായ ചൂട്‌ ഇഡ്ഡലിയും വടയുമായിരുന്നു വിഭവങ്ങൾ. തമിഴന്റെ പാചക നൈപുണ്യം സിംഹളന്റേതിനേക്കാൾ എത്രയെത്ര നല്ലത്‌. ഹോട്ടൽ താജിലേത്‌ ഒഴിവാക്കിയാൽ, ഈ ശ്രീലങ്കൻ യാത്രയിലെ ഏറ്റവും രുചികരമായ ഭക്ഷണമായിരുന്നു ആ തമിഴ്‌ കോളനിയിൽ നിന്നും കിട്ടിയ പ്രാതൽ.
ഏതു വിദേശയാത്രയിലും, പാക്കേജ്‌ ടൂറിൽ പോകുമ്പോൾ ട്രാവൽ കമ്പനി ഏർപ്പാടു ചെയ്തു തരുന്ന ഇന്ത്യൻ ഭക്ഷണം എപ്പോഴും വളരെ മെച്ചപ്പെട്ടതാവും. പക്ഷേ, അതൊക്കെ വടക്കേ ഇന്ത്യൻ സമ്പ്രദായത്തിലുള്ളവയായിരിക്കും. ഇത്തരം യാത്രകളിൽ പങ്കെടുക്കുന്നതിൽ 90 ശതമാനവും വടക്കേ ഇന്ത്യക്കാർ തന്നെ. യൂറോപ്പിലേയ്ക്കും അമേരിക്കയിലേയ്ക്കും പോകുമ്പോൾ, ഇന്ത്യൻ ഭക്ഷണത്തോടൊപ്പം ചില ദിവസങ്ങളിൽ ഇന്ത്യൻ റസ്റ്റാറന്റുകൾ തീരെ ഇല്ലാത്ത സ്ഥലങ്ങളിൽ മാത്രം പാശ്ചാത്യഭക്ഷണമാണു വിളമ്പിത്തരിക. എത്ര മുന്തിയതാണെങ്കിലും, നാം ഇന്ത്യാക്കാർക്ക്‌ അത്‌ ഒരിക്കലും ആസ്വാദ്യകരമാവില്ല. ഒന്നുകിൽ വടക്കേഇന്ത്യൻ ഭക്ഷണം, അതല്ലെങ്കിൽ യൂറോപ്യൻ-ഇതു രണ്ടും തിന്നു മടക്കുമ്പോൾ ഒരു സൗത്ത്‌ ഇന്ത്യൻ ഇഡ്ഡലി-വടയോ, മസാല ദോശയോ ഒക്കെ തിന്നാൻ നാം കൊതിച്ചുപോകും. ചില യാത്രകളിൽ അത്തരം അപൂർവ്വ അവസരങ്ങൾ വീണു കിട്ടാറുമുണ്ട്‌.
ഒരനുഭവം വിവരിക്കാം. യൂറോപ്പ്‌ യാത്രയാണ്‌. ഞാനും ഭാര്യയും പാക്കേജ്‌ ടൂർ ആണ്‌. ഒട്ടാകെ 40 പേർ യാത്രാസംഘത്തിലുണ്ട്‌. ഞങ്ങൾ ഒഴികെ മറ്റുള്ളവരൊക്കെ വടക്കേ ഇന്ത്യാക്കാർ.
യൂറോപ്പിലെ പത്തുരാജ്യങ്ങളുടെ സന്ദർശനമാണു പട്ടികയിൽ. ഈ യാത്രയിൽ ഒരു ബോണസ്‌ (സമ്മാനം) എന്ന നിലയിൽ ട്രാവൽ കമ്പനി ഒരു ദിവസത്തെ ദുബായ്‌ സന്ദർശനംകൂടി ഞങ്ങൾക്കനുവദിച്ചിരുന്നു.
ഒമ്പതാമത്തെ രാജ്യമായ ഫ്രാൻസിൽ നിന്നും അവസാന പോയന്റായ യു.കെ.യിലേയ്ക്ക്‌ പോവുകയാണ്‌. ലണ്ടനിലേയ്ക്കുള്ള ഈ യാത്ര ട്രെയിൻ വഴിയാണ്‌. യൂറോ റെയിൽ വഴി. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന തീവണ്ടി അതിന്റെ പാത, കുറേ ദൂരം കടലിനടിയിൽ കൂടിയാണ്‌. ഒരു ടണൽ വഴി, ഇംഗ്ലീഷ്‌ ചാനലിനടിയിൽകൂടിയാണ്‌ ആ സുദീർഘ ടണൽ നിർമ്മിച്ചിരിക്കുന്നത്‌.
ആ യാത്രയിലെ ഞങ്ങളുടെ ടൂർ മാനേജർ ബോംബെ നിവാസിയായ ഒരു പാഴ്സി ചെറുപ്പക്കാരനാണ്‌, മിസ്റ്റർ റോണി പാലിയോ. സമർത്ഥൻ.
കടലിനടിയിൽ കൂടിയുള്ള തീവണ്ടി സഞ്ചാരത്തിനിടെ, റോണി, യാത്രക്കാരായ ഞങ്ങൾക്ക്‌ ഒരു ഓഫർ തരുന്നു. ആവശ്യക്കാർക്ക്‌, താൽപര്യമുണ്ടെങ്കിൽ ഒരു സൗത്തിന്ത്യൻ ഭക്ഷണശാല ലണ്ടനിൽ പരിചയപ്പെടുത്തിത്തരാം. "നാം താമസിക്കുന്ന ഹോട്ടലിനടുത്തുതന്നെയാണ്‌ റസ്റ്റോറന്റ്‌." അയാൾ തുടർന്നു.
"അവിടെ നിന്നും നിങ്ങൾക്കു ചൂട്‌ ഇഡ്ഡലിയും വടയും കഴിക്കാം. മസാലദോശ വാങ്ങി, ചൂടോടെ ഉള്ളിലാക്കാം. പരിപ്പുവട വാങ്ങി കരുമുരാ കടിച്ചു തിന്നാം.." വിവരണം അങ്ങിനെ നീണ്ടുപോയി.
കഴിഞ്ഞ 20 ദിവസത്തെ യൂറോപ്പ്‌ യാത്രയ്ക്കിടെ ഒരു നാടൻ ഭക്ഷണം കഴിക്കാനവസരം ഉണ്ടായിട്ടില്ല. എന്റെ ഉള്ളിലെ കൊതി ആർത്തിയോടെ തലയുയർത്തി.
"ഏതാണോ ഹോട്ടൽ....എവിടെയാണത്‌. ഹോട്ടലിന്റെ പേരെന്താണു റോണീ..." എന്റെ തിടുക്കവും ചോദ്യത്തിന്റെ രീതിയും അയാളെ രസിപ്പിച്ചെന്നു തോന്നി.
"ഹോട്ടൽ ചെട്ടിനാട്‌, നാം താമസിക്കുവാൻ പോകുന്ന ഹോട്ടലിനു ഒരു വിളിപ്പാടാകലെ..."
അയാളൊന്നു ചിരിച്ചു. എന്നിട്ടു തന്റെ വാക്കുകൾ തുടർന്നു.
"പക്ഷേ.... വില അൽപ്പം ഏറും. ഒരു ഇഡ്ഡലിക്ക്‌ 65 രൂപ വിലവരും. ലണ്ടനല്ലേ, ഇവിടെ ഏതു ഇന്ത്യൻ ഭക്ഷണത്തിനും നല്ല വില കൊടുക്കേണ്ടിവരും.."
വിലയൊന്നും പ്രശ്നമല്ല എന്ന മട്ടാണ്‌ എനിക്കെങ്കിലും ഞാൻ മെല്ലെ തൊട്ടരികിലിരുന്ന ശ്രീമതിയോട്‌ ശബ്ദം താഴ്ത്തി മന്ത്രിച്ചു." റോണിക്കു തെറ്റുപറ്റിയതാവും. ഒരു ഇഡ്ഡലിക്കു 65 രൂപയോ? ഒരു പ്ലേറ്റിനാവും, മൂന്നോ നാലോ എണ്ണമുള്ള ഒരു പ്ലേറ്റിന്‌..."
താമസിക്കുന്ന ലണ്ടൻ ഹോട്ടലിൽ നിന്നും ഒന്നു ഫ്രേഷ്‌ ആയ ഉടൻ ഞങ്ങൾ പുറത്തുചാടി. അപരിചിതമായ നഗരത്തിലെ, റോണി സൊ‍ാചന നൽകിയ വഴിയിലൂടെ ഹോട്ടൽ ചെട്ടിനാടും തിരക്കി ഞങ്ങൾ നടന്നു. ഒടുവിൽ ആ റസ്റ്റോറന്റ്‌ കണ്ടെത്തുകയും ചെയ്തു.
ചെറിയൊരു റസ്റ്റോറന്റ്‌. വളരെ ഭംഗിയിൽ അലങ്കരിച്ച ഒരു ചെറിയ ഹാൾ. ഏഴെട്ടു ടേബിളുകൾ മാത്രം.
ഉടമസ്ഥനുമായി പരിചയപ്പെട്ടു. സുമുഖനായൊരു ചെറുപ്പക്കാരൻ. ഡെൽഹി സ്വദേശിയാണ്‌. ഹോട്ടൽ മാനേജ്‌മന്റിൽ ഡിപ്ലോമ എടുത്ത ആ യുവാവ്‌. ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ ജോലി ഉപേക്ഷിച്ച്‌, എട്ടു വർഷം മുമ്പ്‌ ഡെൽഹിയിൽ നിന്നും വന്ന്‌ തുടങ്ങിയതാണീ സൗത്തിന്ത്യൻ ഭക്ഷണശാല. വെജിറ്റേറിയൻ റസ്റ്റോറന്റിന്റെ പേര്‌ ടൂർമാനേജർ പറഞ്ഞു കേട്ടപ്പോൾ, ഏതെങ്കിലും തമിഴ്‌നാടു സ്വദേശിയുടേതാവും ഈ ഹോട്ടൽ ചെട്ടിനാട്‌ എന്നാണ്‌ ഞാൻ മനസ്സിൽ കരുത്തിയത്‌.
