Friday, September 25, 2009

ആചാരാനുഷ്ടാനങ്ങളുടെ അപകടങ്ങൾ-കലവൂർ രവി





kalavoor ravi
എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്‌, ദൈവത്തെ അന്വേഷിച്ചു എങ്ങും പോകേണ്ടതില്ലെന്നാണ്‌. ദൈവം സർവ്വവ്യാപിയാണ്‌. പ്രപഞ്ചം മുഴുവൻ ദൈവചൈതന്യം നിറഞ്ഞതാണ്‌. ജീവിതത്തിലെ ആകുലതകൾ, അലട്ടി നിങ്ങളെ പീഡിപ്പിക്കുമ്പോൾ, മനസ്സ്‌ നിശബ്ദമാക്കി, മൂന്നുമിനിട്ടോളം ശൂന്യത സൃഷ്ടിക്കാനാവുമോ- എങ്കിൽ മനസ്സുണർന്നു നിങ്ങളുടെ സങ്കടങ്ങൾ മാറ്റാനുള്ള ഉൾക്കാഴ്ച നൽകുന്നതു കാണാം.
ദൈവത്തെത്തേടി, എങ്ങും പോകേണ്ടതില്ലാ-
ദൈവം എപ്പോഴും, ഒപ്പമുണ്ട്‌.
പള്ളിയിലും, അമ്പലങ്ങളിലും, മറ്റു പ്രാർത്ഥനാലയങ്ങളിലും ദൈവത്തെ തിരഞ്ഞു നടന്നാൽ ഫലം നിരാശ മാത്രമായിരിക്കും! ദൈവത്തെ തേടി നടക്കുന്നവർക്കുള്ള ഉൾക്കാഴ്ച സ്വയം ലഭിക്കുന്നത്‌ അങ്ങനെ അനുഭവിക്കാനാവും.
ജീവിത സാഹചര്യങ്ങളിൽ കുടുംബത്തെ പുലർത്താനും കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനും വളർത്തി വലുതാക്കാനും ആഗ്രഹിക്കാത്ത അച്ഛനമ്മമാർ ഉണ്ടാവില്ലല്ലോ?
അവിവാഹിതരായി കഴിയുന്ന പുരോഹിതന്മാർ, എല്ലാ സമുദായങ്ങളിലും കാണാവുന്നതാണ്‌. പ്രത്യേകിച്ച്‌ ഹിന്ദു സമുദായങ്ങളിലും, അതുപോലെ ക്രിസ്ത്യൻ വിഭാഗങ്ങളിൽ ചിലരും (കത്തോലിക്കർ) സിക്കുകാർ, ജൈനമതക്കാർ, മുസ്ലീംങ്ങൾ തുടങ്ങിയവർക്കെല്ലാം ആചാരാനുഷ്ടാനങ്ങൾ വിവിധ തരത്തിലാണ്‌.
ഗുണവും ദോഷവും, ഉണ്ടാകരുത്‌, പുരോഹിതന്റെ മാനുഷികമായ ദൗർബ്ബല്യങ്ങളുടെ ഫലമായിരിക്കും. അങ്ങനെ ബലാൽസംഗവും, കൊലകളും, കേസ്സും കോടതിയുമായി കഴിയുന്ന നിർഭാഗ്യന്മാർ അനവധിയാണ്‌.
സമൂഹത്തിലെ ആചാരാനുഷ്ടാനങ്ങൾക്ക്‌ അടിമുടി മാറ്റം വരികയും, മനപ്പൊരുത്തമാണ്‌, ജാതകപ്പൊരുത്തമല്ല, വിവാഹം വിജയിപ്പിക്കുന്നതെന്നുള്ള തിരിച്ചറിവ്‌ നേടുകയും വേണം.
സത്യം തുറന്നു പറയാൻ ധീരത കാണിക്കുന്ന സ്ത്രീയെ നാശകാരിയായ മന്ത്രവാദിനി, എന്നാക്ഷേപിച്ച്‌, അകറ്റി നിർത്തുകയാണ്‌ തൽപര കക്ഷികളായ പുരോഹിതന്മാർ ചെയ്യുന്നത്‌.
എല്ലാ ജാതിമതങ്ങളിലും, പല രൂപത്തിലും ഭാവത്തിലും ഇതു നിലനിന്നുപോരുന്നു. ശ്രീനാരായണ ഗുരു അവധൂതനായി, നാടെങ്ങും സഞ്ചരിക്കുന്ന, സമയം ഹിന്ദുക്കളെ ഒരു അമ്പലത്തിൽ വെളിച്ചപ്പാട്‌ അട്ടഹസിച്ച്‌ വാളും ചിലമ്പുമായി തുള്ളി കൊലവിളി നടത്തി ഭയപ്പെടുത്തുന്ന ജുഗുപ്ലാസാവഹമായ കാഴ്ച കാണുകയുണ്ടായി.
