Saturday, September 26, 2009

-കടൽതീരത്ത്‌ പരന്ന നിലാവിൽ തിരകൾ നീന്തുകയായിരുന്നു......എം.പി.ശശിധരൻ




m p sasidharan

കടൽതീരത്ത്‌ പരന്ന നിലാവിൽ തിരകൾ നീന്തുകയായിരുന്നു......
വൈ കുന്നേരത്തെ തിരക്കിലേക്കാണ്‌ ലോഹിതമോഹൻ വന്നു ചേർന്നത്‌. കമഴ്ത്തിയിട്ടൊരു തോണിക്കരികിലിരുന്ന് അയാൾ അസ്തമയം കണ്ടു.തീരമൊഴിഞ്ഞിട്ടും നിലാവ്‌ വീണിട്ടും അയാളാ ഇരിപ്പ്‌ തുടർന്നു. മറ്റൊന്നും ചെയ്യാനില്ലായിരുന്നു അയാൾക്ക്‌.എത്ര നേരമെങ്കിലും വെറുതെയിരിക്കാൻ അയാൾക്കൊരു വിഷമവുമില്ല.

ഉറക്കം വന്നു തുടങ്ങിയപ്പോൾ ലോഹിതമോഹൻ തോണിക്കരികിൽ കിടന്നു. നേർത്ത കാറ്റിന്റെ ഉപ്പു കലർന്ന താരാട്ട്‌ നുണഞ്ഞ്‌ അയാളുറങ്ങി.

തുടരെത്തുടരെയുള്ള ചങ്ങലക്കിലുക്കമാണ്‌ ലോഹിതമോഹനെ ഉണർത്തിയത്‌.

തന്റെ നേർക്ക്‌ നടന്നു വരുന്ന രണ്ടു പോലീസുകാരെയാണ്‌ നിലാവിന്റെ വെളിച്ചത്തിൽ അയാൾ കണ്ടത്‌. പിന്നീട്‌ അവരുടെ കൈകളിലെ ചങ്ങലകളിൽ കുരുങ്ങി നിൽക്കുന്ന സിംഹത്തെക്കണ്ട്‌ ലോഹിതമോഹനിൽ ഭയത്തോടൊപ്പമൊരു സംശയവുമുണർ ന്നു.

പോലീസ്‌ നായയല്ലാതെ പോലീസ്‌ സിംഹവുമുണ്ടോ!!!

ആലോചിച്ചു നിൽക്കാൻ സമയമുണ്ടായിരുന്നില്ല.പോലീസുകാരുടെ കൈകളിൽ നിന്നും ചങ്ങലകളഴിഞ്ഞു.

ലോഹിതമോഹൻ ഓടാൻ തുടങ്ങി.സിംഹത്തിന്റെ കിതപ്പുകൾ അയാളുടെ വേഗം കൂട്ടിക്കൊണ്ടിരുന്നു.

നഗരവും ഗ്രാമവും പിന്നിട്ട്‌ ലോഹിതമോഹൻ കുന്നിൻ മുകളിലേക്കോടിക്കയറി. നിറുകയിലെത്തി തിരിഞ്ഞു നോക്കിയപ്പോൾ അയാൾ ഒഴിഞ്ഞു കിടക്കുന്ന കശുമാവിൻ തോപ്പൂ കണ്ടു. ഒരു കശുമാവിനു കീഴെയിരുന്ന് അയാൾ കിതപ്പാറ്റി. പച്ച വയലുകളുടെ താഴ്‌വാരം അയാൾക്ക്‌ കാണാമായിരുന്നു.

നോക്കിയിരിക്കേ വയൽ വരമ്പിലൂടെ ഒരു പെണ്ണു നടന്നു വരുന്നത്‌ ലോഹിതമോഹൻ കണ്ടു.അവളുടെ തലയിലെ വലിയ കൂടയും കൂടയിൽ മയങ്ങുന്ന സിംഹവും അവൾ ക്കു പിന്നിൽ നടന്നു വരുന്ന പോലീസുകാരും പിന്നീടയാളുടെ കണ്ണിൽ പെട്ടു.

കൗസല്യയായിരുന്നു അത്‌.അതോടെ ലോഹിതമോഹന്റെ സംശയങ്ങൾ തീർ ന്നു .
കൗസല്യയിൽ മയങ്ങാത്ത ഏതു സിംഹമുണ്ട്‌!