റസ്റ്റോറന്റിൽ ഓർഡറെടുക്കാനും, വിളമ്പാനുമെല്ലാം ഈ സഹൃദയൻ മാത്രം. ഒരു വൺമാൻ ഷോ. പാചകത്തിനു മാത്രമായി ഒരടുക്കളക്കാരനുമുണ്ട്‌. കിച്ചനിൽ.
ഞാനാ റസ്റ്റോറന്റുടമയുമായി സംഭാഷണം നടത്തുന്നതിനിടെ, ഭാര്യ, മേശപ്പുറത്തിരുന്ന മെനുകാർഡിലൂടെ കണ്ണോടിക്കുകയായിരുന്നു.
ഒടുവിൽ അവൾ കണ്ടുപിടിച്ചു, ഇഡ്ഡലി വട സെക്ഷൻ, മെനുകാർഡിലെ വില നോക്കിയപ്പോൾ ഒരു കാര്യം മനസ്സിലായി. റോണിക്കു തെറ്റുപറ്റിയിരിക്കുന്നു. അയാളല്ലേ പറഞ്ഞത്‌ ഒരു ഇഡ്ഡലിക്ക്‌ 65 രൂപയെന്ന്‌. ഇവിടെ വിലവിവരപ്പട്ടികയിൽ അച്ചടിച്ചിരിക്കുന്നത്‌, ഒരു ഇഡ്ഡലിക്ക്‌ ഒരു പൗണ്ട്‌ വിലയെന്നാണ്‌. ഒരു പൗണ്ടിന്റെ അന്നത്തെ ഇന്ത്യൻ മൂല്യം 80 രൂപ.
വിലയൊന്നും നോക്കിയില്ല, ആവശ്യംപോലെ ഓർഡർ ചെയ്ത്‌ രുചികരമായി ഭക്ഷിച്ചു. ഇതിനിടെ ഭാര്യ ഒരു അതിബുദ്ധി കാട്ടുകയുണ്ടായി. അതിനു പിഴ 360 രൂപ. ഏതായാലും 80 രൂപ വച്ചു വാങ്ങിക്കഴിക്കുയല്ലേ ഓരോ ഇഡ്ഡലിയും, നമുക്കു കുറച്ചു സാമ്പാർ കൂടി വാങ്ങിക്കഴിക്കാം. നാട്ടിലെ പോറ്റി ഹോട്ടലുകളിൽ സ്റ്റീൽ ബക്കറ്റിൽ കൊണ്ടുവന്നാണ്‌ സാമ്പാറും ചട്ണിയും യഥേഷ്ടം പകർന്നു തരുന്നത്‌.
ഇവിടെ ഞങ്ങൾ രണ്ടാൾക്കും രണ്ടുപ്രാവശ്യം വീതം ഓരോ കൊച്ചു പ്ലേറ്റിൽ സാമ്പാർ കൊണ്ടുവന്നു തന്നിരുന്നു. ബിൽ വന്നപ്പോൾ കണ്ടു, ഈ ഓരോ പ്ലേറ്റിനും ഓരോ പൗണ്ടുവീതം ചാർജ്ജ്‌ ചെയ്യപ്പെട്ടിരിക്കുന്നു.
ബിൽ പ്രകാരം 24 പൗണ്ടിന്റെ ശാപ്പാടാണ്‌ ഞങ്ങൾ രണ്ടാളും കൂടി അകത്താക്കിയത്‌. 1920 രൂപയുടെ ഇഡ്ഡലി വട. എന്നിട്ടും വയർ പൂർണ്ണമായി നിറഞ്ഞോ എന്നൊന്നും ചോദിക്കരുത്‌.
അമേരിക്കയിലെ ഒരു ടീസ്റ്റാളിൽ നിന്നും ഉണ്ടായ ഒരു ചെറിയ അനുഭവംകൂടി അനുബന്ധമായി ഇവിടെ ചേർക്കാം.
ന്യൂയോർക്ക്‌ സിറ്റി. ഞങ്ങൾ താമസിച്ചതു ഹോട്ടൽ എഡിസണിലാണ്‌. അതൊരു പഞ്ചനക്ഷത്ര ഹോട്ടലായിരുന്നു. മുപ്പത്തിയഞ്ചാം നിലയിലാണ്‌ മുറി. ഒട്ടാകെ 52 ഫ്ലോറുകളുള്ള ഒരു ബഹുനില മന്ദിരമാണത്‌.
പാക്കേജ്‌ ടൂറിൽ, മൂന്നുനേരം ഭക്ഷണം ടൂർ കമ്പനിവകയായി ഏർപ്പാടു ചെയ്യപ്പെടുന്നുണ്ട്‌. എന്നാൽ പുലർച്ചയുള്ള ബെഡ്കോഫി-ചായയും ആവാം- സൗജന്യമല്ല. ഓർഡർ ചെയ്തു വരുത്തിയാൽ ബിൽ വരും. ആദ്യദിവസം ഞങ്ങൾ ഓരോ ചായയ്ക്ക്‌ ഓർഡർ നൽകി. ഒരു തേയിലക്കോപ്പയിൽ ചായയും രണ്ടു കപ്പുകളും കൊണ്ടുവരപ്പെട്ടു.
നല്ലചായ തന്നെ. ബിൽ ഒപ്പിട്ടു കൊടുത്തപ്പോൾ ചായയുടെ വില ശ്രദ്ധിച്ചു. 10 ഡോളർ. ഓരോ ചായക്കു അഞ്ചു ഡോളർ വീതം - 225 ഇന്ത്യൻ രൂപ വീതം- ആണ്‌ ചാർജ്ജ്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌. ആകെ 450 രൂപ.
എന്നാൽ സൗജന്യമായി, ർറൂമിൽ ചായ ഉണ്ടാക്കി കുടിക്കുവാനുള്ളത്‌ എല്ലാം മുറിയിൽ ഒരുക്കിയിട്ടുണ്ട്‌. ഒരു ഇലക്ട്രിക്‌ കെറ്റിൽ, തേയില, കാപ്പിപ്പൊടി, പാൽപ്പൊടികവർ, പിന്നെ ഷുഗർക്യൂബുകളും. പ്ലഗ്ഗ്‌ ഒന്നു കുത്തി ചായ ഉണ്ടാക്കാൻ മടിച്ചപ്പോൾ മടിയിൽ നിന്നും 450 രൂപ പോയികിട്ടി.
അന്ന്‌ ന്യൂയോർക്ക്‌ നഗരസന്ദർശനമായിരുന്നു. പല ഷോപ്പിങ്‌ സെന്ററുകളിലും നടന്നലഞ്ഞ്‌, ഒരു ചെറിയ പാർക്കിനടുത്തെത്തി. ഒരു ടീസ്റ്റാൾ അവിടെ കണ്ടു. ഒരു പരിഷ്കൃത തട്ടുകട.
ചായയുടെ വില എഴുതിവച്ചിട്ടുണ്ട്‌ നാലു ഡോളർ, ഹോട്ടൽ ചായയെക്കാൾ ഒരു ഡോളർ കുറവ്‌. ഇത്ര വിലകൂടിയ ചായ വേണ്ടെന്നു ശ്രീമതി. അവൾക്കു വേണ്ടെങ്കിലും എനിക്കൊരു ചായ കൂടിയേ കഴിയൂ.
നാലു ഡോളർ കൊടുത്ത്‌ ടോക്കൺ വാങ്ങി ചായ വിതരണക്കാരി മദാമ്മപ്പെണ്ണിനടുത്തു ചെന്നു. ടോക്കൺ വാങ്ങി പെട്ടിയിലിട്ടിട്ട്‌ അവൾ, ഒരു പേപ്പർ കാപ്പിൽ കുറച്ചു തിളച്ചവെള്ളം ഒഴിച്ചു തന്നു. അതു കൈയിൽ ഏറ്റുവാങ്ങി അടുത്ത പ്രക്രിയ എന്തെന്നറിയാൻ കാത്തുനിന്നു. കണ്ണുകൾ മാത്രം ചലിപ്പിക്കുന്ന ഒരു റബ്ബർ പാവ കണക്കിന്‌, വശത്തേക്കു അവൻ കണ്ണുരുട്ടി കാണിച്ചിട്ട്‌, ഒരു ഡയലോഗ്‌ പറഞ്ഞു.
"ടീ ബാഗ്‌, ഷുഗർ, ആന്റ്‌ മിൽക്ക്‌ ഈസ്ദേർ...." പാലും പഞ്ചസാരയുമൊക്കെ അതാ ഇരിക്കുന്നു വേണമെങ്കിൽ എടുത്തുകലക്കി കുടിച്ചോളൂ എന്ന മട്ടിൽ.
രണ്ടു രൂപ നാട്ടിൽ വില വരുന്ന ഒരു ടീ ബാഗ്‌, അൽപ്പം പഞ്ചസാര, ചെറിയൊരു പാക്കറ്റ്‌ പാൽപ്പൊടി, തീർന്നു പരിപാടി. ഞാനും ഭാര്യയുംകൂടി എത്ര കലക്കി മിക്സ്‌ ചെയ്യാൻ ശ്രമിച്ചിട്ടും ആ നാല്‌ ഡോളർ ചായക്ക്‌ ഒരു രുചിയും, ഗുണവും, കടുപ്പവും കിട്ടിയില്ല. കടുപ്പമുള്ളത്‌ ഒന്നിനു മാത്രം ചായയുടെ വിലയ്ക്ക്‌.
മണി ഒന്നായിരിക്കുന്നു. രാഹുൽ ഡ്രൈവിങ്ങിനിടെ സമയം എന്നെ ഓർമ്മിപ്പിച്ചു.
വളവും തിരിവും ചുരവുമൊക്കെ താണ്ടി, ഞങ്ങൾ 'നുവാര ഏലി'യയുടെ നെറുകയിൽ എത്തി. നല്ലതണുപ്പുള്ള അന്തരീക്ഷം.