ഗുരു ശാന്തനായി ആൾക്കൂട്ടത്തിൽ ശാന്തനായി നിൽക്കുന്നത്‌ വെളിച്ചപ്പാട്‌ കാണുകയുണ്ടായി. വെളിച്ചപ്പാടിന്‌ ശ്രീനാരായണ ഗുരുവിനെ ശരിക്കും അറിയാമായിരുന്നു. എല്ലാ അന്ധവിശ്വാസങ്ങൾക്കും ഗുരു എതിരായിരുന്നുവല്ലോ?-അങ്ങനെ ശാന്തനായി നിൽക്കുന്ന ശ്രീനാരായണഗുരുവിനെ വെല്ലുവിളിച്ചു കൊണ്ട്‌ എന്താ പരീക്ഷിക്കാൻ വന്നതാണോ? -എന്ന്‌ വെളിച്ചപ്പാട്‌ അട്ടഹസിക്കുകയുണ്ടായി.
ഗുരു ശാന്തനായി, സൗമ്യതയോടെ മറുപടി നൽകി, എനിക്കപേക്ഷിക്കാനുള്ളത്‌ വെളിച്ചപ്പാട്‌ ഒന്നു ചിരിച്ചു കാണണമെന്നാണ്‌. വെളിച്ചപ്പാടിന്റെ വായിൽ
ഒറ്റപ്പല്ലുകൾ ഉണ്ടായിരുന്നില്ലെന്ന്‌ ഗുരു എങ്ങനെയോ മനസ്സിലാക്കിയിരുന്നു.
ഗുരുവിന്റെ നർമ്മോക്തി കലർന്ന ചോദ്യം കേട്ട്‌ വെളിച്ചപ്പാടും പൊട്ടിച്ചിരിക്കുകയുണ്ടായി. വായിൽ ഒറ്റപ്പല്ലുപോലുമില്ലാത്ത വെളിച്ചപ്പാടും കണ്ടു നിന്നവരും സൗമ്യനായ ഗുരുവിന്റെ സമീപനത്തെ, ഭക്തിയോടെ കേട്ടതിനൊപ്പം എല്ലാവരും പൊട്ടിച്ചിരിക്കുകയുമുണ്ടായി.
അങ്ങനെ സന്തോഷം നിറഞ്ഞ സായം സന്ധ്യയിലെ അമ്പലമുറ്റത്ത്‌ കൂടി നിന്നവരോട്‌ ഗുരു പറഞ്ഞത്‌ നിങ്ങൾ സന്തോഷിച്ചുകൊള്ളുക, പക്ഷേ തെങ്ങിന്റെ കതിരുകൾ പറിച്ചു നശിപ്പിച്ച്‌, തള്ളാതെ, മാവിലക്കമ്പുകളോ, മറ്റോ പോരെ! അമ്പലമുറ്റത്ത്‌ അൽപനേരം ഒരുമിച്ചിരുന്നു പാട്ടുപാടി സന്തോഷിക്കാനെന്ന മൃദുലവും യുക്തി സഹവുമായ മറുപടിയായിരുന്നു.
ഗുരുവിന്റെ മൗനമന്ദഹാസത്തിൽ ഭക്തജനങ്ങളും പങ്കുചേർന്ന ആ സന്ധ്യാവന്ദനം ചൈതന്യ പൂർണ്ണമായി! മനുഷ്യന്‌ അത്യന്താപേക്ഷിതമായ തെങ്ങിൻ പൂക്കുലകൾ നശിപ്പിക്കരുതെന്ന്‌, ജനത്തെ ശ്രീനാരായണ ഗുരു ബോധവൽകരിക്കുകയുണ്ടായി. മന്ത്രവാദിനിയെന്നു മുദ്രകുത്തി അകറ്റി ഓടിച്ചുകൊണ്ടിരുന്ന സ്ത്രീകൾ, അന്വേഷണക്കോടതിയിൽ അവരെ സമൂഹത്തിലെ, മതനേതാക്കൾ പീഡിപ്പിക്കുകയും അവിഹിതവേഴ്ചയ്ക്കു പ്രേരിപ്പിക്കുകയും ചെയ്തിട്ടുള്ള ഹീനകൃത്യങ്ങൾ വിവരിക്കുകയുണ്ടായി. എന്നാൽ സമൂഹത്തിലെ മാന്യന്മാർ എന്നു നടിക്കുന്ന പുരോഹിതന്മാർ, കോടതിയിൽ, പാവപ്പെട്ട സ്ത്രീകളെക്കൊണ്ട്‌ മാറ്റിപ്പറയിക്കുകയുണ്ടായി, അവർ പുരുഷന്മാർ അവരെ സ്വയം മാംസദാഹം തീർക്കാനുപയോഗിക്കുകയുണ്ടായി.
