Wednesday, September 30, 2009

മിതമായ പലിശ-ശ്രീദേവിനായര്‍




sreedevi nair
അത്യാവശ്യ വസ്തുവാണോ വാങ്ങാന്‍ പോകുന്നതെന്ന് രണ്ടു
വട്ടം ആലോചിക്കേണ്ടിവന്നില്ല.കാരണം സമാധാനം,സന്തോഷം
ഇതില്ലാതെ ജീവിതമില്ല.ജീവിതമുണ്ടെങ്കില്‍ഒരു ഭാര്യയും.
എന്നാ യിരുന്നു ഇതുവരെയുണ്ടായിരുന്ന ഉറച്ച വിശ്വാസവും!
നീണ്ടപട്ടിക കാണിച്ച് ഒന്നും ആവശ്യപ്പെടാറില്ല ഭാര്യ.പക്ഷേ
അവളുടെ കണ്ണുകളില്‍ നോക്കാന്‍ താന്‍ മിക്കപ്പോഴും അശക്ത
നാകുന്നതുപോലെ.ദിനചര്യകളില്‍ പതിവുപോലെ ലയിക്കു
മ്പോഴും അതൃപ്തിയുടെ ആവരണമെന്നും കാര്‍മേഘമായ്
പെയ്തിറങ്ങാതെ,നിറഞ്ഞൊഴുകാതെ,തുടുത്ത് ഇരുണ്ട് നില്‍ക്കുന്ന
കുടുംബാന്തരീക്ഷം.
ചന്ദ്രഭാനു ഓഫീസില്‍ നിന്നുമിറങ്ങിയപ്പോള്‍ത്തന്നെ
കഴുത്തിലണിഞ്ഞിരുന്ന വിവാഹമാല ഊരി പോക്കറ്റിലിട്ടു.
ഇനിയും ഇതിന്കഴുത്തില്‍ തുടരാനര്‍ഹതയില്ലെന്ന് ചിന്തിച്ചു
തുടങ്ങിയിട്ട് മാസം ആറുകഴിഞ്ഞിരിക്കുന്നു.വിവാഹ വാര്‍ഷിക
ത്തിനെങ്കിലും അലപം പൊന്ന് കൊടുത്ത് ഭാര്യയെ സന്തോഷിപ്പി
ക്കാത്ത ഭര്‍ത്താവ് എന്നപേര് അയാളെവിട്ടൊഴിയാനിനി
കേവലം അല്പസമയം മാത്രം ബാക്കി.

ബാങ്കിന്റെ പടികള്‍ ഇറങ്ങിഓടിവരുമ്പോഴെല്ലാം അയാള്‍
കഴുത്തില്‍ തലോടിനോക്കുകയായിരുന്നു.എന്തോ നഷ്ടപ്പെട്ടതുപോലെ,
ഒരു വര്‍ഷംകൊണ്ട് തന്റെ ആരോആയിത്തീര്‍ന്നതായിരുന്നു
ആ‍മാല.കഴുത്തില്‍ ചുംബനംകൊണ്ട് തന്നെ കോരിത്തരിപ്പിച്ചി
രുന്നു.പലപ്പോഴുംഭാര്യയുടെ അതൃപ്തിയും പിടിച്ചുപറ്റിയിരുന്നു.
രാത്രിയുടെ നിശബ്ദനിമിഷങ്ങളില്‍മുഖത്തുരസുന്ന ആ മാലയെ
അവള്‍ അങ്ങേയറ്റം വെറുത്തിരുന്നു.ഇന്ന് ആമാല അവളുടെ
കാതില്‍ കമ്മലിന്റെ വേഷത്തില്‍ തന്നെഒളിക്കണ്ണിട്ടുനോക്കി
ചിരിക്കുന്നതുകാണാന്‍ അയാള്‍ ധൃതിവച്ചു നടന്നു.
പാതിമയക്കത്തില്‍ മാലയുടെ ഉരസലില്ലാതെ,മുഖംതിരിക്കാതെ
തന്നെനോക്കിക്കിടക്കുന്ന ഭാര്യയെ ചുംബിക്കുമ്പോഴും
അയാള്‍ അസ്വസ്ഥനായി.കമ്മലിന്റെ കള്ളച്ചിരികണ്ടല്ല,
തമാശയായാണെങ്കിലും ബാങ്കിലെ ബോഡില്‍
“മിതമായ പലിശ “ യുടെ ഇടതുവശം എഴുതിച്ചേര്‍ത്ത
അക്ഷരം അയാളെനോക്കീ “അ “ എന്ന് പറഞ്ഞു
അമിതമായിച്ചിരിച്ചപ്പോള്‍!