ഇത്‌ മനോഹരമായ ഒരു ചെറുപട്ടണംതന്നെ. തണുപ്പുള്ള കാലാവസ്ഥകൊണ്ടും ഇംഗ്ലീഷുകാർ പണിതുയർത്തിയ ഒരു നഗരമെന്നതിനാലുമാവാം, ലിറ്റിൽ ഇംഗ്ലണ്ട്‌ എന്നാണ്‌ ഈ കൊച്ചുപട്ടണം അറിയപ്പെടുന്നത്‌. 'നുവാര ഏലിയ' എന്നാൽ പ്രകാശത്തിന്റെ നഗരം എന്നർത്ഥം.
പട്ടണത്തിന്റെ ഉയർന്നുതാഴ്‌ന്നു കിടക്കുന്ന ഭൂപ്രദേശങ്ങൾക്കു ചുറ്റും മഞ്ഞു പെയ്തിറങ്ങുന്ന മൊട്ടക്കുന്നുകൾക്കു നടുവിൽ ഇംഗ്ലീഷുകാർ പ്രൗഢിയോടെ പണിതുയർത്തിയ നഗരമാണിത്‌. പഴമയുടെ നിറവും ഗന്ധവുമുള്ള കെട്ടിടങ്ങൾ ഇവിടുത്തെ കാഴ്ചകളിൽ പ്രധാനമായവയാണ്‌. പണ്ട്‌ ബ്രട്ടീഷുകാർ പരിചാരകരായി കൊണ്ടുവന്ന തമിഴരെയും അന്ന്‌ അവർ, നഗരത്തിലങ്ങിങ്ങു കുടിയിരുത്തുകയുണ്ടായി. ഇന്ന്‌ ശ്രീലങ്കയിലെ തമിഴരുടെ വലിയൊരു കേന്ദ്രം കൂടിയാണ്‌ ഈ സ്ഥലം.
വൈകിട്ട്‌ നാലു മണിയോടെ ഞങ്ങളാ ചെറുനഗരത്തോടു വിടപറഞ്ഞ്‌, ഇറക്കം ഇറങ്ങാൻ തുടങ്ങി. ഇപ്പോൾ തന്നെ തിരിച്ചാലേ രാത്രി 10 മണിക്കെങ്കിലും കൊളംബോയിലെത്താനാവൂ. ർറൂമിയിൽ എത്തിയിട്ടുവേണം പാക്കിങ്‌ നടത്താൻ. രാത്രി മൂന്നു മണിക്കാണ്‌ ഫ്ലൈറ്റ്‌. അതിനായി 12 മണിക്കുതന്നെ എയർപോർട്ടിൽ റിപ്പോർട്ട്‌ ചെയ്യണം.
അഞ്ചു നാളത്തെ ഹൃദ്യമായ ശ്രീലങ്കൻ ഓർമ്മകളെ മനസ്സിൽ താലോലിച്ചുകൊണ്ട്‌, ഞാൻ കൊളംബൊ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള വിമാനത്തിന്റെ പടികൾ കയറി. ഒരു ചെറിയ രാജ്യത്തെ സന്ദർശനത്തിന്റെ വലിയ ഓർമ്മകളുമായി സീറ്റ്‌ ബെൽറ്റ്‌ മുറുക്കി. കണ്ണടച്ചു ഞാനിരുന്നു. വിമാനം ടേക്ക്‌ ഓഫ്‌ ചെയ്യുന്ന മൂളലിനിടെ എപ്പോഴോ ചെറിയൊരു മയക്കത്തിലേയ്ക്ക്‌ ഞാൻ വഴുതിവീണു.
(അവസാനിച്ചു)
a q mahdi
phone
9895180442

വേദനകളുടെ റീമിക്സ്‌ -രവിമേനോൻ

പാടിയത്‌ സാക്ഷാൽ ടി.എം.സൗന്ദർരാജൻ ഈണമിട്ടത്‌ 'മെല്ലിശൈ മന്നൻ' എം.എസ്‌.വിശ്വനാഥൻ 'സ്വർഗം' എന്ന ചിത്രത്തിലെ 'പൊൻമകൾ വന്താൽ' എന്നഗാനം ഹിറ്റാകാതിരിക്കാൻ ന്യായമൊന്നുമുണ്ടായിരുന്നില്ല.
പക്ഷേ, പാട്ടു റെക്കോർഡു ചെയ്തു കേട്ടപ്പോൾ പടത്തിലെ നായകൻ നടികർ തിലകം ശിവാജിഗണേശന്റെ മുഖം മങ്ങി. "ഇതിനെ പാട്ടെന്ന്‌ വിളിക്കാമോ? തിരുപ്പുകഴ്പാരായണം ചെയ്യുന്നതുപോലുണ്ട്‌. സാധാരണക്കാരന്‌ ഇഷ്ടമാവില്ല. തീർച്ച"-ശരാശരി തമിഴ്‌ പ്രേക്ഷകന്റെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച്‌ സ്വന്തമായ കാഴ്ചപ്പാടുണ്ടായിരുന്ന ശിവാജി പറഞ്ഞു.
പാട്ട്‌ ഹിറ്റാകാതെ പോകില്ലെന്നും ജനം സ്വീകരിക്കുമെന്നും ശിവാജിയെ ബോധ്യപ്പെടുത്താൻ ഏറെ പാടുപെടേണ്ടിവന്നുവേന്ന്‌ എം.എസ്‌.വിശ്വനാഥൻ പറയുന്നു. മനസ്സില്ലാമനസ്സോടെയെങ്കിലും ഒടുവിൽ 'തിലകം'വഴങ്ങി. പാട്ട്‌ സിനിമയിൽ ഇടംനേടുകയും ചെയ്തു.1970-ൽ പുറത്തിറങ്ങിയ 'സ്വർഗം' എന്ന ചിത്രത്തെ ഇന്ന്‌ നാമോർക്കുന്നത്‌ 'പൊൻമകൾ വന്താൽ'എന്ന ഗാനത്തിന്റെ പേരിലാണെന്നതല്ലേ സത്യം?
ചില പാട്ടുകളുടെ തലവിധി അതാണ്‌ എഴുതിയ ആലംകുടി സോമുവോ ഈണമിട്ട എം.എസ്‌.വിയോ പാടിയ ടി.എം.എസ്സോ അഭിനയിച്ച ശിവാജിയോ സങ്കൽപിച്ചിരിക്കുമോ നാലു പതിറ്റാണ്ടുകഴിഞ്ഞാലും 'പൊൻമകൾ'ജനത്തിന്റെ ചുണ്ടിലുണ്ടാകുമെന്ന്‌? 'സ്വർഗ'ത്തിലെ സൂപ്പർഹിറ്റ്‌ ഗാനം മൂളിനടക്കുക മാത്രമല്ല, അതിന്റെ താളത്തിനൊത്ത്‌ ചുവടുവെക്കുകകൂടി ചെയ്യുന്നു പുതുതലമുറ.
കെട്ടും മട്ടും മാറ്റി 'പൊൻമകളി'നെ മിനുക്കിയെടുത്ത്‌ പുതിയ കാലത്തിന്‌ സമർപ്പിച്ചതു എ.ആർ.റഹ്മാനാണ്‌. അഴകിയ തമിഴ്‌ മകൻ എന്ന ചിത്രത്തിനു വേണ്ടി കൃഷ്ണചേതൻ എന്ന സൗണ്ട്‌ എഞ്ചിനീയറുടെ സാങ്കേതിക വൈദഗ്ധ്യത്തിന്റെ സഹായത്തോടെ റഹ്മാൻ റീമിക്സ്‌ ചെയ്ത ഗാനം പഴയ 'ഒറിജിനൽ' പൊൻമകളിന്റെ നനഞ്ഞ പ്രേതം മാത്രമാണെന്ന്‌ വാദിക്കുന്നവർ കണ്ടേക്കാം. സോമുവിന്റെ വരികളിലെ കാവ്യാംശത്തെയും എം.എസ്‌.വി.യുടെ സംഗീതത്തിലെ ഭാവസൗന്ദര്യത്തെയും സൗന്ദർരാജന്റെ ആലാപനഗാംഭീര്യത്തെയും റീമിക്സിലൂടെ റഹ്മാൻ കശാപ്പുചെയ്തു കളഞ്ഞു എന്നും വിവാദങ്ങൾ മുറുകുമ്പോഴും ഗാനത്തിന്റെ ജനപ്രീതി കൂടിവരികയാണെന്നു മാത്രം മറക്കാതിരിക്കുക.
പഴയ പൊൻമകളിന്റെ ഈണവും വരികളും ടി.എം.എസ്സിന്റെ ഗൃഹാതുരത്വമുണർത്തുന്ന ശബ്ദവും റീമിക്സിൽ അങ്ങിങ്ങായി നിലനിർത്തിയിട്ടുണ്ടെങ്കിലും റഹ്മാന്റെ വേർഷനിൽ റാപ്പിനാണ്‌ മുൻതൂക്കം യു.ആർ.മൈ ഡയമണ്ട്‌ ഗേൾ (?)എന്ന റാപ്പ്‌ ഭാഗം എംബർ അവതരിപ്പിക്കുന്നു. റഹ്മാന്റെ മറ്റുപല ഗാനങ്ങളിലുമെന്നപോലെ വിമോഹനമായ ഒരു പാരമ്പര്യ ലംഘനം ഈ ഗാനത്തിലും നമുക്ക്‌ അനുഭവപ്പെട്ടേക്കാം.