തൽപ്പരകക്ഷികളുടെ നീതിന്യായകോടതി അവരുടെ കാട്ടായത്തരങ്ങൾക്ക്‌ മറയിട്ട്‌, പാവപ്പെട്ട, അനേകായിരം സ്ത്രീകളെ ചുട്ടുകരിക്കാൻ ഉത്തരവും നൽകി എന്നത്‌, പഴയകാല കാട്ടാളത്തരങ്ങളിൽപ്പെട്ട വകതിരിവില്ലായ്മയാണ്‌. മന്ത്രവാദിനിയെന്ന സ്ത്രീകൾ വളരെ വിജ്ഞാനമുള്ളവരും പുരോഹിതവൃത്തത്തിന്റെ കുത്സിത പ്രവർത്തനങ്ങളെ വെളിപ്പെടുത്തുന്നതു തടയാൻ, അക്കാലങ്ങളിലെ പുരോഹിത ചൂഷക വർഗ്ഗത്തിന്റെ താൽപര്യം സംരക്ഷിക്കുന്ന മുതലാളിത്ത്വ സംവിധാനം, എത്രയോ നിരപരാധികളെയാണ്‌ പീഡിപ്പിച്ച്‌ ദാരുണമായി നരഹത്യ നടത്തിയിട്ടുള്ളതെന്ന്‌ ഇന്നു ജനം തിരിച്ചറിഞ്ഞിരിക്കുകയാണ്‌.
സംഘടിത മതത്തിനെതിരെ കാട്ടാളത്തം, കള്ളത്തരങ്ങൾ അങ്ങനെ പുരോഹിത വർഗ്ഗത്തിന്റെ മ്ലേഛവും ഹീനവുമായ പേക്കുത്തുകൾ, തുടർന്നു കൊണ്ടിരിക്കുന്ന നാളുകളിൽ, തന്നെ അവർ ഭാവിയിൽ അവരുടെ പ്രസ്ഥാനങ്ങൾ സമൂഹത്തിനാവശ്യമില്ലാതാകുമെന്നും, അതു സംരക്ഷിച്ചു നിറുത്താനായില്ലെങ്കിൽ പരഭോജികളായി കഴിയുന്ന പുരോഹിതവർഗ്ഗം, അടിതെറ്റി മനുഷ്യരെ വിശ്വാസത്തിലെടുക്കാനാവാതെ തകരുമെന്നും അവർ മുൻകൂട്ടി കാണുകയുണ്ടായി.
ഓം എന്ന ശബ്ദത്തോടെയാണ്‌ പ്രപഞ്ചസൃഷ്ടി നടന്നത്‌!
ബൃഹത്തായ സ്ഫോടനത്തോടെ, പ്രപഞ്ച സൃഷ്ടി നടന്നുവേന്ന്‌ പറയുന്ന ശാസ്ത്രജ്ഞന്മാർ (Big Bang theory)പ്രപഞ്ചോൽപത്തിയിലെ 'ഓം' ശബ്ദത്തെയാണ്‌ ഓർമ്മിപ്പിക്കുന്നത്‌.!!
ജനങ്ങൾ പ്രാർത്ഥിക്കുന്ന ഗീതങ്ങളും, "ഓം" ശബ്ദത്തിന്റെ വൈവിധ്യ ശബ്ദങ്ങളെ വിവിധ ഭാഷകളിലും ശബ്ദത്തിലും, ജനം പ്രപഞ്ചനാഥനെ സ്തുതിക്കുന്ന ഗാനങ്ങളിൽ അലിഞ്ഞു ചേർന്നിട്ടുണ്ടെന്ന്‌, സ്തുതിഗീതങ്ങളിൽ നമ്മൾ കേൾക്കുന്നില്ലേ?
"Maya is a concept expounded by some Indian philosophers to enlighten the world we live in.''
It exists only in the mind of each one of us and is experienced by the limited abilities of our senses.
Swamy Vivekananda emphasis our sensory limits stating that world be something different if we had additional senses.