കുഴപ്പം അവിടെയല്ല. മറ്റൊരു കാലഘട്ടത്തിൽ മറ്റൊരു സിറ്റ്വേഷനുവേണ്ടി കുറേപേർ ചേർന്ന്‌ ഹൃദയം നൽകി സൃഷ്ടിച്ച ഗാനം തന്നിഷ്ടപ്രകാരം കുറേ അപശബ്ദങ്ങൾ കലർത്തി പുനരവതരിപ്പിക്കുന്നതിൽ എവിടെയോ ഒരു ധാർമ്മിക പ്രശ്നം ഒളിഞ്ഞികിടപ്പില്ലേ? "താജ്മഹലിനകത്തെ വെണ്ണക്കൽ പാളികൾ പിഴുതുമാറ്റി പകരം ഗ്രാനൈറ്റ്‌ പാകുന്നതുപോലെ അരോചകവും അധാർമ്മികവുമായ ഇടപാടാണ്‌ പഴയ സുവർണ്ണഗാനങ്ങളുടെ റീമിക്സ്‌" എന്ന സംഗീതസംവിധായകൻ ബോംബെ രവിയുടെ നിരീക്ഷണം ഇതിനോട്‌ ചേർത്ത്‌ വായിക്കാം. റീമിക്സിൽ പഴയ ഗാനത്തിന്റെ ആത്മാവ്‌ കുരുതികഴിക്കപ്പെടുന്നു എന്നാണ്‌ രവി ഉൾപ്പെടെയുള്ള മുൻതലമുറയിലെ സംഗീത സംവിധായകരുടെ മുഖ്യപരാതി. പക്ഷേ, ഇവിടെ ഒരു സംശയമുദിക്കുന്നു. റീമിക്സ്‌ ഗാനങ്ങളിൽ ആത്മാവ്‌ പ്രതീക്ഷിക്കുന്നതേ മണ്ടത്തരമല്ലേ? ഡാൻസ്‌ ഫ്ലോറുകളിൽ ചുവടുവെക്കുന്ന യുവത്വത്തെ മുഖ്യമായും ലക്ഷ്യമിടുന്ന ഇത്തരം തട്ടിക്കൂട്ടു ഗാനങ്ങളിൽ ആത്മാവിന്‌ എന്തു പ്രസക്തി?
ചോദ്യങ്ങൾ അനന്തമായി നീളുന്നു. റീമിക്സിന്റെ ജനപ്രീതിയോടൊപ്പം അതിന്റെ വിമർശകരുടെ എണ്ണവും കൂടിവരികയാണെന്നാണ്‌ ഇന്റർനെറ്റിലെ സിനിമാ സൈറ്റുകളും ബ്ലോഗുകളും ഫോറങ്ങളും നൽകുന്ന സൊ‍ാചന. വിമർശകരിൽ ണല്ലോരു വിഭാഗം പഴയ ഗാനങ്ങൾ പുതിയ കുപ്പിയിലാക്കി വിൽപനയ്ക്കുവെക്കുന്ന ഇടപാടിനേ എതിരാണ്‌. മറ്റുചിലർക്ക്‌ ഗാനങ്ങൾ വികളമായി റീമിക്സ്‌ ചെയ്യുന്നതിലാണ്‌ അമർഷം.
രണ്ടാമത്തെ കൂട്ടരിലാണ്‌ തമിഴിലെ പ്രശസ്ത ഗാനരചയിതാവും കവിയുമായ പുലമൈ പിത്തന്റെ സ്ഥാനം. ഗാനങ്ങൾ റീമിക്സ്‌ ചെയ്യുന്നതിലല്ല അദ്ദേഹത്തിനു പരാതി. അവയെ അപമാനിക്കുന്നതിലാണ്‌. കമ്പ്യൂട്ടറിൽ കിട്ടാവുന്നത്ര അപശബ്ദങ്ങളും ഹിഫോപ്‌ എന്ന പേരിലുള്ള പിച്ചും പേയുമെല്ലാം കലർത്തി ക്ലാസിക്‌ ഗാനങ്ങളെ വികൃതമാക്കുന്നത്‌ നിയമംമൂലം നിരോധിക്കണമെന്ന്‌ പുലമൈ പിത്തൻ ആവശ്യപ്പെടുന്നു. റഹ്മാനും യുവൻ ശങ്കർ രാജയും ജി.വി.പ്രകാശും ഉൾപ്പെടെയുള്ള റീമിക്സ്‌ വിദഗ്ദരെ കോടതികയറ്റുമെന്നുവരെ ഭീഷണിമുഴക്കുന്നു അദ്ദേഹം. എം.ജി.ആർ ആണ്‌ സിനിമയിൽ പുലമൈ പിത്തന്റെ 'ഗോഡ്ഫാദർ' സ്വാഭാവികമായും എം.ജി.ആർ പടങ്ങളിലെ ഹിറ്റുകൾ വികളമാക്കി പുനരവതരിപ്പിക്കുന്നതിനോടാണ്‌ അദ്ദേഹത്തിന്‌ ഏറെ എതിർപ്പ്‌.
റീമിക്സ്‌ എന്ന പ്രവണതയോട്‌ പൊതുവെ ആഭിമുഖ്യമില്ലാത്ത റഹ്മാൻ എന്തിനീ പരീക്ഷണത്തിനൊരുങ്ങി എന്നാണ്‌ പുലമൈ പിത്തൻ ഉൾപ്പെടെയുള്ള വിമർശകർക്ക്‌ പിടികിട്ടാത്ത മറ്റൊരു കാര്യം. മൂന്നു വർഷം മുമ്പ്‌ 'ന്യൂ' എന്ന ചിത്രത്തിനു വേണ്ടി 'പണത്തോട്ട'ത്തിലെ 'പേശുവത്കിളിയാ' എന്ന ഗാനം റീമിക്സ്‌ ചെയ്യാൻ റഹ്മാനെ നിർബന്ധിച്ചതാണ്‌ നടനും സംവിധായകനുമായ എസ്‌.ജെ.സൂര്യ. കണ്ണദാസന്റെ വരികളും റഹ്മാന്റെ സംഗീതവും ചേർന്നാൽ എങ്ങനെയിരിക്കും എന്നറിയാനുള്ള കൗതുകത്തിൽ നിന്നുദിച്ചതായിരുന്നു സൂര്യയുടെ ആഗ്രഹം. പക്ഷേ റീമിക്സിൽ താൽപര്യമില്ലെന്നു പറഞ്ഞ്‌ റഹ്മാൻ ഒഴിഞ്ഞുമാറി. "പഴയ ഗാനം പുന:സൃഷ്ടിക്കാം. എന്നാൽ അത്‌ പഴയ ഈണം നിലനിർത്തിക്കൊണ്ടാവില്ല. എന്റെ സ്വന്തം ഈണത്തിലായിരിക്കും"-അന്ന്‌ റഹ്മാൻ പറഞ്ഞു. അങ്ങനെയാണ്‌ 'പടഗോട്ടി'യിൽ വാലി രചിച്ച്‌ വിശ്വനാഥൻ -രാമമൂർത്തി ഈണമിട്ട 'തൊട്ടാൽ പൂമലരും'എന്ന പഴയ സൂപ്പർഹിറ്റ്‌ ഗാനം പുതിയ ഈണത്തിൽ ഹരിഹരന്റെയും ഹരിണിയുടെയും ശബ്ദത്തിൽ റഹ്മാൻ റെക്കോർഡ്‌ ചെയ്തത്‌. ആ പാട്ട്‌ ഹിറ്റാവുകയും ചെയ്തു.

പിന്നീടൊരിക്കൽ കുമുദം വാരികയ്ക്ക്‌ റഹ്മാൻ തന്റെ നിലപാട്‌ വ്യക്തമാക്കി."റീമിക്സ്‌ ഒരു ട്രെന്റാണ്‌. ജനത്തിനു താൽപര്യം നശിക്കുന്നതോടെ ആ ട്രെൻഡും അസ്തമിക്കും. റീ മിക്സിൽ തന്നയുണ്ട്‌ നല്ലതും ചീത്തയും. പഴയ ക്ലാസിക്ക്‌ ഗാനങ്ങൾ റീമിക്സ്‌ ചെയ്യുമ്പോൾ അവയുടെ ആത്മാവിന്‌ ക്ഷതമേൽക്കാൻ പാടില്ല എന്നതാണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം".
'പൊൻമകൾ വന്താൽ' എന്ന ഗാനത്തിൽ തന്റെ വിശ്വാസപ്രമാണത്തോട്‌ നീതി പുലർത്താൻ റഹ്മാനു കഴിഞ്ഞിട്ടുണ്ടോ എന്നത്‌ മറ്റൊരു ചോദ്യം. ഒന്നു തീർച്ചയാണ്‌. സമീപകാലത്തിറങ്ങിയ മറ്റു പല റീമിക്സുകളുമായി താരതമ്യപ്പെടുത്തുമ്പോൾ റഹ്മാന്റെ 'പൊൻമകൾ' സഹനീയമാണ്‌. ഒറിജിനൽ ഗാനത്തിന്റെ സൗന്ദര്യാംശങ്ങളിൽ ചിലതെങ്കിലും നിലനിർത്താൻ റഹ്മാനു കഴിഞ്ഞിരുന്നു.
പക്ഷേ, മറ്റു പല വിന്റേജ്‌ ഗാനങ്ങളുടേയും സ്ഥിതി ഇതല്ല. എങ്കേയും എപ്പോതും, മൈ നേം ഈസ്‌ ബില്ല എന്നിവ ഉദാഹരണം. 28 വർഷം മുമ്പാണ്‌ രജനികാന്തിന്റെ ബില്ലയ്ക്കുവേണ്ടി കണ്ണദാസനും, എം.എസ്‌.വിശ്വനാഥനും, എസ്‌.പി.ബാലസുബ്രഹ്മണ്യവും ചേർന്ന്‌ 'മൈനേം ഇസ്‌ ബില്ല' സൃഷ്ടിച്ചതു. അന്നതൊരു ഹിറ്റായിരുന്നു. യുവൻ ശങ്കർ രാജ സമീപ കാലത്തു ആ ഗാനം റീമിക്സിലൂടെ 'പുനരുജ്ജീവിപ്പിച്ചു'. കെ.കീയും നവീനും പാടിയ പുത്തൻ 'ബില്ല' കേട്ടാൽ പഴയ ഗാനത്തെ സ്നേഹിച്ചവർ അസഹ്യതയോടെ കാതുപൊത്തിയേക്കാം. 'നിനയ്ത്താലെ ഇനിക്കും' എന്ന ചിത്രത്തിലെ 'എങ്കെയും എപ്പോതും' എന്ന ഗാനത്തിനുമുണ്ടായി ഈ ദുർഗതി. കണ്ണദാസൻ-എം.എസ്‌.വി ടീമിന്റെ ഈ പഴയ സൂപ്പർഹിറ്റ്‌ ഗാനം 'പൊല്ലാതവൻ' എന്ന ചിത്രത്തിനുവേണ്ടി വീണ്ടും അവതരിപ്പിച്ചതു സംഗീതസംവിധായകൻ ജി.വി.പ്രകാശാണ്‌.
വരികളെ മാത്രമല്ല ഗായക ശബ്ദങ്ങളെയും അപ്രസക്തമാക്കും വിധമാണ്‌ റീ മിക്സ്‌ ഒരു പക്ഷേ, 'പൊല്ലാതവന്റെ'ശിൽപികൾ ആഗ്രഹിച്ചതും അതാവാം. ചെന്നൈ സേൻട്രൽ റെയിൽവേ സ്റ്റേഷനിൽ തിരക്കുപിടിച്ച സമയത്ത്‌ ശബ്ദബാഹുല്യം സങ്കൽപിച്ചു നോക്കുക. ഈ കാതടപ്പിക്കുന്ന ശബ്ദഹോഷത്തിൽ എസ്‌.പി.ബാലസുബ്രഹ്മണ്യത്തെപ്പോലുള്ള ഒരു ഗായകന്റെ റൊമാന്റിക്‌ ശബ്ദത്തിനെന്തു പ്രസക്തി? റാപ്പിന്റെയും ഡിജിറ്റൽ അഭ്യാസങ്ങളുടെയും കൂട്ടപൊരിച്ചിലിനിടയിലെങ്ങോ പാവം എസ്‌.പി.ബിയുടെ ശബ്ദം വീണുടയുന്നത്‌ ഗാനത്തിൽ കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ ആരാധകർക്കെങ്കിലും ദുഃഖം തോന്നാതിരിക്കില്ല. തന്റെ സൃഷ്ടികൾക്കു മാത്രമെന്തേ ഈ ദുർവ്വിധി എന്ന്‌ സംഗീത സംവിധായകൻ എം.എസ്‌.വിശ്വനാഥൻ തലയിൽ കൈ വച്ചു ചോദിക്കുന്നതിന്റെ വിഷ്വൽകൂടി ഈ ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്നോർത്തുപോയി.
എം.എസ്‌.വിയും അദ്ദേഹത്തിന്റെ പ്രിയഗായകൻ ടി.എം.സൗന്ദർരാജനുമാണ്‌ റീമിക്സ്‌ വിദഗ്ധരുടെ മുഖ്യ ഇരകൾ. 'ആ ഗാനങ്ങൾ എന്റേതുപോലുമല്ല. ദൈവം എനിക്കു കനിഞ്ഞുതന്നവയാണ്‌. അവയെ ആരെങ്കിലും വികളമാക്കുന്നത്‌ ഈശ്വരനെങ്ങനെ സഹിക്കാനാകും?' വിവാദങ്ങളിൽ നിന്ന്‌ ഒഴിഞ്ഞുനിൽക്കാൻ ആഗ്രഹിക്കുന്ന എം.എസ്‌.വിക്ക്‌ അത്രയേ പറയാനുള്ളു. പുതിയ സംഗീതസംവിധായകൻ മൗലികമായ ഈണങ്ങൾ സൃഷ്ടിക്കാനാണ്‌ ഉത്സാഹിക്കേണ്ടതെന്ന അഭിപ്രായം കൂടിയുണ്ടദ്ദേഹത്തിന്‌.
ടി.എം.സൗന്ദരാജന്റെ 'വസന്തമുല്ലൈ പോലെ വന്ത്‌ (ചിത്രം:ശാരംഗധര-സംഗീതം: ജി.രാമനാഥൻ) പോക്കിരി എന്ന ചിത്രത്തിനുവേണ്ടി റീമിക്സ്‌ ചെയ്തു കേട്ടത്‌ അടുത്ത കാലത്താണ്‌. തമിഴ്‌ സിനിമാസംഗീതത്തിലെ ക്ലാസിക്കുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ഒരു ഗാനത്തെ പരിഹാസ്യമായി പുനരവതരിപ്പിച്ചതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും അവയൊന്നും വിലപ്പോയില്ല. ഭാവിയിൽ യേശുദാസിന്റെയും, കമുകറ പുരുഷോത്തമന്റെയും രവീന്ദ്രൻ മാസ്റ്ററുടെയുമെല്ലാം മലയാള ഗാനങ്ങൾക്കും ഇതേ 'ദുർഗതി' സംഭവിച്ചേക്കാം. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംഗീതത്തിൽ പുതിയ പരീക്ഷണങ്ങൾക്ക്‌ മുതിരുന്നതിനു പകരം പഴയ ചരക്കുകൾവെച്ച്‌ ആനമയിലൊട്ടകം കളിക്കുന്നതിൽ സംതൃപ്തി കണ്ടെത്തുന്നവരാണ്‌ നമ്മുടെ പല നവാഗത സംഗീതശിൽപികളും. "റോയൽറ്റി തന്നില്ലെങ്കിലും വേണ്ട, സ്വന്തം മക്കളെപ്പോലെ ഞാൻ സ്നേഹിക്കുന്ന എന്റെ പാട്ടുകളെ ദയവായി ഉപദ്രവിക്കരുതേ" എന്ന്‌ സംഗീത സംവിധായകരുടെ കുലപതിയായ നൗഷാദ്‌ കേണപേക്ഷിച്ചതോർക്കുക.



കുറുക്കുവഴി
പുതിയ പല സംഗീതസംവിധായകർക്കും ഇൻസ്റ്റന്റ്‌ പ്രശസ്തിയിലേക്കുള്ള കുറുക്കുവഴിയാണ്‌ റീമിക്സ്‌. മുൻതലമുറ പാടിയും ഏറ്റുപാടിയും ഹിറ്റാക്കിയ ഗാനമാകുമ്പോൾ സംഗതി എളുപ്പം. ഹിന്ദിയിലും തമിഴിലും മലയാളത്തിലുമെല്ലാം പുറത്തിറങ്ങുന്ന റീമിക്സ്‌ ഗാനങ്ങൾക്ക്‌ പൊതുവായി ഒരു ചട്ടക്കൂടുണ്ട്‌. റീമിക്സ്‌ എന്നാൽ റാപ്പും കുറെ ഡിജിറ്റൽ ശബ്ദങ്ങളും തിരുകിക്കയറ്റുക എന്നേ ഇവിടെ അർത്ഥമുള്ളു. സംഗീതസംവിധായകന്റെ ഭാവനാവിലാസത്തിനും പ്രതിഭയ്ക്കും ജ്ഞാനത്തിനും വലിയ പ്രസക്തിയൊന്നുമില്ലവിടെ. അത്യാവശ്യം വിവരമുള്ള ഒരു സൗണ്ട്‌ എഞ്ചിനീയർ വിചാരിച്ചാൽ ഏതു പാട്ടും എങ്ങനെയും റീമിക്സ്‌ ചെയ്യാം.
പരസ്പരബന്ധമില്ലാത്ത കുറെ ഇംഗ്ലീഷ്‌ വാക്കുകൾ എച്ചുകൂട്ടി ചടുലതാളത്തിൽ വിന്യസിച്ചാൽ 'റാപ്പ്‌ ആയി എന്നാണ്‌ നമ്മുടെ പല സംഗീതസംവിധായക പ്രതിഭകളുടെയും ധാരണ. അസംബന്ധ പദങ്ങൾ റാപ്പിന്റെ ഭാഗംതന്നെ എന്നു സമ്മതിക്കുന്നു. പക്ഷേ, വെറും പിച്ചും പേയും പറച്ചിൽ മാത്രമല്ല യഥാർത്ഥ റാപ്പ്‌ അതിനൊരു സാമൂഹിക സാംസ്കാരിക പശ്ചാത്തലമുണ്ട്‌. ലക്ഷ്യവും പഴയൊരു ഗാനത്തെ മൊത്തത്തിൽ അസംബന്ധമാക്കി മാറ്റിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ഇവിടെ പലരും റാപ്പ്‌ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ചുകേട്ടിട്ടുള്ളത്‌. റാപ്പ്‌ ഇക്കൂട്ടരുടെ കൈയിൽ 'റേപ്പ്‌' ആയി മാറുന്നു. തലമുറകൾ നെഞ്ചിലേറ്റി നടന്ന ഗാനങ്ങളെതന്നെ ഈ ചിത്രവധത്തിന്‌ തിരഞ്ഞെടുക്കണമെന്ന നിർബന്ധവുമുണ്ട്‌ നമ്മുടെ പല സംവിധായകർക്കും. ചില അതിസമർത്ഥൻ പഴയ ഗാനങ്ങളിലെ വോക്കൽ/ഓർക്കസ്ട്രൽ അംശങ്ങൾ (സാമ്പിളുകൾ) കൂടി സ്വന്തം സൃഷ്ടിയിൽ വിളക്കിച്ചേർക്കും. അസ്ഥാനത്തുള്ള ഈ പേസ്റ്റിങ്ങിലൂടെ അപമാനിതരാകുന്നത്‌ ഗാനത്തിന്റെ യഥാർത്ഥ ശിൽപികൾ തന്നെ.
സാമ്പിളുകൾ ഇങ്ങനെ യഥേഷ്ടം പ്രയോഗിക്കുന്നത്‌ പകർപ്പകാശ നിയമത്തിന്റെ നഗ്നമായ ലംഘനം കൂടിയാണ്‌ നിർഭാഗ്യവശാൽ ഇന്ത്യയിൽ ഈ നിയമം സംഗീതമേഖലയിൽ അത്ര കർശനമല്ല. അതുകൊണ്ടാണ്‌ നീതി നടത്തിക്കിട്ടാൻ ബപ്പിലഹരിയെപ്പോലുള്ള ഇന്ത്യൻ സംഗീത സംവിധായകർക്കുപോലും വിദേശ കോടതികളെ ആശ്രയിക്കേണ്ടിവരുന്നത്‌. 'ട്രൂത്ത്‌ ഫുള്ളി സ്പീക്കിങ്‌' എന്ന ആൽബമിറക്കിയ യൂണിവേഴ്സൽ മ്യൂസിക്കിനെതിരെ ലോസ്‌ ആഞ്ജലിസിലെ യു.എസ്‌. ഡിസ്ട്രിക്ട്‌ കോർട്ടിൽ കുറച്ചുകാലം മുമ്പ്‌ ബപ്പി ഒരു കേസ്‌ ഫയൽ ചെയ്തു. ആൽബത്തിലെ 'അഡിക്ടീവ്‌' എന്ന ഗാനത്തിൽ 20 വർഷം മുമ്പ്‌ താൻ ഈണം പകർന്ന 'തോഡാരേഷം ലഗ്താ ഹേ' എന്ന ലതാമങ്കേഷ്കർ ഗാനത്തിന്റെ നാലുമിനിട്ടോളം നീണ്ടു നിൽക്കുന്ന സാമ്പിൾ അനധികൃതമായി കൂട്ടിച്ചേർത്തിട്ടുണ്ടെന്നായിരുന്നു ബപ്പിയുടെ കണ്ടെത്തൽ. പരാതി സത്യമെന്നു കണ്ട കോടതി ആൽബത്തിന്റെ വിൽപ്പന തടയുകയും ചെയ്തു.
ഇത്‌ വിദേശത്തെ കഥ. ഇന്ത്യയിലാണെങ്കിൽ ബപ്പിലാഹിരി ഉൾപ്പെടെയുള്ള സംഗീതസംവിധായകർക്ക്‌ ഏതു കൊലകൊമ്പന്റെയും ഈണങ്ങളോ സാമ്പിളുകളോ ഇഷ്ടപ്രകാരം അടിച്ചുമാറ്റാൻ ആരെയും ഭയപ്പെടേണ്ടതില്ലെന്നാണ്‌ നില.
'ചൈനാ ടൗൺ' എന്ന ചിത്രത്തിനുവേണ്ടി ഞാൻ സൃഷ്ടിച്ച 'ബാർ ബാർ ദേഖാ...' എന്ന ഹിറ്റ്‌ ഗാനത്തിന്റെ ഈണം ഒരു കരീബിയൻ മ്യൂസിക്‌ ബാൻഡ്‌ അവരുടെ ഗാനത്തിൽ വർഷങ്ങളോളം ഉപയോഗിച്ചിരുന്നു-"എന്റെ അനുമതിയോടെതന്നെ. അടുത്തകാലം വരെ അതിന്റെ റോയൽറ്റിയും അവരെനിക്ക്‌ കൃത്യമായി അയച്ചുതന്നിരുന്നു. വിദേശികൾ പുലർത്തുന്ന ഈ മാന്യത നമ്മുടെ നാട്ടിലുള്ളവർ പുലർത്തിക്കാണാറില്ല. എന്റെ എത്രയോ ഗാനങ്ങൾ ഇവിടെ അനധികൃതമായി റീമിക്സ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. വികളമാക്കപ്പെട്ടിട്ടുമുണ്ട്‌. എന്റെ അറിവോ സമ്മതമോ കൂടാതെ". സംഗീതസംവിധായകൻ ബോംബെ രവി അടുത്തിടെ ഒരു കൂടിക്കാഴ്ചയിൽ പരിതപിച്ചുകേട്ടു.
പഴയഗാനങ്ങൾ ഡിജിറ്റൽ തികവോടെ പുതിയ തലമുറയ്ക്കുവേണ്ടി പുനരവതരിപ്പിക്കുക എന്ന 'ഉദ്ദേശ്യം'കൂടി റീമിക്സിനു പിന്നിലുണ്ടെന്ന്‌ പുത്തൻ സംഗീതസംവിധായകർ വാദിച്ചേക്കാം. ഈ വാദം മുഖവിലയ്ക്കെടുക്കാൻ തയ്യാറാണ്‌ ഗായകനായ എസ്‌.പി.ബാലസുബ്രഹ്മണ്യം. പക്ഷേ, ഈ പുനരവതരണം ഗാനത്തെ മാനഭംഗപ്പെടുത്തിക്കൊണ്ടാകരുതെന്ന്‌ നിർബന്ധമുണ്ടദ്ദേഹത്തിന്‌ അടുത്തിടെ 'കണ്ണാ നീ താൻടാ' എന്ന പടത്തിനുവേണ്ടി 'ഓഹോ വെണ്ണിലാ, ഓ വെണ്ണിലാ...' എന്ന പഴയ ഹിറ്റ്‌ ഗാനത്തിന്റെ റീമിക്സ്‌ വേർഷൻ പാടേണ്ടിവന്നു എസ്‌.പിക്ക്‌. സംഗീതസംവിധായകൻ അമുദഭാരതി എന്ന പുതുമുഖം. റീമിക്സ്‌ ട്രാക്ക്‌ കേട്ട്‌ എസ്‌.പി.ബി തിരിച്ചുപോയി. ശബ്ദഘോഷമാണ്‌ നിറയെ. ഒറിജിനൽ ഗാനത്തിന്റെ സൗന്ദര്യം അപ്പടി ചോർത്തിക്കയുന്ന ഓർക്കസ്ട്രേഷൻ. മേമ്പൊടിക്ക്‌ അരോചകമായ ഡിജിറ്റൽ ശബ്ദങ്ങൾ പഴയ ക്ലാസിക്‌ ഗാനത്തെ കരിവാരിത്തേക്കുന്നതിനുള്ള അമർഷം വെട്ടിത്തുറന്നു പറഞ്ഞ എസ്‌.പി.ബി ഗാനത്തിന്റെ രൂപഭാവങ്ങൾ മാറ്റാതെ പാടുന്ന പ്രശ്നമില്ലെന്ന്‌ വ്യക്തമാക്കിയതോടെ സംഗീതസംവിധായകൻ കുഴങ്ങി.
എസ്‌.പി.ബിയുടെ ഇച്ഛയ്ക്കൊത്ത്‌ കെട്ടും മട്ടും മാറ്റിയാണ്‌ ഒടുവിൽ ഗാനം റെക്കോഡ്‌ ചെയ്തത്‌. ഒറിജിനലിന്റെ ചാരുതയ്ക്ക്‌ മങ്ങലേൽപിക്കാത്ത തരത്തിലുള്ള പുതിയ വേർഷനെ അഭിനന്ദിക്കാനും മറന്നില്ല എസ്‌.പി.ബി പക്ഷേ. റീമിക്സിന്റെ കാര്യത്തിൽ ഇത്രയും കർശനമായ നിലപാടെടുക്കാൻ മറ്റുപല ഗായകർക്കും ചങ്കൂറ്റമുണ്ടാകാറില്ല. സിനിമയിൽ ധാർമ്മികത പ്രോഫഷണലിസത്തിന്റെ ഭാഗമല്ലാതായിക്കഴിഞ്ഞ കാലമല്ലേ.

ചെട്ടികുളങ്ങര
മലയാളത്തിൽ തമിഴ്‌-ഹിന്ദി ഭാഷകളിലെന്നപോലെ സജീവമല്ല റീമിക്സ്‌ തരംഗം. 'കാട്ടുപൂക്കളി'ൽ വയലാർ-ദേവരാജൻ ടീം ഒരുക്കി യേശുദാസ്‌ പാടിയ 'മാണിക്യവീണയുമായെൻ...' എന്ന മനോഹരഗാനം ഒരു വ്യാഴവട്ടം മുമ്പ്‌ 'കളമശ്ശേരിയിൽ കല്യാണയോഗം' എന്ന ചിത്രത്തിനുവേണ്ടി വികളമായി പുനരവതരിപ്പിക്കപ്പെട്ടതാണ്‌ നമ്മുടെ ഭാഷയിൽ റീമിക്സ്‌ വിവാദത്തിനു തിരികൊളുത്തിയ സംഭവം. സംഗീത സംവിധായകൻ എന്ന പേരിലും അറിയപ്പെടുന്ന ടോമിൻ ജെ.തച്ചങ്കരി ഐ.പി.എസ്സായിരുന്നു പാളിപ്പോയ ആ പരീക്ഷണത്തിനു പിന്നിൽ. അന്ന്‌, സ്വന്തം സൃഷ്ടിയെ അപമാനിച്ചതിന്റെ പേരിൽ കോടതി നടപടിക്കുവരെ മുതിർന്നതാണ്‌ ദേവരാജൻമാസ്റ്റർ. പരിമിതമായ സാങ്കേതിക സൗകര്യങ്ങളുടെ പൈന്തുണയോടെ ആലേഖനം ചെയ്യപ്പെട്ട പഴയ ഗാനങ്ങൾ പുതിയ തലമുറയ്ക്കുകൂടി ആസ്വാദ്യമായിത്തീർക്കാൻ ഇത്തരം ചെപ്പടിവിദ്യകളൊക്കെ ആവശ്യമായി വരില്ലേ എന്ന 'വികട' ചോദ്യത്തിന്‌ ഉരുളയ്ക്കുപ്പേരി കണക്കെ മാസ്റ്റർ നൽകിയ മറുപടി മറന്നിട്ടില്ല. "നമ്മുടെയൊക്കെ അച്ഛനമ്മമാർക്ക്‌ പ്രായാധികൃത്താൽ അൽപം ചന്തം കുറഞ്ഞുപോയി എന്നുവെച്ച്‌ അവരെ അപമാനിച്ച്‌ റോട്ടിലിറക്കിവിടുമോ?
അങ്ങനെ റോട്ടിലിറക്കിവിട്ട ഒരു പഴയ ഗാനം നാം കഴിഞ്ഞവർഷം കേട്ടു 'സിന്ധു' എന്ന ചിത്രത്തിനുവേണ്ടി വർഷങ്ങൾക്കു മുമ്പ്‌ ശ്രീകുമാരൻതമ്പി-എം.കെ.അർജുനൻ ടീം ഒരുക്കിയ 'ചെട്ടികുളങ്ങര ഭരണിനാളിൽ.."ഛോട്ടാ മുംബൈ'യ്ക്കുവേണ്ടി റീമിക്സ്‌ ചെയ്തത്‌ രാഹുൽരാജ്‌ ആണ്‌. ഏതു മാനദണ്ഡമനുസരിച്ചാണെങ്കിലും ഹൃദയഭേദകമായ ഒരനുഭവം. ചെട്ടി ചെട്ടി ചെട്ടി എന്ന മട്ടിലുള്ള പുതിയ വേർഷൻ കേട്ടതിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. രചയിതാവായ ശ്രീകുമാരൻതമ്പിക്കും സംഗീതസംവിധായകൻ അർജുനൻ മാസ്റ്റർക്കും വരുംതലമുറകൾ തിരിച്ചറിയുന്ന 'ചെട്ടികുളങ്ങര' ഛോട്ടാ മുംബൈ'യിലെ ഈ റീമിക്സ്‌ വേർഷനായിരിക്കും എന്നതാണ്‌ ഏറ്റവും വലിയ വിരോധാഭാസം. അതിന്റെ ഒറിജിനൽ കാലത്തിന്റെ ചവറ്റുകുട്ടയിൽ ഒതുങ്ങാൻ പോകുന്നു. എല്ലാ ഹിറ്റ്‌ റീമിക്സ്‌ ഗാനങ്ങളുടേയും 'മൂലകൃതി'കൾക്ക്‌ ഉണ്ടായേക്കാവുന്ന ദുര്യോഗമാണിത്‌-സലിൽ ചൗധരിയുടെ 'കല്യാണപ്രായത്തിൽ' (നെല്ല്‌) ഉൾപ്പെടെ.
ഓർമ്മ വരുന്നത്‌ യശഃശരീരനായ പ്രശസ്ത ഗായകൻ സി.ഒ.ആന്റോ അൽപം ഹാസ്യവും അതിലേറെ വേദനയും ഇടകലർത്തി വിവരിച്ച ഒരനുഭവമാണ്‌ മധ്യകേരളത്തിലെങ്ങോ ഒരു ഗാനമേളാവേദിയിൽ തന്റെ മാസ്റ്റർപീസായ 'മധുരിക്കും ഓർമ്മകളേ' എന്ന നാടകഗാനം ഹൃദയസ്പർശിയായി പാടി ജനത്തെ കൈയിലെടുത്തശേഷം ബാക്ക്‌ സ്റ്റേജിൽ ചെന്നിരുന്ന ആന്റോയെ തേടി ഒരു പ്രേക്ഷകനെത്തുന്നു. ഗായകനെ കൈപിടിച്ചുകുലുക്കി അഭിനന്ദിച്ച ശേഷം ടിയാൻ പറഞ്ഞു: 'കലക്കി ചേട്ടാ, മാർക്കോസ്‌ പാടിയപോലെ തന്നെയുണ്ട്‌.
ചിരിക്കണോ കരയണോ എന്നറിയാതെ തരിച്ചിരുന്നുപോയി ആന്റോ ഒപ്പമിരുന്ന ആരോ ആ ഗാനത്തിന്റെ ഒറിജിനൽ ഗായകനാണ്‌ മുന്നിലിരിക്കുന്നതെന്ന്‌ അപരിചിതന്‌ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എന്തോ വലിയ തമാശകേട്ടപോലെ ചിരിച്ച്‌ അയാൾ ഇറങ്ങിപ്പോയി. ഈ സംഭവം അയവിറക്കിയ ശേഷം, ആന്റോ നൊമ്പരത്തോടെ കൂട്ടിച്ചേർത്ത വാക്കുകൾ മറക്കാനാവില്ല; "കുറ്റം ആ മനുഷ്യന്റേതല്ല എന്റെ പാട്ടുകൾ രണ്ടാമത്‌ പാടിയിറക്കിയ മാർക്കോസിന്റേതുമല്ല; കാലത്തിന്റേതാണ്‌. ഇങ്ങനെയൊക്കെയേ ഇനി നടക്കൂ". മറ്റു പല പഴയ പാട്ടുകാർക്കും ഉണ്ടായിട്ടുണ്ടാകാം ഇത്തരം അനുഭവങ്ങൾ.
ജമൈക്കയിൽ നിന്ന്‌
യഥാർത്ഥത്തിൽ റീമിക്സ്‌ എന്താണ്‌ നമ്മുടെ നാട്ടിലെ സിനിമാപ്പാട്ടുകളിൽ ആവർത്തിച്ചു പ്രയോഗിക്കപ്പെടുവരുന്ന, തികച്ചും സ്റ്റീരിയോടൈപ്പ്ഡ്‌ ആയ ഒരഭ്യാസമല്ല അത്‌ ഡീജേകൾക്കും (ഡിസ്ക്‌ ജോക്കി) എഞ്ചിനീയർമാർക്കും പരീക്ഷണത്തിന്‌ അനന്തസാധ്യതകൾ തുറന്നുകൊടുക്കുന്ന ഒരു പ്രത്യേക സംഗീതശാഖ തന്നെയാണ്‌ ജമൈക്കയിലെ ഡാൻസ്‌ ഫ്ലോറുകളിലാണ്‌ റീമിക്സിന്റെ ബീജാവാപമെന്ന്‌ ചരിത്രം പറയുന്നു.
ജമൈക്കയിലെ സാമൂഹിക സാംസ്കാരിക സാഹചര്യത്തിൽ അന്നതൊരു അനിവാര്യതയായിരുന്നു. കരീബിയൻ നാടുകളൊന്നടങ്കം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്ന 1960കൾ. ഏതുതരം സംഗീതവുമായും അനായാസം ഹൃദയബന്ധം സ്ഥാപിക്കാൻ കഴിവുണ്ടായിരുന്ന ജമൈക്കക്കാർക്ക്‌ ഇഷ്ടസംഗീതം ആസ്വദിക്കുക ദുഷ്കരമായി മാറിയ കാലം. വിദേശത്തുനിന്ന്‌ എത്തുന്ന റിക്കാർഡുകൾക്ക്‌ പൊള്ളുന്ന വില. സ്വന്തം നാട്ടിലാണെങ്കിൽ റിക്കാർഡിങ്ങിനും ആൽബം പ്രോഡക്ഷനും താങ്ങാനാവാത്ത ചെലവും. വൈവിധ്യമാർന്ന സംഗീതം ആസ്വദിക്കാനുള്ള സാധാരണക്കാരന്റെ ഏക മാർഗം ഡിസ്കോത്തെക്കുകളും ക്ലബ്ബുകളും മാത്രമായി. ഡിസ്ക്‌ ജോടികളും (ഗാനങ്ങൾ തിരഞ്ഞെടുത്ത്‌ സ്റ്റേജിൽ അവതരിപ്പിക്കുക മാത്രമല്ല, അത്യാവശ്യത്തിന്‌ പുതിയ ലിറിക്സ്‌ സൃഷ്ടിക്കാനും കൂടെപ്പാടാനുമൊക്കെ കഴിവുള്ളവരായിരുന്ന ഈ ഡീജേകൾ) സൗണ്ട്‌ സിസ്റ്റം ഓപ്പറേറ്റർമാരുമായിരുന്നു ഡാൻസ്‌ ഫ്ലോറുകളിലെ തമ്പുരാക്കന്മാർ. ക്ലബ്ബുകൾ തമ്മിൽ മത്സരം കനത്തതോടെ ജനത്തെ പിടിച്ചിരുത്താൻ പുതുപുത്തൻ പൊടിക്കൈകൾ പരീക്ഷിക്കാതെ രക്ഷയില്ലെന്നായി ഇക്കൂട്ടർക്ക്‌.
രണ്ടു ട്രാക്കുകളിലാണ്‌ അന്ന്‌ റിക്കാർഡിങ്‌ ഒന്ന്‌ ഗായക ശബ്ദത്തിനുവേണ്ടി; മറ്റേത്‌ പശ്ചാത്തല വാദ്യവൃന്ദത്തിനും. രണ്ടു ട്രാക്കുകളിലും മിക്സ്‌ ചെയ്യുന്ന പതിവു ശൈലി വിട്ട്‌ ഓർക്കസ്ട്ര ട്രാക്കുമാത്രം ഡാൻസ്‌ ഫ്ലോറുകളിൽ കേൾപ്പിച്ചാലോ എന്ന്‌ ആദ്യം ചിന്തിച്ചതു പ്രോഡ്യൂസർ റുഡോൾഫ്‌ 'റുഡി' റെഡ്‌വുഡ്ഡാണ്‌. ബ്രെയൻസ്മിത്ത്‌ എന്ന എഞ്ചിനീയറുടെ സഹായത്തോടെ ഗാനങ്ങളുടെ റിഥം ട്രാക്ക്‌ വേർതിരിച്ചെടുത്ത്‌ റുഡി നൃത്തവേദികളിൽ കേൾപ്പിക്കുന്നു. ഈ ട്രാക്കിന്റെ പശ്ചാത്തലത്തിൽ സ്വയം രചിച്ച വരികളുപയോഗിച്ച്‌ യഥേഷ്ടം ഗാനങ്ങളുണ്ടാക്കി ഡീജേകൾ പാടിത്തകർത്തു തുടങ്ങിയതോടെ ജമൈക്കൻ സംഗീതത്തിൽ പുതിയ സംസ്കാരത്തിനു തുടക്കമായി. ഒരേ റിഥം ട്രാക്ക്‌ തന്നെ വ്യത്യസ്ത ഡീജേകൾ അവതരിപ്പിക്കുന്ന പതിവുമുണ്ടായിരുന്നു. വൈവിധ്യമാർന്ന അനുഭൂതികളാണ്‌ ഇത്തരം പരീക്ഷണങ്ങൾ സാധാരണക്കാരായ സംഗീതാസ്വാദകർക്ക്‌ പകർന്നു നൽകിയത്‌.
വാദ്യോപകരണ ട്രാക്ക്‌ മാത്രം ഉപയോഗിച്ചുള്ള ഈ ഉദ്യമത്തിനു ജമൈക്കൻ എഞ്ചിനീയർമാർ 'വേർഷൻ'എന്ന ഓമനപ്പേരു നൽകി. താമസിക്കാതെ മറ്റ്‌ എഞ്ചിനീയർമാരും പ്രോഡ്യൂസർമാരും റൂഡിയുടെ മാതൃക പിൻതുടർന്നു. 45 ആർ.പി.എം മ്യൂസിക്‌ റിക്കാർഡുകളുടെ ഒരു പുറത്ത്‌ പൂർണ്ണമായ ഗാനവും മറുപുറത്ത്‌ ഓർക്കസ്ട്രൽ വേർഷൻ മാത്രവും ആലേഖനം ചെയ്ത്‌ വിപണിയിലെത്തിക്കുന്ന പതിവിനും അതോടെ തുടക്കമായി. വേർഷൻ ട്രാക്കിൽ ഡിലേ, എക്കോ തുടങ്ങിയ സ്പേഷ്യൽ ഇഫക്ടുകൾ ചേർത്തുതുടങ്ങിയത്‌ കിങ്ങ്ടബ്ബി എന്ന പ്രശസ്ത സൗണ്ട്‌ എഞ്ചിനീയറാണ്‌.
1980-കളോടെ വേർഷനുപകരം റീമിക്സ്‌ എന്ന പ്രയോഗം ലോകമെങ്ങും പ്രചാരം നേടി. ആൽബങ്ങൾ പുറത്തിറക്കുമ്പോൾ നൃത്തപ്രേമികൾക്കു വേണ്ടി അവയുടെ റീമിക്സ്‌ പതിപ്പുകളും പുറത്തിറക്കാൻ സംഗീതജ്ഞർ മുൻകൈയെടുത്തു തുടങ്ങിയത്‌ ഇക്കാലത്താണ്‌. റീമിക്സിങ്‌ ഒരു സർഗ്ഗാത്മക കളയായി വളരുകയായിരുന്നു. റീമിക്സ്‌ വിദഗ്ധരുടെ ഒരു പുതുതലമുറ തന്നെ ഇതോടപ്പം തന്നെ ഉയർന്നുവന്നു; ഒപ്പം എണ്ണമറ്റ പകർപ്പവകാശ പ്രശ്നങ്ങളും.
ഇന്ത്യൻ അനുഭവം.
ബാബ സെഹ്ഗാളിനേയും ബിദ്ദുവിനേയും പോലുള്ളവർ ഇവിടെ റീമിക്സ്‌ നേരത്തെ അവതരിപ്പിച്ചിരുന്നുവേങ്കിലും അതൊരു തരംഗമായി മാറുന്നത്‌ ആശാഭോസ്ലയുടെ 'രാഹുൽ ആൻഡ്‌ ഐ' പുറത്തിറങ്ങിയ ശേഷമാണ്‌. ഭർത്താവും സംഗീത പ്രതിഭയുമായ രാഹുൽ ദേവ്‌ ബർമ്മനുള്ള ശ്രദ്ധാജ്ഞലിയായി അദ്ദേഹത്തിന്റെ ഹിറ്റുകൾ സ്വയം വീണ്ടുംപാടി ഡിജിറ്റൽ തികവോടെ വിപണിയിലിറക്കുകയായിരുന്നു ആശ. റീമിക്സ്‌ എന്ന ആശയത്തിന്‌ ഇന്ത്യയിൽ ണല്ലോരളവോളം സ്വീകാര്യത നൽകിയ ചുവടുവെപ്പായിരുന്നു ഇത്‌. ഒറിജിനലുകളോട്‌ അങ്ങേയറ്റം നീതി പുലർത്തിക്കൊണ്ടാണ്‌ ആശ ഗാനങ്ങൾ ആലപിച്ചതു എന്ന പ്രത്യേകതയുണ്ട്‌.
റീമിക്സിനോട്‌ എതിർപ്പില്ലെന്ന്‌ ആശ പറയുന്നു. "എതിർപ്പ്‌ മോശം റീമിക്സിനോടു മാത്രമാണ്‌. പല ക്ലാസിക്ക്‌ ഗാനങ്ങളോടും പുതിയവർ പാടുന്നതു കേട്ടാൽ കഷ്ടംതോന്നും. അവ അശ്ലീലചേഷ്ടകളോടെ വിഷ്വലൈസ്‌ ചെയ്യപ്പെടുന്നത്‌ അതിലും വലിയ ദുരന്തം. റീമിക്സുകൾ പലതും വിവരക്കേടിന്റേയും ഔചിത്യരാഹിത്യത്തിന്റെയും പ്രതീകങ്ങളായി മാറിയിരിക്കുന്നു".
റീമിക്സ്‌ പ്രവണതയോട്‌ ആശയ്ക്കുള്ള അനുഭാവം സഹോദരിയായ ലതാമങ്കേഷ്ക്കർക്കില്ല. പല്ലും നഖവും ഉപയോഗിച്ച്‌ എതിർക്കപ്പെടേണ്ടതെന്ന്‌ ലതാജി അഭിപ്രായപ്പെടുന്നു. ക്ലാസിക്ക്‌ ഗാനങ്ങൾ മാത്രമല്ല 'ഷോലെ' യെപ്പോലുള്ള ക്ലാസിക്‌ ചിത്രങ്ങൾ പുനർനിർമ്മിക്കുന്നതിനുപോലും എതിരാണവർ. "മഹത്തായ സൃഷ്ടികളെ നാം എന്തിനു നോവിക്കുന്നു?" ലതയുടെ വീക്ഷണം വളരെ ലളിതം.
അന്തസ്സോടെയും റീമിക്സ്‌ നിർവ്വഹിക്കാമെന്ന്‌ തെളിയിച്ച ഗായകനാണ്‌ ജഗ്ജിത്‌ സിംഗ്‌. ക്ലോസ്‌ ടു മൈ ഹാർട്ട്‌ എന്ന ആൽബത്തിൽ കുട്ടിക്കാലം മുതൽ താൻ മനസ്സിൽവച്ചാരാധിച്ചിരുന്ന ഗാനങ്ങൾ സ്വതഃസിദ്ധമായ ശൈലിയിൽ പുനരവതിപ്പിക്കുകയായിരുന്നു ഗസലിന്റെ രാജകുമാരൻ. വരികളുടെ ആത്മാവിന്‌ പോറലേൽപ്പിക്കാതെ, യഥാർത്ഥ സംഗീത ശിൽപികളോടുള്ള ആദരവ്‌ നിലനിർത്തിക്കൊണ്ടുള്ള ജഗ്ജിത്തിന്റെ ഗാനാഞ്ജലി അധികമാരുടേയും നെറ്റിചുളിപ്പിക്കാതിരുന്നതും അതുകൊണ്ടാവാം.
പൂർവ്വസൂരികളെ വിസ്മരിച്ചുകൊണ്ട്‌ ഭാവനാശൂന്യമായി റീമിക്സ്‌ ചെയ്യുമ്പോഴാണ്‌ അനശ്വര ഗാനങ്ങൾ 'ചരമമടയുക' എന്ന്‌ പ്രശസ്തഗായകൻ മന്നാഡെ പറഞ്ഞുകേട്ടു. രോഷന്റെ ഈണത്തിൽ 'ദിൽഹി തോഹേ'യിൽ താൻ പാടിയ അനശ്വരമാക്കിയ (അനശ്വരഗാനമെന്നത്‌ ഒരു സങ്കൽപമാത്രമാണെന്ന്‌ സമീപകാലത്തുയർന്ന ഒരുവാദമുഖം)'ലാഗാ ചുനരി മേ ദാഗ്‌' എന്ന ഗാനം ശന്തനു മൊയ്ത്ര അടുത്തിടെ റീമിക്സ്‌ ചെയ്തു കേട്ടപ്പോഴായിരിക്കണം മന്നാഡെയ്ക്ക്‌ ഇതു ബോധ്യമായത്‌. പാടിയ ശുഭ മുദ്ഗലിനുപോലും റീമിക്സിനു രക്ഷിക്കാനായില്ല എന്നാണ്‌ എന്റെ വിനീതമായ അഭിപ്രായം.
റീമിക്സ്‌ തരംഗം ശക്തിയാർജ്ജിക്കുകയാണ്‌ ഹിന്ദിയിലും തമിഴിലുമെങ്കിലും ഒപ്പം റീമിക്സിനെതിരായ മുറുമുറുപ്പുകളും. 'മൂലകൃതി'യോട്‌ റീമിക്സുകാർ അൽപംകൂടി കരുണകാണിക്കണമെന്ന അഭിപ്രായവും പ്രബലം. പല ഗാനങ്ങളുടേയും സൃഷ്ടിക്കു പിന്നിൽ തപസ്യ പുതുക്കൽ വിദഗ്ധന്മാർ കാണാതെപോകരുതെന്ന്‌ അഭിപ്രായപ്പെടുന്നവരിൽ ഗസൽ ഗായകൻ പങ്കജ്‌ ഉദാസുമുണ്ട്‌.
" 'ചാന്തി ജൈസെ രംഘെ തേരാ, സോനാ ജൈസെ ബാൽ' എന്ന ഗാനത്തിന്റെ കാര്യമെടുക്കുക. പാക്‌ കവി ഖാദിൽ ഷിഫായും ഇന്ത്യാക്കാരൻ റഷീദും ചേർന്നാണ്‌ ആ ഗാനം രചിച്ചതു. ആറുമാസം വേണ്ടി വന്നു അത്‌ റെക്കോർഡ്‌ ചെയ്തെടുക്കാൻ. എത്രയോ ഉറക്കമില്ലാത്ത രാവുകൾ ഈ ഗാനത്തിന്റെ പൂർണ്ണതയ്ക്കുവേണ്ടി ഞാൻ ചിലവിട്ടിരിക്കുന്നു. ഒടുവിലൊരുനാൾ ആ ഗാനം റെക്കോർഡ്‌ ചെയ്ത്‌ കേട്ടപ്പോഴുണ്ടായ ആത്മനിർവൃതി പറഞ്ഞറിയിക്കാനാവില്ല. അത്തരമൊരു ഗാനം കഷ്ടിച്ച്‌ നാലു മണിക്കൂർ കൊണ്ട്‌ ഏതെങ്കിലുമൊരു സ്റ്റുഡിയോവിലിരുന്ന്‌ ഒരാൾ റീമിക്സ്‌ ചെയ്ത്‌ സ്വന്തം പേരിൽ പുറത്തിറക്കിയെന്നു കേട്ടാൽ, ആർക്കായാലും വേദന തോന്നുകയില്ലേ?"
പങ്കജ്‌ ഉദാസിന്റെ ചോദ്യം ആരുടെയൊക്കയോ ചങ്കിൽ ചെന്നു കൊള്ളുന്നുണ്ട്‌., തീർച്ച..